Connect with us

More

തകര്‍പ്പന്‍ പ്രകടനവുമായി ഉസ്മാന്‍ ഖ്വാജ; അഞ്ചാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ആധിപത്യം

Published

on

സിഡ്‌നി: ഉസ്മാന്‍ ഖ്വാജയുടെ സെഞ്ച്വറി മികവില്‍ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് നേടിയ 346-നെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 479 എന്ന ശക്തമായ നിലയിലാണ് ഓസീസ്. ആറ് വിക്കറ്റ് കൂടി കൈവശമിരിക്കെ 133 റണ്‍സ് ലീഡുണ്ട് ആതിഥേയര്‍ക്ക്. ഷോണ്‍ മാര്‍ഷും (98) മിച്ചല്‍ മാര്‍ഷും (63) ആണ് ക്രീസില്‍.

രണ്ടിന് 193 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ഇന്നലെയും ആധിപത്യം തുടരുകയായിരുന്നു. 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഖ്വാജ ആഷസിലെ തന്റെ കന്നി ശതകം കുറിച്ചപ്പോള്‍ മികച്ച ഫോമിലുള്ള സ്റ്റീവന്‍ സ്മിത്തിന് (83) സെഞ്ച്വറിയിലെത്താനായില്ല. എങ്കിലും ഖ്വാജക്കൊപ്പം മൂന്നാം വിക്കറ്റില്‍ 188 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്ടന്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ വെള്ളമൊഴിച്ച ഇന്നിങ്‌സാണ് കളിച്ചത്.

2017-ല്‍ ഒരു സെഞ്ച്വറി പോലും സ്വന്തം പേരിലില്ലാത്ത ഉസ്മാന്‍ ഖ്വാജക്ക് ഇന്നലെ ആശ്വാസത്തിന്റെയും ആഘോഷത്തിന്റെയും ദിനമായിരുന്നു. 222 പന്ത് നേരിട്ട് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഖ്വാജ കരിയറിലെ ആറാം സെഞ്ച്വറി സ്വന്തമാക്കിയത്. ആകെ 381 പന്തുകള്‍ നേരിട്ട താരത്തിന്റെ ഏറ്റവും സുദീര്‍ഘമായ ഇന്നിങ്‌സും ഇതു തന്നെയായിരുന്നു.

സ്‌കോര്‍ 274-ല്‍ നില്‍ക്കെ മോയിന്‍ അലിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി സ്മിത്ത് മടങ്ങിയ ശേഷം ഷോണ്‍ മാര്‍ഷിനൊപ്പം ഖ്വാജ 103 റണ്‍സിന്റെ കൂട്ടുകെട്ടില്‍ കൂടി പങ്കാളിയായി. ഇരട്ട ശതകത്തിലേക്കെന്ന് തോന്നിച്ച ഇന്നിങ്‌സിന് വിരാമമിട്ടത് മേസണ്‍ ക്രെയ്‌നാണ്.
മാര്‍ഷ് സഹോദരങ്ങള്‍ ചേര്‍ന്ന് ഇതിനകം 104 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു കഴിഞ്ഞു. സെഞ്ച്വറിക്ക് തൊട്ടരികെ എത്തിയ ഷോണ്‍ പ്രതിരോധത്തിലൂന്നിയാണ് കളിച്ചതെങ്കില്‍ ഏകദിന ശൈലിയിലാണ് മിച്ചലിന്റെ ബാറ്റിങ്. ഷോണ്‍ പത്ത് ബൗണ്ടറി നേടിയപ്പോള്‍ മിച്ചല്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും നേടിക്കഴിഞ്ഞു.

വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ലീഡ് പരമാവധി ഉയര്‍ത്തി ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സിന് അയക്കുകയാവും ഇനി ഓസീസ് ലക്ഷ്യം. 250 റണ്‍സിന് മുകളില്‍ ലീഡ് നേടാനായാല്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത. വിജയ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച ഇംഗ്ലണ്ട് സമനിലയാവും ഇനി നോട്ടമിടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending