Connect with us

Culture

പുസ്തകങ്ങള്‍ ലോകകമ്പോളത്തില്‍ എത്തിക്കാന്‍ ലോബിയിങ് നടത്തണം: എം.മുകുന്ദന്‍

Published

on

കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍ പെന്‍ഗ്വിന്‍ ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്‍ഗ്വിന്‍ ഇന്റര്‍നാഷണല്‍ വഴി പുസ്തകങ്ങള്‍ പുറംരാജ്യങ്ങളില്‍ എത്തിക്കാന്‍ കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. അവര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്‍ പറഞ്ഞു.

മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഇന്ത്യയിലുള്ള വായനക്കാര്‍ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്‍ കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്‍ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മലയാളകൃതികള്‍ പുറംരാജ്യങ്ങളില്‍ എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. യശ്പാല്‍, മുല്‍ക്ക് രാജ് ആനന്ദ്,ആശപൂര്‍ണാദേവി, ബിമല്‍മിത്ര തുടങ്ങിയവരുടെ കൃതികള്‍ മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ ജാരന്‍ എന്ന വാക്ക് പ്രശ്‌നമായി. ജാര്‍ എന്നാണ് വിവര്‍ത്തകനായ യു.കെ.എസ് ചൗഹാന്‍ മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്‍ നോവലിനെ തകര്‍ക്കും-സേതു പറഞ്ഞു.

പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്‍ മാത്രമാണെന്ന് ബെന്യാമിന്‍ പറഞ്ഞു. പുസ്തകത്തിന്റെ കവര്‍ നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍പോലും പഴി കേള്‍ക്കേണ്ടിവരുന്ന എഴുത്തുകാര്‍ മലയാളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്‍പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്‍ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്‍കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്‍ പറഞ്ഞു. വിവര്‍ത്തകനെ അഥവാ വിവര്‍ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്‍, റൂബിന്‍ ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending