Connect with us

Culture

റഷ്യയില്‍ മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

Published

on

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് റഷ്യയില്‍ കിരീടം ചൂടാനായാല്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒമ്പതാമത്തെ താരമാകാനാകും.

ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിനെ വിലയിരുത്തുന്നത് പ്രധാനമായും മൂന്നായിട്ടാണ്. ദേശീയ ടീമിനായുള്ള പ്രകടനം, ക്ലബിനായുള്ള പ്രകടനം, വ്യകത്പരിമായ പ്രകടനം എന്നിങ്ങനെയാണത്. ദേശീയ കുപ്പായത്തില്‍ നേടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ലോകകപ്പ് വിജയം. ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗിനെയാണ് പ്രധാന ട്രോഫിയായി പരിഗണിക്കുന്നത്. വ്യക്തിഗത പ്രകടനത്തിന് ലഭിക്കുന്ന ഏറ്റവും ഉന്നത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഇക്കുറി ലോകകപ്പ് നേടാനായല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരിലൊരാള്‍ക്ക് കളിക്കാരനെന്ന നിലയില്‍ നേട്ടങ്ങളില്‍ പൂര്‍ണത കൈവരിക്കുന്ന ഈ നേട്ടം സ്വന്തമാക്കാം.

 

ഇംഗ്ലണ്ടിന്റെ സര്‍ ബോബി ചാള്‍ട്ടനാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. 1966 സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയ ചാള്‍ട്ടന്‍ അതേ വര്‍ഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ചാള്‍ട്ടന്‍ സ്വന്തമാക്കി. 1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഫ്രാങ്ക് ബക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍ എന്നിവരാണ് പിന്നീട് ഈ നേട്ടം കൈവരിച്ചവര്‍. 1982ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ താരം പൗളോ റോസി, അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ നേടി. 1984-85 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി.

1998ല്‍ സിനദിന്‍ സിദാനിലൂടെ ഫ്രാന്‍സ് ലോകകീരിടം ചൂടിയപ്പോള്‍ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ അദ്ദേഹം നേടി. പിന്നീട് ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായി.

ബ്രസീലിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന 2002 ലോകകപ്പ് ടീമിലെ മൂന്നു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരാണ്. റിവാള്‍ഡോ 1999ല്‍ ബാലണ് ദി ഓര്‍ നേടി. 2002-03സീസണില്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. റൊണാള്‍ഡിഞ്ഞ്യോ 2005-06 സീസണില്‍ ബാര്‍്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ റൊണാള്‍ഡീഞ്ഞോ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓറിനും അര്‍ഹനായി. തൊട്ടടുത്ത സീസണില്‍ എ.സി മിലാന്‍ താരമായ കക്ക എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടി റൊണാള്‍ഡീഞ്ഞോയുടെ അതേ നേട്ടം കൈവരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും ബാലണ്‍ ഡി ഓര്‍ നേടാനായില്ല. 1995 വരെ ബാലണ്‍ ഡി ഓറിനായി പരിഗണിച്ചിരുന്നത് യുറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു. ഇതാണ് മറഡോണക്ക് ഈ നേട്ടം കൈവരിക്കാനാവഞ്ഞത്. 2002 ലോകകപ്പിലെ ഗോള്‍ ബൂട്ട് ജേതാവായ ബ്രസീലിന്റെ റൊണാള്‍ഡോ ലോകകപ്പും ബാലണ്‍ ഡി ഓറും നേടിയെങ്കിലും ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായില്ല.

 

നാലു തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യന്‍സ് ലീഗ് നേടിയത്. മെസ്സി നാലു തവണയും ബാര്‍സ കുപ്പായത്തിലാണ് ചാമ്പ്യന്‍സ് ലീഗ് നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ ഒരു തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും മൂന്നു തവണ റയല്‍ മാഡ്രിഡിനൊപ്പവുമാണ്. ദേശീയ ടീമിനായി പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യനോ യൂറോ കപ്പ് നേടിയപ്പോള്‍ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പ്് ഫൈനലില്‍ എത്തിച്ചതാണ് ഉയര്‍ന്ന നേട്ടം.

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending