More
നിലപാട് കടുപ്പിച്ച് ബി.ഡി.ജെ.എസ്; ചെങ്ങന്നൂരില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി?

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ബി.ഡി.ജെ.എസ് ആലോചന തുടങ്ങി. പാര്‍ട്ടിയുടെ ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റി ഈ ആവശ്യം നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം അത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.എസ് ശ്രീധരന്‍ പിള്ളയെ ഇന്ന് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ബി.ഡി.ജെ.എസ് നിലപാട് കടുപ്പിക്കുന്നത്. ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ബി.ഡി.ജെ.എസുമായി ആലോചിച്ചില്ലെന്നും തീരുമാനം ബി.ജെ.പി ഏകപക്ഷീയമായി കൈക്കൊണ്ടതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എ മുന്നണി സംവിധാനം ഇല്ലാതായെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് സ്വന്തം നിലയില്‍ മത്സരിക്കണമെന്ന ആവശ്യം ചെങ്ങന്നൂരിലെ നേതാക്കള്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ അദ്ദേഹം തുഷാര്‍ വെള്ളാപ്പള്ളിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. ബി.ഡി.ജെ.എസിന്റെ ചെങ്ങന്നൂരിലെ നേതാക്കള്‍ അവിടത്തെ ബി.ജെ.പി നേതൃത്വവുമായി വളരെക്കാലമായി അകല്‍ച്ചയിലാണ്. എന്‍.ഡി.എ എന്ന നിലയില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുപോലും കാലമേറെയായി. തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ വേണ്ടി മാത്രം ഒരു മുന്നണിയുടെ ഭാഗമാകേണ്ടതില്ലെന്ന വികാരമാണ് ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്കുള്ളത്.
ചെങ്ങന്നൂരില്‍ ആറായിരമായിരുന്ന വോട്ട് നാല്‍പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തിയത് ബി.ഡി.ജെ.എസാണെന്ന് എന്‍.ഡി.എ യോഗത്തില്‍ തന്നെ തുഷാര്‍ വെള്ളാപ്പള്ളി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്നണി എന്ന നിലയില്‍ ബി.ഡി.ജെ.എസിന് വേണ്ടത്ര പ്രാതിനിധ്യം നല്‍കാന്‍ ബി.ജെ.പി തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ജെ.പിക്കെതിരെ തുഷാര്‍ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഇഴയടുപ്പം ഇപ്പോള്‍ എന്‍.ഡി.എയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ തുഷാര്‍, ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ടെന്നും ഉചിതമായ തീരുമാനം വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും അറിയിച്ചിരുന്നു. ഈസാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ പിന്തുണയോടെ ചെങ്ങന്നൂരിലെ ബി.ഡി.ജെ.എസ് നേതാക്കള്‍ സ്വതന്ത്രമായി മത്സരിക്കാന്‍ അനുമതി നേടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
എന്‍.ഡി.എയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും ബി.ജെ.പി ഒറ്റക്ക് തീരുമാനമെടുക്കുന്നെന്നുമാണ് ബി.ഡി.ജെ.എസിന്റെ പരാതി. ഇന്ത്യ ഭരിക്കുന്ന കക്ഷിയാണ് ബി.ജെ.പി. സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഒരു ഓട്ടോറിക്ഷയില്‍ കയറാനുള്ള ആളുപോലുമില്ലാത്ത പാര്‍ട്ടികള്‍ക്ക് കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യത്തിലേറെ പരിഗണന നല്‍കുന്നുണ്ട്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഇവിടെ ആര്‍ക്ക് എന്തു കൊടുക്കണമെന്ന് പറയാത്തതാണ് പ്രശ്‌നമെന്നും തുഷാര്‍ തുറന്നടിച്ചിരുന്നു.

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.
ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
kerala
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala3 days ago
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത