Culture
കോലിക്ക് പേടിയാവുന്നു : ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന്‍ ഇത്രയും വലിയ വെല്ലുവിളി ഇതിന് മുമ്പ് നേരിട്ടിട്ടില്ല-ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക എന്നതല്ല കോലിയുടെ സമ്മര്‍ദ്ദം. സ്വന്തം ടീം വീണ്ടും തോല്‍ക്കാതിരിക്കലാണ്. മൂന്നാം ടെസ്റ്റ് ഇന്നിവിടെ വാണ്ടറേഴ്‌സില്‍ ആരംഭിക്കുമ്പോള്‍ മുഖം രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം കോലിയിലെ നായകന്‍ ചെയ്യും. കാരണം വിമര്‍ശകര്‍ അത്രമാത്രം ശക്തരായി പുറത്തുണ്ട്. മൂന്നാം ടെസ്റ്റും തോറ്റാല്‍ പിന്നെ തല ഉയര്‍ത്താന്‍ തല്‍ക്കാലം കോലിക്കാവില്ല.
ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ഇന്ത്യക്ക് സമ്മാനിച്ച നായകനാണ്, അടിപൊളി ബാറ്റ്‌സ്മാനാണ് എന്നതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ കല്ലെറിയുന്നത് കോലിയിലെ നായകനെയാണ്. സ്വന്തം താരങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന, വളരെ രോഷാകുലനായി പെരുമാറുന്ന ഒരു നായകനെയാണോ ഇന്ത്യക്ക് വേണ്ടത് എന്ന് ചോദിക്കുന്നവര്‍ ചില്ലറക്കാരല്ല-ഗെയിമിനെ നന്നായി അറിയുന്ന പഴയ കാല ക്രിക്കറ്റര്‍മാരാണ്.
വിമര്‍ശകര്‍ക്ക് ഇത് വരെ ശക്തമായ മറുപടി കോലി നല്‍കിയിട്ടില്ല. ഒരു വിജയം മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കാനായാല്‍ അതൊരു മറുപടിയാണ്. അതിന് പക്ഷേ നിലവിലെ സാഹചര്യത്തില്‍ കഴിയുമോ എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
വാണ്ടറേഴ്‌സ് പേസ് കടലാണ്. ജീവനുള്ള ട്രാക്ക്. ബൗണ്‍സും പേസുമെല്ലാം ഒരുമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് വലിയ പ്രശ്‌നം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഫിലാന്‍ഡര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യ തലവെച്ചത്,സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം കന്നിക്കാരനായ എന്‍ഗിഡിക്കും. മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇവര്‍ രണ്ട് പേരുമുണ്ട്-കൂട്ടിന് റബാദയും മോണി മോര്‍ക്കലും. ഈ നാല് പേസ് ബാറ്ററികള്‍ ചേരുമ്പോള്‍ കെ.എല്‍ രാഹുല്‍, മുരളി വിജയ്, വിരാത് കോലി, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെയെല്ലാം മുട്ടിടിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇന്ന് ആദ്യ ഇലവനില്‍ വരും. അദ്ദേഹം വരുമ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാനാണ് സാധ്യത. നായകന്‍ കോലിക്ക് ഹാര്‍ദ്ദിക്കിനോട് താല്‍പ്പര്യമുണ്ടെങ്കിലും രഹാനെയിലെ ഉപനായകന് ഒരു ടെസ്റ്റിലും അവസരം നല്‍കാതിരുന്നാല്‍ അത് കോലിയെ വില്ലനാക്കി മാറ്റുമെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ബാറ്റിംഗ് ലൈനപ്പില്‍ ഈ മാറ്റം വരുമ്പോള്‍ ബൗളര്‍മാരില്‍ ഭുവനേശ്വറിന്റെ കാര്യത്തിലാണ് സംശയം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവിടെ ഭുവിയെ കളിപ്പിക്കണമെങ്കില്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരെല്ലാം മിടുക്കരാണ്.
ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ തലവേദനകളില്ല. രണ്ട് ടെസ്റ്റും തുടര്‍ച്ചയായി ജയിച്ച സാഹചര്യത്തില്‍ അവരുടെ ലൈനപ്പില്‍ മാറ്റമില്ല. ഡെയില്‍ സ്‌റ്റെയിന്‍ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ് മടങ്ങിയപ്പോള്‍ പകരക്കാരനായി വന്ന എന്‍ഗിഡി രണ്ടാം ടെസ്റ്റില്‍ അവസരോചിത പ്രകടനം നേടിയിരുന്നു. കൂടെ ഫിലാന്‍ഡറും മോര്‍ക്കലുമുണ്ട്. കേശവ് മഹാരാജ് എന്ന സ്പിന്നറുടെ കാര്യത്തില്‍ ഇന്ന് രാവിലെയാവും തീരുമാനം. ആദ്യ രണ്ട് ടെസ്റ്റിലും കേശവിന് കാര്യമായ റോളുണ്ടായിരുന്നില്ല.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി