Connect with us

Video Stories

കോടികളില്‍ കുരുങ്ങിയ കമ്മ്യൂണിസ്റ്റ് കാപട്യം

Published

on

ദുബൈയില്‍ പതിമൂന്ന് കോടിയുടെ തട്ടിപ്പുകേസില്‍ കുരുങ്ങിയ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ നിയമസഭയില്‍ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ തൊലിക്കട്ടി കാണ്ടാമൃഗത്തെപ്പോലും നാണിപ്പിക്കുന്നതാണ്. ദുബൈ വ്യവസായി ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ആഞ്ഞുവീശിയ വന്‍ വിവാദത്തിന്റെ വാള്‍മുനമ്പില്‍ പ്രതിരോധം നഷ്ടപ്പെട്ടതിന്റെ വിഹ്വലതയാണ് മുഖ്യമന്ത്രിയില്‍ പ്രതിഫലിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാറിന് പരാതി ലഭിച്ചിട്ടില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനു തയാറല്ലെന്നുമുള്ള മറുപടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊ ജനാധിപത്യ സംവിധാനത്തിനൊ യോജിച്ചതല്ല. ഇത്രമേല്‍ ഗുരുതരമായ ആരോപണത്തിന്റെ സാംഗത്യത്തെ നിസാരവത്കരിക്കുകയും കൊടും കുറ്റകൃത്യത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഭരണഘടനാ ദുരുപയോഗം മാത്രമല്ല മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്. സി. പി.എമ്മിന്റെ നടപ്പുസമ്മേളനങ്ങളില്‍ വിമര്‍ശനങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന നേതാക്കളുടെ സാമ്പത്തിക ഭ്രമത്തെ ആശ്രിതവത്കരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. വിവാദ വിഷയത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതിരുന്നത് സ്വയം കുഴി തോണ്ടലാകുമെന്ന തിരിച്ചറിവിന്റെ ആത്മസംഘര്‍ഷം കൊണ്ടാണെന്നര്‍ത്ഥം. ദുബൈ പൊലീസ് നല്‍കിയ സല്‍സ്വഭാവ രേഖയുടെ പിന്‍ബലത്തില്‍ ആരോപണം വ്യാജമെന്ന് വിധിയെഴുതി തടിയൂരാനുള്ള സി.പി.എമ്മിന്റെ വിഫലശ്രമം കൂടുതല്‍ കുരുക്കാകുന്നതു കാത്തിരുന്നു കാണാം.
പാര്‍ട്ടി സെക്രട്ടറിയുടെ മകനു നേരെ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ബിനോയ് കോടിയേരി പങ്കാളിയായ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും ബനോയ് നല്‍കിയ ചെക്ക് മടങ്ങിയെങ്കിലും പിഴയടച്ച് കേസ് തീര്‍പ്പാക്കിയെന്നുമുള്ള പാര്‍ട്ടി സെക്രട്ടറിയേറ്റ് പ്രസ്താവന എത്രമാത്രം ലജ്ജാകരമാണ്. കമ്മ്യൂണിസ്റ്റ് തത്വങ്ങളെയും സങ്കല്‍പങ്ങളെയും പരസ്യമായി വ്യഭിജരിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ബിനോയ് പങ്കാളിയായ കമ്പനി ഏതാണെന്നും ബിസിനസ് എന്താണെന്നും വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്. ബിനോയിയും ചവറ എം.എല്‍. എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തും സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാരനായ രാഹുല്‍ കൃഷ്ണനും ചേര്‍ന്നു ദുബൈയില്‍ നടത്തിക്കൊണ്ടിരുന്ന ബിസിനസുകളെ സംബന്ധിച്ച് അറിയാനുള്ള അവകാശം പാര്‍ട്ടി നേതാക്കള്‍ക്കു മാത്രമല്ല, പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ട്. ജാസ് ടൂറിസം കമ്പനിയില്‍ രാഹുല്‍ കൃഷ്ണന്‍ മാത്രമാണ് പങ്കാളിയെന്നാണ് രേഖകളില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മറ്റു രണ്ടുപേര്‍ എന്തു ബിസിനസാണ് ചെയ്തിരുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യതകൂടി സി.പി.എം സെക്രട്ടറിയേറ്റിന് കൈവന്നിരിക്കുകയാണ്. ദുബൈ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എല്‍.എല്‍.സി എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. കമ്പനിക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബൈയില്‍നിന്ന് മുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചുവെന്നുമാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.
ഇന്റര്‍പോളിന് നല്‍കാന്‍ തയാറാക്കിയ പരാതി ജനുവരി 20ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനു ശേഷം ഒരു വര്‍ഷമായി ബിനോയ് ഇന്ത്യയില്‍ ഒളിവിലാണെന്നും പാര്‍ട്ടി ഇടപെട്ട് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിച്ച് അറസ്റ്റ് ചെയ്യിപ്പിച്ച് ദുബൈയില്‍ എത്തിക്കുമെന്നും ജാസ് കമ്പനിയുടെ പരാതിയിലുണ്ട്. 2014ല്‍ ബിനോയിയുടെ ഷാര്‍ജയിലെ സോള്‍വ് മാനേജ്‌മെന്റ് കമ്പനി ജാസ് കമ്പനിയുടെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണനുമായി ചേര്‍ന്ന് ജാസ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ ദുബൈയില്‍നിന്നു മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. ഓഡി എ 8 സീരീസ് ആഢംബര കാര്‍ വാങ്ങാന്‍ 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) വായ്പയെടുത്തെങ്കിലും തിരിച്ചടവ് ഇടയ്ക്കുവച്ച് നിര്‍ത്തുകയാണെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ കൃഷ്ണയെ സ്വാധീനിച്ച് ജാസ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നു ഇന്ത്യ, യു.എ.ഇ, സഊദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 2016 ജൂണ്‍ ഒന്നിന്മുമ്പ് തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്നും കമ്പനി പരാതിയില്‍ ആരോപിക്കുന്നു. പണം കൈപ്പറ്റുമ്പോള്‍ മൂന്ന് ചെക്കുകള്‍ ജാസ് കമ്പനിക്ക് നല്‍കിയിരുന്നു. ബിനോയിയുടെ കമ്പനിയുടെ രണ്ട് ചെക്കുകളും ഒരു വ്യക്തിഗത ചെക്കുമാണ് നല്‍കിയിരുന്നത്. 2017 മെയ് 16ന് ജാസ് കമ്പനി ചെക്കുകള്‍ ബാങ്കില്‍ ഹാജരാക്കിയെങ്കിലും മടങ്ങുകയായിരുന്നു. രണ്ടുമാസം മുമ്പ് കമ്പനി പ്രതിനിധികള്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് പണം തിരിച്ചടച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നാണ് കമ്പനി സീതാറാം യച്ചൂരിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തെ നിഷേധിക്കാന്‍ യച്ചൂരി തയാറായിട്ടുമില്ല. ഇത്ര ഗുരുതരമായ വിഷയത്തെ ലാഘവത്തോടെ സമീപിച്ചത് സി.പി.എമ്മിന്റെ ആദര്‍ശ പാപ്പരത്തത്തിന്റെ അവസാന അടയാളമാണ്.
പാര്‍ട്ടി ബൂര്‍ഷ്വകളുടെ കൈകളില്‍ ഞെരിഞ്ഞമരുകയാണെന്നാണ് സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ പൊതുവായി ഉയര്‍ന്നുവന്ന രൂക്ഷമായ വിമര്‍ശം. ഓഖി ദുരിതാശ്വാസ ക്യാമ്പിലേക്ക് എട്ടുലക്ഷം രൂപ ചെലവില്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്ത ആര്‍ഭാടം മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് അംബാനിയാകാനുള്ള സെക്രട്ടറിയുടെ മോഹം വരെ ജില്ലാ സമ്മേളനങ്ങളില്‍ വിചാരണ ചെയ്യപ്പെടുകയാണ്. നേതാക്കള്‍ സുഖലോലുപതയുടെ ശീതളച്ഛായയില്‍ പരിലസിക്കുന്നുവെന്ന പരാതി മുതിര്‍ന്നവര്‍ക്കു നേരെ മാത്രമല്ല, യുവജന നേതാക്കള്‍ക്കെതിരെയും ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. മദ്യ മാഫിയയുടെ മടിശ്ശീലയുടെ കനത്തിനൊത്ത് അപഥ സഞ്ചാരം നടത്തുന്ന പാര്‍ട്ടിക്ക് ആരു മണികെട്ടുമെന്ന പൊതു ചോദ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ വിവാദത്തെ പ്രതിരോധിക്കാന്‍ സി.പി.എം ഏറെ പാടുപെടേണ്ടി വരും. ഇതു മറികടക്കാന്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള പാഴ്‌വേലകള്‍ പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമാക്കുമെന്ന കാര്യം തീര്‍ച്ച.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending