Connect with us

More

ജയിച്ചത് റയലെങ്കിലും കളിച്ചത് നെയ്മറെന്ന് സാവി

Published

on

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ റയല്‍ മാഡ്രിഡ് 3-1ന് ഫ്രഞ്ച് പ്രബലരായ പി.എസ്.ജിയെ പിറകിലാക്കി എന്നത് യാഥാര്‍ത്ഥ്യം. റയലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ തകര്‍പ്പന്‍ ജയമെന്നാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകം പറയുന്നത്. പക്ഷേ എതിര്‍ ശബ്ദവുമായി ഒരാള്‍ ഇന്നലെ രംഗത്ത് വന്നിരിക്കുന്നു-മറ്റാരുമല്ല, ബാര്‍സിലോണയുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്ന സാവി.

ഇപ്പോല്‍ ഖത്തര്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്ന സാവി പറയുന്നത് സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്ന ആ മല്‍സരത്തില്‍ ജയിക്കേണ്ടത് പി.എസ്.ജിയായിരുന്നു എന്നാണ്. അല്ലെങ്കില്‍ മല്‍സരം 1-1 സമനിലയിലോ 2-2 സമനിലയിലോ അവസാനിക്കേണ്ടിയിരുന്നു. പക്ഷേ ജയിച്ചത് റയലായി പോയി. ഏറ്റവും നല്ല പ്രകടനം നടത്തിയത് നെയ്മറായിരുന്നുവെന്നും സാവി പറയുന്നു. മല്‍സരത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ രണ്ട് ഗോള്‍ നേടി എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ എങ്ങനെയായിരുന്നു ആ ഗോള്‍-ഒന്ന് ഒരു പെനാല്‍ട്ടി കിക്ക്. രണ്ടാമത്തേത് കാല്‍മുട്ട് കൊണ്ടുള്ള ഗോള്‍. ഇതിലപ്പുറം ആ മല്‍സരത്തില്‍ അദ്ദേഹം എന്താണ് നേടിയതെന്നാണ് സാവി ചോദിക്കുന്നത്. അതിലും മികച്ച പ്രകടനം നടത്തിയത് നെയ്മറായിരുന്നു. ആ മല്‍സരത്തിലെ താരം ശരിക്കും നെയ്മറാണ്. അദ്ദേഹം രണ്ട് പകുതിയിലും മികച്ച പ്രകടനമാണ് നടത്തിയത്. കൃസ്റ്റിയാനോയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച താരം നെയ്മറാണെന്നും സാവി ആവര്‍ത്തിക്കുന്നു. മനോഹരമായ പ്രത്യാക്രമണങ്ങളാണ് അദ്ദേഹം നടത്തിയത്. എത്രയെത്ര അവസരങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. അതെല്ലാം ഗോളായിരുന്നെങ്കിലോ-സാവിയുടെ ചോദ്യം.

റയല്‍ മാഡ്രിഡ് വലിയ സംഘമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ആ ടീമിന് ധാരാളം ദൗര്‍ബല്യങ്ങള്‍ ഉള്ളതായും സാവി വിലയിരുത്തുന്നു. റയലിനെതിരെ നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തണം. അവര്‍ക്കെതിരെ ലഭിക്കുന്ന അവസരങ്ങള്‍ ഗോളായാല്‍ തീര്‍ച്ചയായും അവരെ പിറകിലാക്കാം. നിങ്ങള്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ തന്നെ ധാരാളമാണ്-സാവി വ്യക്തമാക്കുന്നു.

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

Trending