Connect with us

Culture

കരിപ്പൂരില്‍ ലഗേജ് നഷ്ടപ്പെട്ട സംഭവം; ശക്തമായ ഇടപെടലുകളുമായി കുഞ്ഞാലിക്കുട്ടി എം.പി

Published

on

കോഴിക്കോട്: കരിപ്പൂരില്‍ ലഗേജ് നഷ്ടപ്പെട്ട സംഭവം വ്യോമയാന മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ‘എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാമും, സ്‌റ്റേഷന്‍ മാനേജര്‍ റസ അലി ഖാനും ആയി ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലഗേജ് നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ എയര്‍പോര്‍ട്ട് ഡയറക്ടറോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശനത്തിനെത്തിയത്.’ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാമും, സ്‌റ്റേഷന്‍ മാനേജര്‍ റസ അലി ഖാനും ആയി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ദുബായില്‍ നിന്നുള്ള യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടത് അറിഞ്ഞ ഉടനെ എയര്‍പോര്‍ട്ട് ഡയറക്ടറോട് വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശനത്തിനെത്തിയത്.

ലഗേജ് നഷ്ടപ്പെട്ട പരാതി ഇതാദ്യമല്ല. ഞാന്‍ അധ്യക്ഷനായ എയര്‍പോര്‍ട്ട് ഉപദേശക സമിതിയുടെ ആദ്യ യോഗത്തിലും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ലഗേജ് നഷ്ടപ്പെട്ട വ്യക്തികളില്‍ ഒരാള്‍ പരാതിയുമായി അന്നെത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ സംബന്ധിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട് വരികയും, കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ വീണ്ടുമത് ആവര്‍ത്തിച്ചു.

ലഗേജ് നഷ്ടമാകുന്നത് ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. 24 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് പുറപ്പെടുന്ന ഒരു വിമാനത്തില്‍ നിന്ന് മാത്രമാണ് ലഗേജ് മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം മോഷണങ്ങള്‍ സംഭവിക്കാ റില്ലെന്നും അവര്‍ പറയുന്നു. പക്ഷേ പരസ്പര കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം എന്ത് നടപടിയാണ് ഇനി കൈക്കൊള്ളാനാവുക എന്നതാണ് പ്രസക്തം. മാത്രമല്ല പാസ്‌പോര്‍ട്ട് അടക്കമുള്ളവ നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ച് ലഭിക്കുന്നതിനുള്ള മാര്‍ഗവും കണ്ടെത്തേണ്ടതുണ്ട്.

ദുബായ് പോലീസുമായി ബന്ധപ്പെട്ട് പരാതി നല്‍കുക എന്നതാണ് പോംവഴി. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് കൊണ്ട് മാത്രം എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്വം തീരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ഇടപെടലുകള്‍ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാനെന്ന നിലയിലും, എം പിയെന്ന നിലയിലും ഈ വിഷയം വ്യോമയാന മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരും.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending