Connect with us

Culture

സഊദിയില്‍ ആറ് ദിവസത്തിനിടെ 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു

Published

on

https://www.youtube.com/watch?v=6Q_ZrfF3-4Y

റിയാദ്: വിദേശികളെ ജോലിക്ക് വെച്ചതിന് ആറ് ദിവസത്തിനിടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു. ദുല്‍ഹജ്ജ് ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തൊഴില്‍, സാമൂഹിക, ആഭ്യന്തര, മുനിസിപ്പല്‍, ടെലികോം, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ 1,975 സന്ദര്‍ശനങ്ങള്‍ നടത്തി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 340 നിയമ ലംഘനങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. ഇതില്‍ 312 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 51 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും റെയ്ഡിനിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. ഏതാനും ബിനാമി സ്ഥാപനങ്ങളും പരിശോധനക്കിടെ കണ്ടെത്തി.

 
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 95 ശതമാനവും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 1,829 മൊബൈല്‍ ഫോണ്‍ കടകളാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു. റമസാന്‍ ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് ആദ്യ ഘട്ട സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണമാണ് പാലിക്കേണ്ടിയിരുന്നത്. ആദ്യ ഘട്ടം മൂന്ന് മാസം നീണ്ടുനിന്നു. ഇക്കാലയളവില്‍ കാല്‍ ലക്ഷത്തിലേറെ മൊബൈല്‍ ഫോണ്‍ കടകള്‍ സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിച്ചു. ആദ്യ ഘട്ടത്തില്‍ 3,670 മൊബൈല്‍ ഫോണ്‍ കടകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 2,638 നിയമ ലംഘനങ്ങള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതിന് 2,057 സ്ഥാപനങ്ങള്‍ അടപ്പിച്ചു. 
 
പരിശോധനക്കിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 1,023 മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ കടകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി ശക്തമായ പരിശോധനകള്‍ തുടരുകയാണ്. വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുന്നുണ്ട്. 
 
വിദേശികളില്‍ ഒരാള്‍ക്ക് 20,000 തോതിലാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും, ഈ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനും നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സ്വദേശി യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏതാനും പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നടപ്പാക്കിവരികയാണ്.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending