Connect with us

Video Stories

സിറിയയില്‍ സൈന്യം കൂട്ടക്കുരുതി തുടരുന്നു

Published

on

 

ദമസ്‌കസ്: സിറിയയില്‍ തലസ്ഥാനമായ ദമസ്‌കസിന്റെ പ്രാന്തപ്രദേശമായ കിഴക്കന്‍ ഗൂതയില്‍ കഴിഞ്ഞ 12 ദിവസമായി ബഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ 674 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
ദി വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഫെബ്രുവരി 18 മുതലാണ് റഷ്യയുടെ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ ജനനിബിഡമായ ഗുതയില്‍ വ്യോമാക്രമണം ആരംഭിച്ചത്. നാല് ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന കിഴക്കന്‍ ഗൂത 2003ല്‍ വിമത സേന കൈയ്യടക്കിയതിനു ശേഷം സിറിയന്‍ സേനയുടെ ഉപരോധത്തിന് കീഴിയിലാണ്.
കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ നിരപരാധികള്‍ക്കു മേല്‍ സിറിയന്‍ സേന നടത്തുന്ന വ്യോമാക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ നേതൃത്വത്തിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെടുകയായിരുന്നു. സിറിയന്‍ സേനയുടെ വ്യമോക്രമണം ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം 22 കുട്ടികളും 43 സ്ത്രീകളുമടക്കം 103 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി വൈറ്റ് ഹെല്‍മറ്റ് അംഗം മഹ്മൂദ് ആദം അറിയിച്ചു.
കിഴക്കന്‍ ഗൂതയില്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സിറിയന്‍, റഷ്യന്‍ പോര്‍വിമാനങ്ങളുടെ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിവസവും അഞ്ചു മണിക്കൂര്‍ ഇളവാണ് റഷ്യന്‍ സേന ഗൂതയിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. വൈദ്യസഹായത്തിനും അവശ്യ വസ്തുക്കള്‍ സ്വന്തമാക്കുവാനുമാണിത്. എന്നാല്‍ റഷ്യയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് പ്രദേശ വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഗൂതയിലുള്ളവരുടെ കാര്യത്തില്‍ യാതൊരു സുരക്ഷിതത്വവുമില്ലെന്നും ഏതു വിധേനയും പ്രദേശവാസികളെ തുടച്ചു നീക്കാനാണ് ബഷര്‍ അല്‍ അസദിന്റെ സേന ശ്രമിക്കുന്നതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
സിവിലിയന്‍മാര്‍ക്കു നേരെ ഏകപക്ഷീയമായി ആക്രമണം നടത്തുന്ന റഷ്യയുടേയും സിറിയയുടേയും സേനകളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ദൂമ നഗരത്തിലെ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുല്‍ മാലി അബൂദ് പറയുന്നു.
ആക്രമണം രൂക്ഷമായതോടെ ആയിരങ്ങളാണ് ഭൂഗര്‍ഭ അറകളിലും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ അഭയ സ്ഥാനങ്ങളിലുമായി കഴിയുന്നത്. വെള്ളവും വെളിച്ചവും ഭക്ഷണവുമടക്കം അവശ്യ സാധനങ്ങളുടെ അഭാവം പല അഭയ കേന്ദ്രങ്ങളേയും നരഗ തുല്യമാക്കിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending