Connect with us

Video Stories

ഐഐഎം:  ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും

Published

on

 

ദുബൈ: പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ആദ്യ വിദേശ കേന്ദ്രം ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡോ. ബി.ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിആര്‍എസ് വെഞ്ചേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും പ്രാഗത്ഭ്യത്തിനുടമകളായ ഐഐഎമ്മിന്റെ അനുഭവ സമ്പത്തും പ്രാവീണ്യവും ഗള്‍ഫ് മേഖലയിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്തുത കേന്ദ്രം ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങും. എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാമുകള്‍ കൂടാതെ, ഓപണ്‍ ലേണിംഗ് കോഴ്‌സുകളും നിര്‍ദേശാനുസരണം രൂപപ്പെടുത്തുന്ന പ്രത്യേക പരിശീലന പരിപാടികളും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ഒപ്പിട്ട ധാരണാപത്രമനുസരിച്ച് ബിആര്‍എസ് വെഞ്ചേഴ്‌സ് അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായ ബന്ധങ്ങള്‍, നടത്തിപ്പ് സംവിധാനങ്ങള്‍ എന്നിവയും ഐഐഎം അഹമ്മദാബാദ് അക്കാദമിക സൗകര്യങ്ങളും കൈകാര്യം ചെയ്യും. വിവിധ തലങ്ങളില്‍ സുദീര്‍ഘ പരിചയമുള്ള രണ്ടു സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് ട്രെയ്‌നിങ് രംഗത്തും അക്കാദമിക വളര്‍ച്ചയിലും ഗുണഫലങ്ങളുണ്ടാക്കും. ഏകദേശം ആറ് ദശകങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഐഐഎമ്മിന്റെ എക്‌സിക്യൂട്ടീവ് എജുകേഷന്‍ പ്രോഗ്രാംസ്, കേസ് സ്റ്റഡി ശൈലിയിലുള്ള ഏറ്റവും ഫലപ്രദമായ അധ്യാപന രീതി കൊണ്ട് പ്രസിദ്ധമാണ്. പല തരം വ്യവസായങ്ങളിലും കോര്‍പറേറ്റുകളിലും ഇത്തരം പ്രോഗ്രാമുകള്‍ വലിയ വിജയങ്ങളുണ്ടാക്കിയുണ്ട്. ഇതോടൊപ്പം, ഗള്‍ഫിലെ അന്താരാഷ്ട്ര വാണിജ്യ-വ്യാവസായിക പശ്ചാത്തലത്തില്‍ ഐഐഎം ബിആര്‍എസ് വെഞ്ചേഴ്‌സ് സംയുക്ത സംരംഭം ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും തുടക്കം കുറിക്കും.
ഐഐഎമ്മിന്റെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ധാരാളമുള്ള യുഎഇയില്‍, ദുബൈയിലെ ഈ പ്രത്യക്ഷ കേന്ദ്രം മാനേജ്‌മെന്റ് വിദ്യാഭ്യാസത്തില്‍ പുതിയ നാഴികക്കല്ലാണെന്നും ലബ്ധപ്രതിഷ്ഠരായ ഡോ. ബി.ആര്‍ ഷെട്ടിയും ബിആര്‍എസ് വെഞ്ചേഴ്‌സും ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളികളാണെന്നും ചടങ്ങില്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫ. എറോല്‍ ഡിസൂസ അഭിപ്രായപ്പെട്ടു. തനിക്ക് എത്രയും പ്രിയപ്പെട്ട വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു സംരംഭം തുടങ്ങുമ്പോള്‍, ഇന്ത്യയിലെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മുമായി കൈ കോര്‍ക്കാനായതും ഗള്‍ഫ് മേഖലയിലെ മാനേജ്‌മെന്റ് പഠന രംഗത്ത് ഉന്നതമായ ഒരിടം പിടിക്കാനാകുന്നതും അഭിമാനകരമാണെന്ന് ബിആര്‍എസ് വെഞ്ചേഴ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ബി.ആര്‍ ഷെട്ടി സൂചിപ്പിച്ചു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending