Connect with us

Culture

വഴി മുടക്കി കൊല്‍ക്കത്ത; ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍

Published

on

കൊല്‍ക്കത്ത: സുന്ദരമായി കളിച്ചു… രണ്ട് വട്ടം മുന്നില്‍ കയറി… പക്ഷേ വിജയവും മൂന്ന് പോയിന്റും സമ്പാദിക്കാനാവാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനില കെണിയില്‍ അകപ്പെട്ടു.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു തവണ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ആതിഥേയരായ കൊല്‍ക്കത്ത 2-2 സമനിലയില്‍ തളച്ചു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനു ഇന്നലെയും ഈ ചരിത്രം തിരുത്താന്‍ കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചു സമനില പാലിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി 33 ാം മിനിറ്റില്‍ ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണ്‍ ആദ്യ ഗോള്‍ നേടി. കൊല്‍ക്കത്തയുടെ സമനില ഗോള്‍ റയന്‍ ടെയ്്‌ലറും സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ ദിമിതാര്‍ ബെര്‍ബറ്റോവിന്റെ ഗോളിലൂടെ മുന്നില്‍ക്കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ ടോം തോര്‍പ്പിന്റെ ഗോളിലൂടെ കൊല്‍ക്കത്ത പിടിച്ചു നിര്‍ത്തി.

സമനില ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യതതക്കു തിരിച്ചടിയായി. സമനിലയില്‍ നിന്നും ലഭിച്ച ഒരു പോയന്റ് ചേര്‍ത്താല്‍ ബ്ലാസ്‌റ്റേഴ്‌സിനു 21 പോയിന്റ്് ആയി. ഏക ആശ്വാസം ഗോവയെ മറികടന്നു അഞ്ചാം സ്ഥാനത്തേക്കു നീങ്ങുവാന്‍ കഴിഞ്ഞുവെന്നതാണ്. കളിയില്‍ 54 ശതമാനം ബോള്‍ പൊസിഷന്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചിരുന്നു. 10 തവണ ബ്ലാസ്‌റ്റേഴ്‌സ് ഓണ്‍ ടാര്‍ജറ്റില്‍ ഷോട്ടുകള്‍ ഉതിര്‍ത്തിരുന്നു. കൊല്‍ക്കത്ത ആറ് തവണയും
കൊല്‍ക്കത്തയുടെ റയന്‍ ടെയ്‌ലറാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, ഇയാന്‍ ഹ്യൂം എന്നിവര്‍ക്കു പകരം ഗുഡിയോണ്‍ ബാള്‍വിന്‍സണും ദിമിതാര്‍ ബെര്‍ബറ്റോവും വന്നു. കൊല്‍ക്കത്തയുടെ നിരയിലും രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഗോള്‍ കീപ്പര്‍ ദേബജിത് മജുംദാറിനു പകരം ഗോള്‍ വലയം കാക്കുവാന്‍ സോറം പോയിറെയിയും റൂപ്പര്‍ട്ടിനു പകരം ടോം തോര്‍പ്പും ആദ്യ ഇലവനില്‍ വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പകരക്കാരുടെ ബെഞ്ചിലേക്ക് റിനോ ആന്റോ, സിയാം ഹാങ്കല്‍, അരാത്ത ഇസുമി , പുള്‍ഗ എന്നിവര്‍ എത്തിയെങ്കിലും ഡല്‍ഹിക്കെതിരെ ഗോള്‍ നേടുകയും ഹീറോ ഓഫ് ദി മാച്ചുമായ ദീപേന്ദ്ര നേഗിയ്ക്കു ഇന്നലെയും സ്ഥാനം ലഭിച്ചില്ല.
കിക്കോഫിനു പിന്നാലെ ആദ്യ മൂന്നു മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് കോര്‍ണറുകള്‍ ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചുവെങ്കിലും പ്രയോജനപ്പെട്ടില്ല. 10 ാം മിനിറ്റില്‍ കൊല്‍ക്കത്തക്കു ലഭിച്ച ആദ്യ കോര്‍ണറില്‍ മാര്‍്ട്ടിന്‍ പാറ്റേഴ്‌സന്റെ ഹെഡ്ഡര്‍ അപകടം ഉയര്‍ത്തി പോസ്റ്റിനരികിലൂടെ കടന്നുപോയി. 12 ാം മിനിറ്റില്‍ കീഗന്‍ പെരേരയുടെ 35 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറും അപകടമണി മുഴക്കി അകന്നു. തുടക്കത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കത്തിനു ശേഷം എ.ടി.കെ കളി കയ്യിലെടുക്കുകയായിരുന്നു. മാര്‍്ട്ടിന്‍ പാറ്റേഴ്‌സണ്‍ ഒ്ന്നിനു പുറകെ ഒന്നായി ബ്ലാസ്‌റ്റേഴ്‌സിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു 33ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പെക്കുസന്റെ ഇടതുവിംഗിലൂടെ വന്ന നീക്കം പ്രശാന്തിന്റെ അളന്നു കുറിച്ചു ബോക്‌സില്‍ നല്‍കി. ഐസ്‌ലാന്‍ഡ് സ്‌െ്രെടക്കര്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലകുലുക്കി. ഗോള്‍ വീണതോടെ കൊല്‍ക്കത്ത സടകുടഞ്ഞെഴുന്നേറ്റു. 38ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. മിലന്‍സിംഗിന്റെ പിഴവിലാണ് ഗോള്‍ വന്നത്. മിലന്‍ സിംഗിന്റെ ബെര്‍ബറ്റോവിനു നല്‍കിയ പാസ് പിടിച്ചെടുത്ത റയന്‍ ടെയ്‌ലര്‍ നേരെ ഗോള്‍മുഖം ലക്ഷ്യമാക്കി. ലാല്‍റുവാതാരയുടെ കാലില്‍ തട്ടി ഗതിമാറി വന്ന പന്ത് ഗോള്‍കീപ്പര്‍ സുഭാഷിഷിന്റെ കണക്കുകൂട്ടല്‍ തെറ്റി വലയില്‍ കയറി.42ാം മിനിറ്റില്‍ പെക്കൂസന്റെ വെടിയുണ്ട ഷോട്ട് കൊല്‍ക്കത്ത ഡിഫന്‍ഡറുടെ കാലില്‍ തട്ടി പോസ്റ്റിനു തൊട്ടരുകിലൂടെ പുറത്തേക്കു പാഞ്ഞു. തോര്‍പ്പിന്റെ കാലില്‍ തട്ടിയുള്ള ഡിഫ്ഌഷനാണ് കൊല്‍ക്കത്തയെ രക്ഷിച്ചത്.
ജിങ്കന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബാധിച്ചു.

ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്്‌സിന്റെ ലാല്‍റുവാതരക്കും പെസിച്ചിനും ആദ്യപകുതിയില്‍ മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു. ഇതില്‍ ലാല്‍റുവാതരക്കു ഇതോടെ മൊത്തം നാല് മഞ്ഞക്കാര്‍ഡുകള്‍ ആയതോടെ അടുത്ത മത്സരം നഷ്ടപ്പെടും. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മൊണ്ടേലിനെ പിന്‍വലിച്ചു റൂപ്പര്‍ട്ടിനെ ഇറക്കി. 48ാം മിനിറ്റില്‍ ജാക്കി ചാന്ദിന്റെ മനോഹരമായ ക്രോസും അതേപോലെ മനോഹരമായ ഗുഡിയോണിന്റെ ഹെഡ്ഡറും ഗോള്‍ മുഖത്തേക്ക് .എന്നാല്‍ കൊല്‍ക്കത്തയുടെ ഗോളി സോറം അനായാസം കരങ്ങളില്‍ ഒതുക്കി. 56ാം മിനിറ്റില്‍ ബള്‍ഗേറിയന്‍ ഇന്‍ര്‍ നാഷണല്‍ ദിമിതാര്‍ ബെര്‍ബതോവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍ കയറി. പെസിച്ചിന്റെ പാസില്‍ കിട്ടിയ അവസരം പാഴാക്കാതെ ബോക്‌സിനു മുന്നില്‍ നിന്നും ബെര്‍ബറ്റോവ് വലയിലേക്കു നിറയൊഴിച്ചു. റയന്‍ ടെയ്‌ലര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രശാന്തിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. ബോക്‌സിനു മുന്നില്‍ എത്തിയ പന്ത് പെസിച്ച് നേരെ ദിമിതാര്‍ ബെര്‍ബറ്റോവില്‍ എത്തിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ബെര്‍ബറ്റോവ് ആല്‍ക്കൂട്ടത്തിനിടയിലൂടെ പന്ത് വലയിലേക്കു ലക്ഷ്യം തെറ്റാതെ നിറയൊഴിച്ചു. 75ാം മിനിറ്റില്‍ കൊല്‍ക്കത്ത വീണ്ടും സമനില ഗോള്‍ കണ്ടെത്തി. കൊല്‍ക്കത്തയുടെ ആറാമത്തെ കോര്‍ണറിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. സ്വന്തം എരിയയില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയതോടെ വട്ടമിട്ട കൊല്‍ക്കത്തയുടെ നീക്കം ലക്ഷ്യം കണ്ടെത്തി. റയന്‍ ടെയ്‌ലറിലേക്കു വന്ന പന്ത് നേരേ ബോക്‌സിലേക്കു ഹെഡ്ഡറിലൂടെ ലക്ഷ്യമാക്കുമ്പോള്‍ അവിടെ നിന്ന ടോം തോര്‍പ്പിനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിക്കാര്‍ക്കു കഴിഞ്ഞില്ല. ഗോളി സുഭാഷിഷും പൊസിഷന്‍ തെറ്റി നില്‍ക്കുകയായിരുന്നു. ആയാസരഹിതമായി തോര്‍പ്പ് മറ്റൊരു ഹെഡ്ഡറിലൂടെ വലകുലുക്കി.80-ാം മിനിറ്റില്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ചു കന്നി മത്സരത്തിനു മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ ബാള്‍വിന്‍സന്റെ ഹെഡ്ഡര്‍ ഗോള്‍ വലയത്തിനു മുന്നില്‍ വെച്ചു തോര്‍പ്പ് കഷ്ടിച്ചു രക്ഷപ്പെടുത്തി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമോഹവും അവസാനിച്ചു. ബ്ലാസ്‌റ്റേഴ്‌സ് 17നു ഗോഹട്ടയില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനേയും കൊല്‍ക്കത്ത 18നു കൊല്‍ക്കത്തയില്‍ മുംബൈ സിറ്റി എഫ്.സിയേയും നേരിടും

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending