Connect with us

Culture

റഷ്യയില്‍ മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

Published

on

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് റഷ്യയില്‍ കിരീടം ചൂടാനായാല്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒമ്പതാമത്തെ താരമാകാനാകും.

ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിനെ വിലയിരുത്തുന്നത് പ്രധാനമായും മൂന്നായിട്ടാണ്. ദേശീയ ടീമിനായുള്ള പ്രകടനം, ക്ലബിനായുള്ള പ്രകടനം, വ്യകത്പരിമായ പ്രകടനം എന്നിങ്ങനെയാണത്. ദേശീയ കുപ്പായത്തില്‍ നേടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ലോകകപ്പ് വിജയം. ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗിനെയാണ് പ്രധാന ട്രോഫിയായി പരിഗണിക്കുന്നത്. വ്യക്തിഗത പ്രകടനത്തിന് ലഭിക്കുന്ന ഏറ്റവും ഉന്നത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഇക്കുറി ലോകകപ്പ് നേടാനായല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരിലൊരാള്‍ക്ക് കളിക്കാരനെന്ന നിലയില്‍ നേട്ടങ്ങളില്‍ പൂര്‍ണത കൈവരിക്കുന്ന ഈ നേട്ടം സ്വന്തമാക്കാം.

 

ഇംഗ്ലണ്ടിന്റെ സര്‍ ബോബി ചാള്‍ട്ടനാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. 1966 സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയ ചാള്‍ട്ടന്‍ അതേ വര്‍ഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ചാള്‍ട്ടന്‍ സ്വന്തമാക്കി. 1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഫ്രാങ്ക് ബക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍ എന്നിവരാണ് പിന്നീട് ഈ നേട്ടം കൈവരിച്ചവര്‍. 1982ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ താരം പൗളോ റോസി, അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ നേടി. 1984-85 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി.

1998ല്‍ സിനദിന്‍ സിദാനിലൂടെ ഫ്രാന്‍സ് ലോകകീരിടം ചൂടിയപ്പോള്‍ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ അദ്ദേഹം നേടി. പിന്നീട് ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായി.

ബ്രസീലിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന 2002 ലോകകപ്പ് ടീമിലെ മൂന്നു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരാണ്. റിവാള്‍ഡോ 1999ല്‍ ബാലണ് ദി ഓര്‍ നേടി. 2002-03സീസണില്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. റൊണാള്‍ഡിഞ്ഞ്യോ 2005-06 സീസണില്‍ ബാര്‍്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ റൊണാള്‍ഡീഞ്ഞോ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓറിനും അര്‍ഹനായി. തൊട്ടടുത്ത സീസണില്‍ എ.സി മിലാന്‍ താരമായ കക്ക എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടി റൊണാള്‍ഡീഞ്ഞോയുടെ അതേ നേട്ടം കൈവരിക്കുകയായിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും ബാലണ്‍ ഡി ഓര്‍ നേടാനായില്ല. 1995 വരെ ബാലണ്‍ ഡി ഓറിനായി പരിഗണിച്ചിരുന്നത് യുറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു. ഇതാണ് മറഡോണക്ക് ഈ നേട്ടം കൈവരിക്കാനാവഞ്ഞത്. 2002 ലോകകപ്പിലെ ഗോള്‍ ബൂട്ട് ജേതാവായ ബ്രസീലിന്റെ റൊണാള്‍ഡോ ലോകകപ്പും ബാലണ്‍ ഡി ഓറും നേടിയെങ്കിലും ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായില്ല.

 

നാലു തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യന്‍സ് ലീഗ് നേടിയത്. മെസ്സി നാലു തവണയും ബാര്‍സ കുപ്പായത്തിലാണ് ചാമ്പ്യന്‍സ് ലീഗ് നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ ഒരു തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും മൂന്നു തവണ റയല്‍ മാഡ്രിഡിനൊപ്പവുമാണ്. ദേശീയ ടീമിനായി പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യനോ യൂറോ കപ്പ് നേടിയപ്പോള്‍ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പ്് ഫൈനലില്‍ എത്തിച്ചതാണ് ഉയര്‍ന്ന നേട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Trending