kerala
കെ.എല്‍.എഫ്: വിവാദം കൊഴുക്കുന്നു, സര്‍ക്കാര്‍ വിലാസവും വിരുദ്ധരും
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്‍ പരിഹാസവുമായി ഇടത് എഴുത്തുകാരന് അശോകന് ചെരുവില്‍. . സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്‍ ക്ഷണിച്ചില്ലെന്നാണ് പരാതി. പു.ക.സ പ്രസിഡന്റാണ് അശോകന് ചെരുവില്‍.
അശോകന് ചെരുവില്‍ എഴുതുന്നു-
സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനവും സര്‍ക്കാര്‍ വക പുരസ്കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്‍ഗ്ഗങ്ങളാണ്. ടഗോറിന്റെ കാലം മുതന്‍ അത്തരം പ്രതിഷേധങ്ങള്‍ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാല്‍ ഇത്തരം സ്ഥാനമാനങ്ങള്‍ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാല്‍ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.
എന്നാല്‍ പ്രിയപ്പെട്ട കവി എസ്.ജോസഫിന്റെ കേരള സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതില്‍ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്നം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. ഡി.സി ബുക്സിന്റെ നേതൃത്തത്തില്‍ നടക്കുന്ന കെ.എല്‍.എഫും സാഹിത്യ അക്കാദമിയും തമ്മില്‍ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കെ.എല്‍.എഫിനുണ്ട് എന്നാണ് വാദം. തങ്ങള്‍ ധനസഹായം നല്കുന്ന സാംസ്കാരിക പരിപാടികള്‍ക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് മര്യാദയാവില്ല.
കവികള്‍ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകന് എന്ന നിലയില്‍ പറയാനുള്ളത്.
അതേസമയം കവി ആസാദ് ജോസഫിന് അനുകൂലമായി രംഗത്തുവന്നു.
അദ്ദേഹം എഴുതിയത് ഇങ്ങനെ
കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതായി കണ്ടു. അര്‍ഹതയുള്ള ഇടത്ത് അവഗണിക്കപ്പെട്ടു എന്നതു മതിയായ കാരണമാണ്. ഒരു പരിപാടിയില്‍ ക്ഷണിക്കപ്പെട്ടില്ല എന്നത് അത്ര പ്രധാന വിഷയമല്ല. എന്നാല്‍ പ്രമുഖ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന് ഡയറക്ടറായി വര്‍ഷംതോറും നടത്തുന്ന സാഹിത്യ ആഘോഷത്തില്‍ തുടര്‍ച്ചയായി മാറ്റി നിര്‍ത്തപ്പെടുന്നു അഥവാ ബോധപൂര്‍വ്വം അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ജോസഫിന്. അത് അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.
കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആര്‍ക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സര്‍ക്കാര്‍ – സ്വകാര്യ (ജജജ) കൂട്ടു സംരംഭമാണ്. സ്പോണ്‍സര്‍മാരുണ്ട്. വാടക പവലിയനുകളുണ്ട്. നൂറുകണക്കിന് ക്ഷണിതാക്കളും ആയിരക്കണക്കിന് പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ്. കേരളത്തിലെ പൊതുബോധം നിര്‍ണയിക്കേണ്ട ചര്‍ച്ചകളാണ്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെ വിമര്‍ശിക്കുന്ന ചര്‍ച്ചകളല്ല, അവയുടെ താല്‍പ്പര്യങ്ങളുടെ ബോധാധീശത്വം ഉറപ്പിക്കുന്ന സെഷനുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. അതില്‍ എതിരഭിപ്രായം ധീരമായി പറഞ്ഞവര്‍ തീരെ ഇല്ല എന്നല്ല വിവക്ഷ. പൊതുവേ ഒരു ഹെഗിമണി ഉറപ്പിച്ചു നില നിര്‍ത്തലാണ് ദൗത്യം. അതിനാല്‍ സര്‍ക്കാറുകള്‍ കോടികള്‍ ചെലവഴിച്ചുകാണും.
ഇങ്ങനെയൊരു വലിയ സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് കെ റെയില്‍പോലുള്ള പീപീപീ പദ്ധതികളെ പരസ്യമായി പിന്തുണച്ച ഒരെഴുത്തുകാരന് മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാവും? സാഹിത്യ അക്കാദമി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മുന്‍ പ്രസിഡണ്ടും മറ്റ് അംഗങ്ങളുമെല്ലാം പല സെഷനുകളില്‍ നിറഞ്ഞു നില്ക്കുന്നു. അക്കാദമിയിലെ ഒരംഗത്തോട് എന്തിനാണ് വിവേചനം? സംവരണ സീറ്റില്‍ മത്സരിക്കുന്ന ഒരെഴുത്തുകാരനായി തന്നെ കാണേണ്ടതില്ല എന്ന് ജോസഫ് വ്യക്തമായി എഴുതിക്കണ്ടു. അതു വിവേചനത്തെക്കുറിച്ചുള്ള ഗുരുതരമായ ആക്ഷേപവും പരാതിയുമാണ്. കെ എല്‍ എഫ് എന്നതിലെ കെ എന്തു കെയാണ് അഥവാ ഏതുതരം കെ ആണ് എന്ന ചോദ്യമാണത്.
ജോസഫ് രാജി പിന്‍വലിക്കുമോ എന്ന് അറിയില്ല. ക്ഷമിക്കണം, അങ്ങനെ എഴുതുന്നത് അദ്ദേഹത്തിന്റെ നിശ്ചയത്തെ കുറച്ചു കാണലാണെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് പലവിധ മെയ് വഴക്കളില്ലാതെ ഒരു സാധാരണ മനുഷ്യനും അംഗീകാരത്തോടെ ജീവിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. ജോസഫിന്റെ രാജി അംഗീകൃത സാംസ്കാരിക നേതാക്കള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ പൊട്ടിത്തെറിച്ചു പോവുന്ന ചില സന്ദര്‍ഭങ്ങള്‍ തുറന്നു കാണിക്കുന്നു. കേരളത്തിലെ പലവിധ അതിജീവന സമരങ്ങള്‍ നാം കാണുകയില്ലെങ്കിലും കാര്‍ണിവലുകളിലെ പങ്കാളിത്തം ഉറപ്പാക്കാനും അവിടത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും വല്ലാത്ത ഒരു വെമ്പലാണ്. ആ വെമ്പലാണ് കേരളത്തിലെ അധീശ വര്‍ഗ പൊതുബോധം.
സമരങ്ങളിലും അതിന്റെ സാഹിത്യ ആഖ്യാനങ്ങളിലും നമുക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. അതാണ് നവോത്ഥാന പാരമ്പര്യം. അതില്‍ വന്ന ഛേദമാണ് ജോസഫിനെപ്പോലെ ഒരെഴുത്തുകാരന് മാറ്റി നിര്ത്തപ്പെടാനോ അങ്ങനെയൊരു തോന്നല്‍ ഉയര്‍ന്നുവരാനോ കാരണമായിട്ടുണ്ടാവുക. പീപീപി സാംസ്കാരിക പദ്ധതികള്‍ ജനകീയ സാംസ്കാരിക പദ്ധതികളായി തെറ്റിദ്ധരിച്ചുകൂടാ. അവിടെ ജനങ്ങളെ കണ്ടേക്കും. അന്തരീക്ഷവും ആത്മാവും നവലിബറല്‍ മുതലാളിത്ത ആശ്രിതത്വമാണ്.
വിഷയത്തില്‍ മുന്‍ പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഖാദര്‍ പാലാഴി എഴുതിയത് ഇങ്ങനെ
കെ.എല്‍ എഫ് നടന്നപ്പോഴൊക്കെ അതിലെ സാഹിത്യേതര താല്പര്യങ്ങളെക്കുറിച്ച് പോസ്റ്റിയിരുന്നെങ്കിലും ഇത്തവണ ഉമ്പാച്ചിപരമായ കാരണങ്ങളാല്‍ അതിന് മുതിരുന്നില്ല. മാത്രമല്ല മുന്‍ കെ.എല്‍.എഫുകളില്‍ ചൂണ്ടിക്കാട്ടിയ ഇഷ്യൂകളേക്കാള്‍ ഏറെയധികമൊന്നും ആരും പറഞ്ഞിട്ടുമില്ല.
എന്നാല്‍ മുമ്പ് സര്‍ക്കാര്‍ മുന്‍കയ്യില്‍ നടന്ന ഒരു സാഹിത്യോത്സവ ശ്രമം ഓര്‍മിക്കുന്നത് ഉചിതമാവുമെന്ന് കരുതുന്നു. എഴുത്തുകാരനായ കെ.വി മോഹന്‍കുമാര്‍ കോഴിക്കോട് കലക്ടറായിരുന്ന കാലം. ജയ്പൂര്‍ ലിറ്റ്ഫെസ്റ്റ് മാതൃകയില്‍ കോഴിക്കോട്ടൊരു സാഹിത്യമേള നടത്തണമെന്ന ഐഡിയ അദ്ദേഹം മുന്നോട്ട് വെച്ചു. പ്രാഥമിക ചര്‍ച്ചകളില്‍ ഏവരുമതിനെ സ്വാഗതം ചെയ്തു. പിന്നെ അഞ്ച് മണി കഴിഞ്ഞാല്‍ കലക്ടറുടെ ചേംബറില്‍ കോഴിക്കോടന്‍ സാഹിത്യകാരന്മാരുടെ യോഗത്തോട് യോഗമായിരുന്നു പല ദിവസങ്ങളിലും. ചര്‍ച്ചകള്‍, ഉപചര്‍ച്ചകള്‍, കമ്മിറ്റികള്‍, സബ് കമ്മിറ്റികള്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍ ഈ വിനീതനല്ലാത്തവന്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും എഴുത്തുകാരെ കൊണ്ടുവരണമെന്നായിരുന്നു സാറിന്റെ താല്പര്യം.
അങ്ങനെയിരിക്കെ ഒരു അപരാഹ്നത്തില്‍ തലസ്ഥാനത്ത് നിന്ന് ഒരുത്തരവിറങ്ങുന്നു. കെ.വി മോഹന്‍ കുമാറിന് സ്ഥലം മാറ്റവും വകുപ്പ് മാറ്റവും . സാഹിത്യപ്രേമികളില്‍ നിരാശയുടെ സുനാമി ആഞ്ഞടിച്ചു. കലക്ടര്‍ ആശ്വാസവചനങ്ങള്‍ ഉരുവിട്ടു. അടുത്ത കലക്ടര്‍ ചാര്‍ജെടുത്ത ശേഷം നമുക്ക് പ്രൊസീഡ് ചെയ്യാം. ഞാനെന്നും കൂടെയുണ്ടാവും എന്നൊക്കെ.
പൊതുവെ ഒരു കലക്ടര്‍ തുടങ്ങിയ പ്രത്യേക പ്രൊജക്റ്റുകള്‍ പിറകെ വരുന്നവര്‍ മൈന്റ് ചെയ്യില്ല. പുതിയ കലക്ടര്‍ പക്ഷേ അങ്ങിനെയായിരുന്നില്ല എന്നല്ല പറയുന്നത് . അവര്‍ പറഞ്ഞു. ‘ എനിക്കീ സാഹിത്യവും കലയുമൊന്നും തലയില്‍ കയറില്ല. ഇവിടെ പിടിപ്പത് പണിയുണ്ട്. നിങ്ങളൊക്കെ എന്താച്ചാ ചെയ്യ് ‘
പിന്നെപ്പിന്നെ നായകനില്ലാത്ത ആ സ്വപ്നാടനം മറ്റെവിടെയോ തുടങ്ങിയ സാഹിത്യോത്സവത്തിലൂടെ സഫലമായിരിക്കണം.
അത് തന്നെയാണോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്പൂര്‍ണ സഹായത്തോടെ കോഴിക്കോട്ടെത്തിയതും ഡി.സി ലിറ്റററി ഫെസ്റ്റ് എന്ന് പേരിടേണ്ടിയിരുന്നതുമായ കെ.എല്‍.എഫ് എന്നും അറിയില്ല. കാരണം അന്നദ്ദേഹം ഇപ്പറഞ്ഞ പ്രസാധകരുമായും എഴുത്തുകാരുമായൊക്കെ ബന്ധപ്പെട്ടിരുന്നു.
കെ.വി മോഹന്‍കുമാറിന്റെ സാര്‍ത്ഥകമാകാത്ത ഈ സ്വപ്നം പക്ഷേ ഇന്ന് പലര്‍ക്കുമറിയില്ല. എന്നാല്‍ കോഴിക്കോടിന് എന്നും ഓര്മിക്കാനുള്ള സാംസ്കാരികക്കാഴ്ചകള്‍ സമ്മാനിച്ചാണ് അദ്ദേഹം നഗരം വിട്ടത്. കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറയിലേയും കരിങ്കല്‍ ശില്‍പങ്ങളാണത്.
എങ്കിലും വേണം കോഴിക്കോട്ടൊരു സര്‍ക്കാര്‍ സ്പോണ്‍സേഡ് ജനകീയ ലിറ്റ് ഫെസ്റ്റ് . തിരുവനന്തപുരത്തെ IFFK പോലെ കോഴിക്കോട്ടൊരു ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവല്‍ ഓഫ് കേരള എന്ന ILFK.
kerala
‘പിന്മാറിയില്ലെങ്കില് കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
kerala
പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.
പത്തനംതിട്ട കരിമാന്‍തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. അപകടത്തില്‍ ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്‍പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
പാലക്കാട്: കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിനാണ് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റത്. വിഷപ്പാമ്പിന്റെ കടിയാണ് ഏറ്റത്.
അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

