Video Stories
കേന്ദ്ര മെഡിക്കല്‍ ബില്ലും ആതുര ശുശ്രൂഷകരും
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികില്‍സാരീതികളുടെ ഭാഗമാക്കുന്നുവെന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സ ഉള്‍പെടെയുള്ള മുഴുവന്‍ രംഗവും ഇനി മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുംവിധമാണ് പുതിയ നിയമം. സംയുക്ത ചികില്‍സാരീതിയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളേറെയായിട്ടുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഇനിമുതല്‍ അലോപ്പതി പ്രാക്ടീസ് നടത്താമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്രത്തിന്റെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. ഇങ്ങനെ വന്നാല്‍ ഇനിമുതല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ബില്ലിനെതിരായ മുഖ്യ ആരോപണം. അതുകൊണ്ടുതന്നെ കരിദിനമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏതായാലും ഇന്നലെ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് മൂന്നു മണിയോടെ സമരം നിര്‍ത്തിവെക്കുകയുണ്ടായി എന്നത് ആശ്വാസദായകമാണ്.
ബില്‍ പാവപ്പെട്ടവര്‍ക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായതും ജനവിരുദ്ധവുമാണെന്നാണ് ഐ.എം. എയുടെ വാദം. മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ എന്നത് ഇതുവരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ്. അതിലേക്ക് ഏത് ഡോക്ടര്‍ക്കും മല്‍സരിക്കാനും വോട്ടു ചെയ്യാനും അധികാരമിരിക്കെ പുതിയ നിയമം നടപ്പായാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ സംവിധാനമായി ഇത് മാറും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉള്‍പെടുന്നതായിരിക്കും പുതിയ സംവിധാനമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയും തമ്മിലുള്ള അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചേരണമെന്നതും ബില്ലിലെ വ്യവസ്ഥകളിലൊന്നാണ്. മറ്റൊന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ അലോപ്പതി പഠനം മുടക്കുമാറ് വന്‍തുക പിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ബില്‍ അനുമതി നല്‍കുമെന്നും ആരോപണമുണ്ട്. നിയമം അലോപ്പതി ശാഖയുടെ അപ്രമാദിത്തം ഇല്ലാതാക്കുമെന്ന വാദം ശരിയാണ്. നീറ്റ് അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പാസായി വരുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേകമായ ‘എക്‌സിറ്റ് പരീക്ഷ’ കൂടി പാസാകണമെന്ന വ്യവസ്ഥയും വിമര്‍ശനവിധേയമാണ്. മെഡിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ തന്നെയായിരിക്കും മെഡിക്കല്‍ ഉപദേശക കൗണ്‍സിലിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍.
അതേസമയം, ബില്ലിനെച്ചൊല്ലി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഇന്നലെ നടത്തിയ പണിമുടക്കുസമരം പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളെ വല്ലാതെ വലച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല. സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന അലോപ്പതി-ആധുനികവൈദ്യ ശാസ്ത്രത്തിന്റെ നല്ലവശങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും അതിനുവേണ്ടി രോഗികളെ ഒരു പകല്‍ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയ നടപടി ആ ശാസ്ത്ര ശാഖയുടെ നൈതികതക്ക് നിരക്കാത്തതായെന്ന് പറയാതെ വയ്യ. ഇന്നലെ സര്‍ക്കാര്‍-സ്വകാര്യ ആതുര മേഖലയില്‍ രോഗികള്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. മറ്റേതെങ്കിലും ആവശ്യങ്ങളാണെങ്കില്‍ കുറച്ചുദിവസത്തേക്കോ കുറച്ചു നേരത്തേക്കോ അവര്‍ക്ക് മാറ്റിവെക്കാമായിരുന്നു. എന്നാല്‍ അവശ്യ സര്‍വീസായ ആതുര ശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടായ പണിമുടക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വശാസ്ത്രത്തിന് തന്നെ എതിരാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ മരിച്ചുകിടക്കുമ്പോള്‍പോലും തന്നിലേക്കുവന്ന രോഗിയെ പരിചരിക്കണമെന്നാണ് ലോകം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉള്ളടക്കമെന്നത് പലരും മറന്നുപോയത് ശരിയായില്ല. പരിപാവനമായ സേവനമായാണ് ആതുര ശുശ്രൂഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. എത്രയോ കാലമായി രാജ്യത്തെ ജനത അംഗീകരിച്ചുവരുന്ന ആയുര്‍വേദം പോലുള്ള സമാന്തര ചികില്‍സാരീതികളെ തങ്ങളുടേതല്ലാത്ത എല്ലാത്തിനെയും അറപ്പോടെയും അവജ്ഞയോടെയും കാണുകയെന്ന രീതി ആശാസ്യമല്ല. എല്ലാ രീതികള്‍ക്കും അവക്കര്‍ഹതപ്പെട്ട ജനസമ്മതി ലഭിക്കാനുള്ള അവസരം രാജ്യത്തുണ്ടാകണം. ജനങ്ങളാകട്ടെ നെല്ലും പതിരും തിരിച്ചറിയുന്ന വിധാതാക്കള്‍.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വലിയ അഴിമതി വിവാദങ്ങളാണ് അലോപ്പതി മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെ കോഴവാങ്ങി അവര്‍ക്കുവേണ്ടി ഇല്ലാത്ത കണക്കുകളുണ്ടാക്കി കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം സുപ്രീംകോടതിയില്‍വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെയാണ് മെഡിക്കല്‍ മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അവരുടെ കൈയില്‍ ഇതുപോലുള്ള പല രഹസ്യ അജണ്ടകളും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ എതിര്‍ക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയെ പോലുള്ള അവശ്യസേവന രംഗത്ത് കാലുഷ്യത്തിന്റേതായ വിത്ത് വിതയ്ക്കാന്‍ ആരുടെയും ഭാഗത്തുനിന്ന് പരിശ്രമമുണ്ടായിക്കൂടാ. ആരോഗ്യശുശ്രൂഷാ രംഗമെന്നത് ആര്‍ക്കും പന്തു തട്ടിക്കളിക്കാവുന്ന മേഖലയായിക്കൂടാത്തതാണ്. ഇക്കാര്യത്തില്‍ വിപ്ലവകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നൊരു നിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെയാകെ വിശ്വാസത്തിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയും വേണം നിയമം രൂപീകരിക്കാനും നടപ്പാക്കാനും. അല്ലാതെ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ആരായാലും മുതിരരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും തികഞ്ഞ അവധാനതയോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala23 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

