Connect with us

Culture

പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്‍

Published

on

കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍ പെന്‍ഗ്വിന്‍ ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്‍ഗ്വിന്‍ ഇന്റര്‍നാഷണല്‍ വഴി പുസ്തകങ്ങള്‍ പുറംരാജ്യങ്ങളില്‍ എത്തിക്കാന്‍ കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. അവര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്‍ പറഞ്ഞു.

മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഇന്ത്യയിലുള്ള വായനക്കാര്‍ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്‍ കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്‍ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മലയാളകൃതികള്‍ പുറംരാജ്യങ്ങളില്‍ എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. യശ്പാല്‍, മുല്‍ക്ക് രാജ് ആനന്ദ്,ആശപൂര്‍ണാദേവി, ബിമല്‍മിത്ര തുടങ്ങിയവരുടെ കൃതികള്‍ മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ജാരന്‍ എന്ന വാക്ക് പ്രശ്‌നമായി. ജാര്‍ എന്നാണ് വിവര്‍ത്തകനായ യു.കെ.എസ് ചൗഹാന്‍ മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്‍ നോവലിനെ തകര്‍ക്കും-സേതു പറഞ്ഞു.

പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്‍ മാത്രമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. പുസ്തകത്തിന്റെ കവര്‍ നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍പോലും പഴി കേള്‍ക്കേണ്ടിവരുന്ന എഴുത്തുകാര്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്‍പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്‍ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്‍കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്‍ പറഞ്ഞു. വിവര്‍ത്തകനെ അഥവാ വിവര്‍ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്‍, റൂബിന്‍ ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending