Connect with us

Culture

ട്രോളുകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വെല്ലുവിളിയെന്ന്

Published

on

കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്‍ കണ്ടെത്തിയാല്‍ മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.
കാര്‍ട്ടൂണ്‍ പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്തും വരക്കാം എന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. നെഹ്്‌റുവിന്റെയും മറ്റും കാലത്ത് അത് നാം കണ്ടതാണ്. നെഹ്്‌റുവിന്റെ നഗ്നചിത്രം വരക്കാന്‍പോലും ശങ്കറിന് സാധിച്ചിരുന്നു. ബാത്ത് ടബില്‍ കിടക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം അബു വരച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പിറന്നുവീഴുന്ന നൂറു കണക്കിന് കാര്‍ട്ടൂണുകളില്‍ പ്രധാനമന്ത്രിയും മറ്റും വരുന്നുണ്ട്. കാര്‍ട്ടൂണുകളെ അഥവാ കാര്‍ട്ടൂണിസ്റ്റുകളെ നിയന്ത്രിക്കാന്‍ പറ്റില്ല. വേണ്ട എന്നു പറഞ്ഞാല്‍ അവര്‍ അത് ചെയ്തിരിക്കും. അങ്ങനെയുള്ള നിഷേധത്തിന്റെ കലയാണ് കാര്‍ട്ടൂണ്‍. വികടസരസ്വതി അതിന്റെ ഭാഗമാണ്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ലൈഫ് സ്‌കെച്ച് വരക്കാന്‍ പേനയും കടലാസുമായി നീങ്ങുന്ന കാര്‍ട്ടൂണിസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി പൊലീസ് എത്തുന്ന അവസ്ഥയാണ് കേരളത്തില്‍ പോലുമുള്ളത്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഉണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ചിത്രീകരിക്കാന്‍ നിയുക്തനായ കാര്‍ട്ടൂണിസ്റ്റിന് പരിധി നിര്‍ണയിക്കാന്‍ പറ്റില്ല. കാര്‍ട്ടൂണുകളെ നമുക്ക് വിമര്‍ശിക്കാം. കാര്‍ട്ടൂണിസ്റ്റിനെയും ചോദ്യം ചെയ്യാം. അത് ദേഹോപദ്രവത്തിന്റെ തലത്തിലേക്ക് മാറരുത്. ഇ.പി ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണും കാര്‍ട്ടൂണിസ്റ്റുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റുകള്‍ പലപ്പോഴും എഡിറ്റര്‍മാരുടെ തടവുകാരായി മാറുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. എഡിറ്ററുടെ ആശയം വരക്കാന്‍ കാര്‍ട്ടൂണിസ്റ്റ് നിര്‍ബന്ധിതനാവുന്നു. എന്നാല്‍ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും സ്വതന്ത്രമായി വരക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍പോലും പത്രയുടമയുടെയും മാര്‍ക്കറ്റിങ് വിഭാഗത്തിന്റെയും ഇംഗിതത്തിന് കാര്‍ട്ടൂണിസ്്റ്റ് വഴങ്ങേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പുതിയ യുവാക്കള്‍ ഈ രംഗത്തേക്ക് കൂടുതലായി വരുന്നത് ആഹ്ലാദകരമാണെന്ന് ഇ.പി ഉണ്ണി പറഞ്ഞു. എം. നന്ദകുമാര്‍ മോഡറേറ്ററായിരുന്നു.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending