Connect with us

Video Stories

കേന്ദ്ര മെഡിക്കല്‍ ബില്ലും ആതുര ശുശ്രൂഷകരും

Published

on

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികില്‍സാരീതികളുടെ ഭാഗമാക്കുന്നുവെന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സ ഉള്‍പെടെയുള്ള മുഴുവന്‍ രംഗവും ഇനി മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുംവിധമാണ് പുതിയ നിയമം. സംയുക്ത ചികില്‍സാരീതിയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളേറെയായിട്ടുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഇനിമുതല്‍ അലോപ്പതി പ്രാക്ടീസ് നടത്താമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്രത്തിന്റെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. ഇങ്ങനെ വന്നാല്‍ ഇനിമുതല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ബില്ലിനെതിരായ മുഖ്യ ആരോപണം. അതുകൊണ്ടുതന്നെ കരിദിനമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏതായാലും ഇന്നലെ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് മൂന്നു മണിയോടെ സമരം നിര്‍ത്തിവെക്കുകയുണ്ടായി എന്നത് ആശ്വാസദായകമാണ്.
ബില്‍ പാവപ്പെട്ടവര്‍ക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായതും ജനവിരുദ്ധവുമാണെന്നാണ് ഐ.എം. എയുടെ വാദം. മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ എന്നത് ഇതുവരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ്. അതിലേക്ക് ഏത് ഡോക്ടര്‍ക്കും മല്‍സരിക്കാനും വോട്ടു ചെയ്യാനും അധികാരമിരിക്കെ പുതിയ നിയമം നടപ്പായാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ സംവിധാനമായി ഇത് മാറും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉള്‍പെടുന്നതായിരിക്കും പുതിയ സംവിധാനമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയും തമ്മിലുള്ള അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചേരണമെന്നതും ബില്ലിലെ വ്യവസ്ഥകളിലൊന്നാണ്. മറ്റൊന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ അലോപ്പതി പഠനം മുടക്കുമാറ് വന്‍തുക പിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ബില്‍ അനുമതി നല്‍കുമെന്നും ആരോപണമുണ്ട്. നിയമം അലോപ്പതി ശാഖയുടെ അപ്രമാദിത്തം ഇല്ലാതാക്കുമെന്ന വാദം ശരിയാണ്. നീറ്റ് അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പാസായി വരുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേകമായ ‘എക്‌സിറ്റ് പരീക്ഷ’ കൂടി പാസാകണമെന്ന വ്യവസ്ഥയും വിമര്‍ശനവിധേയമാണ്. മെഡിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ തന്നെയായിരിക്കും മെഡിക്കല്‍ ഉപദേശക കൗണ്‍സിലിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍.
അതേസമയം, ബില്ലിനെച്ചൊല്ലി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഇന്നലെ നടത്തിയ പണിമുടക്കുസമരം പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളെ വല്ലാതെ വലച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല. സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന അലോപ്പതി-ആധുനികവൈദ്യ ശാസ്ത്രത്തിന്റെ നല്ലവശങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും അതിനുവേണ്ടി രോഗികളെ ഒരു പകല്‍ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയ നടപടി ആ ശാസ്ത്ര ശാഖയുടെ നൈതികതക്ക് നിരക്കാത്തതായെന്ന് പറയാതെ വയ്യ. ഇന്നലെ സര്‍ക്കാര്‍-സ്വകാര്യ ആതുര മേഖലയില്‍ രോഗികള്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. മറ്റേതെങ്കിലും ആവശ്യങ്ങളാണെങ്കില്‍ കുറച്ചുദിവസത്തേക്കോ കുറച്ചു നേരത്തേക്കോ അവര്‍ക്ക് മാറ്റിവെക്കാമായിരുന്നു. എന്നാല്‍ അവശ്യ സര്‍വീസായ ആതുര ശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടായ പണിമുടക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വശാസ്ത്രത്തിന് തന്നെ എതിരാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ മരിച്ചുകിടക്കുമ്പോള്‍പോലും തന്നിലേക്കുവന്ന രോഗിയെ പരിചരിക്കണമെന്നാണ് ലോകം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉള്ളടക്കമെന്നത് പലരും മറന്നുപോയത് ശരിയായില്ല. പരിപാവനമായ സേവനമായാണ് ആതുര ശുശ്രൂഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. എത്രയോ കാലമായി രാജ്യത്തെ ജനത അംഗീകരിച്ചുവരുന്ന ആയുര്‍വേദം പോലുള്ള സമാന്തര ചികില്‍സാരീതികളെ തങ്ങളുടേതല്ലാത്ത എല്ലാത്തിനെയും അറപ്പോടെയും അവജ്ഞയോടെയും കാണുകയെന്ന രീതി ആശാസ്യമല്ല. എല്ലാ രീതികള്‍ക്കും അവക്കര്‍ഹതപ്പെട്ട ജനസമ്മതി ലഭിക്കാനുള്ള അവസരം രാജ്യത്തുണ്ടാകണം. ജനങ്ങളാകട്ടെ നെല്ലും പതിരും തിരിച്ചറിയുന്ന വിധാതാക്കള്‍.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വലിയ അഴിമതി വിവാദങ്ങളാണ് അലോപ്പതി മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെ കോഴവാങ്ങി അവര്‍ക്കുവേണ്ടി ഇല്ലാത്ത കണക്കുകളുണ്ടാക്കി കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം സുപ്രീംകോടതിയില്‍വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെയാണ് മെഡിക്കല്‍ മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അവരുടെ കൈയില്‍ ഇതുപോലുള്ള പല രഹസ്യ അജണ്ടകളും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ എതിര്‍ക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയെ പോലുള്ള അവശ്യസേവന രംഗത്ത് കാലുഷ്യത്തിന്റേതായ വിത്ത് വിതയ്ക്കാന്‍ ആരുടെയും ഭാഗത്തുനിന്ന് പരിശ്രമമുണ്ടായിക്കൂടാ. ആരോഗ്യശുശ്രൂഷാ രംഗമെന്നത് ആര്‍ക്കും പന്തു തട്ടിക്കളിക്കാവുന്ന മേഖലയായിക്കൂടാത്തതാണ്. ഇക്കാര്യത്തില്‍ വിപ്ലവകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നൊരു നിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെയാകെ വിശ്വാസത്തിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയും വേണം നിയമം രൂപീകരിക്കാനും നടപ്പാക്കാനും. അല്ലാതെ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ആരായാലും മുതിരരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും തികഞ്ഞ അവധാനതയോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending