Connect with us

Video Stories

ഐഐഎം:  ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും

Published

on

 

ദുബൈ: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡോ. ബി.ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആര്‍എസ് വെഞ്ചേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രാഗത്ഭ്യത്തിനുടമകളായ ഐഐഎമ്മിന്റെ അനുഭവ സമ്പത്തും പ്രാവീണ്യവും ഗള്‍ഫ് മേഖലയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുത കേന്ദ്രം ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും. എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാമുകള്‍ കൂടാതെ, ഓപണ്‍ ലേണിംഗ് കോഴ്‌സുകളും നിര്‍ദേശാനുസരണം രൂപപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടികളും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഒപ്പിട്ട ധാരണാപത്രമനുസരിച്ച് ബിആര്‍എസ് വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ ബന്ധങ്ങള്‍, നടത്തിപ്പ് സംവിധാനങ്ങള്‍ എന്നിവയും ഐഐഎം അഹമ്മദാബാദ് അക്കാദമിക സൗകര്യങ്ങളും കൈകാര്യം ചെയ്യും. വിവിധ തലങ്ങളില്‍ സുദീര്‍ഘ പരിചയമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് ട്രെയ്‌നിങ് രംഗത്തും അക്കാദമിക വളര്‍ച്ചയിലും ഗുണഫലങ്ങളുണ്ടാക്കും. ഏകദേശം ആറ് ദശകങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഐഐഎമ്മിന്റെ എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാംസ്, കേസ് സ്റ്റഡി ശൈലിയിലുള്ള ഏറ്റവും ഫലപ്രദമായ അധ്യാപന രീതി കൊണ്ട് പ്രസിദ്ധമാണ്. പല തരം വ്യവസായങ്ങളിലും കോര്‍പറേറ്റുകളിലും ഇത്തരം പ്രോഗ്രാമുകള്‍ വലിയ വിജയങ്ങളുണ്ടാക്കിയുണ്ട്. ഇതോടൊപ്പം, ഗള്‍ഫിലെ അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക പശ്ചാത്തലത്തില്‍ ഐഐഎം ബിആര്‍എസ് വെഞ്ചേഴ്‌സ് സംയുക്ത സംരംഭം ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും തുടക്കം കുറിക്കും.
ഐഐഎമ്മിന്റെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള യുഎഇയില്‍, ദുബൈയിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ പുതിയ നാഴികക്കല്ലാണെന്നും ലബ്ധപ്രതിഷ്ഠരായ ഡോ. ബി.ആര്‍ ഷെട്ടിയും ബിആര്‍എസ് വെഞ്ചേഴ്‌സും ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളികളാണെന്നും ചടങ്ങില്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫ. എറോല്‍ ഡിസൂസ അഭിപ്രായപ്പെട്ടു. തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു സംരംഭം തുടങ്ങുമ്പോള്‍, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മുമായി കൈ കോര്‍ക്കാനായതും ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം പിടിക്കാനാകുന്നതും അഭിമാനകരമാണെന്ന് ബിആര്‍എസ് വെഞ്ചേഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍ ഷെട്ടി സൂചിപ്പിച്ചു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending