Culture
റഷ്യയില്‍ മെസ്സിയേയും ക്രിസ്റ്റ്യാനോയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ടാല്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. അഞ്ചു വട്ടം ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ ഇരുവരുടേയും അവസാന ലോകകപ്പായാണ് റഷ്യയെ പലരും കാണപ്പെടുന്നത്. സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ക്ക് റഷ്യയില്‍ കിരീടം ചൂടാനായാല്‍ ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ്, ബാലണ്‍ ഡി ഓര്‍ തുടങ്ങിയ നേട്ടങ്ങള്‍ കൈവരിക്കുന്ന ഒമ്പതാമത്തെ താരമാകാനാകും.
ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറിനെ വിലയിരുത്തുന്നത് പ്രധാനമായും മൂന്നായിട്ടാണ്. ദേശീയ ടീമിനായുള്ള പ്രകടനം, ക്ലബിനായുള്ള പ്രകടനം, വ്യകത്പരിമായ പ്രകടനം എന്നിങ്ങനെയാണത്. ദേശീയ കുപ്പായത്തില്‍ നേടാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ലോകകപ്പ് വിജയം. ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗിനെയാണ് പ്രധാന ട്രോഫിയായി പരിഗണിക്കുന്നത്. വ്യക്തിഗത പ്രകടനത്തിന് ലഭിക്കുന്ന ഏറ്റവും ഉന്നത പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഇക്കുറി ലോകകപ്പ് നേടാനായല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരിലൊരാള്‍ക്ക് കളിക്കാരനെന്ന നിലയില്‍ നേട്ടങ്ങളില്‍ പൂര്‍ണത കൈവരിക്കുന്ന ഈ നേട്ടം സ്വന്തമാക്കാം.
ഇംഗ്ലണ്ടിന്റെ സര്‍ ബോബി ചാള്‍ട്ടനാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. 1966 സ്വന്തം മണ്ണില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയ ചാള്‍ട്ടന്‍ അതേ വര്‍ഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. തൊട്ടടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ചാള്‍ട്ടന്‍ സ്വന്തമാക്കി. 1974ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഫ്രാങ്ക് ബക്കന്‍ബോവര്‍, ഗേര്‍ഡ് മുള്ളര്‍ എന്നിവരാണ് പിന്നീട് ഈ നേട്ടം കൈവരിച്ചവര്‍. 1982ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ താരം പൗളോ റോസി, അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ നേടി. 1984-85 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി.
1998ല്‍ സിനദിന്‍ സിദാനിലൂടെ ഫ്രാന്‍സ് ലോകകീരിടം ചൂടിയപ്പോള്‍ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓര്‍ അദ്ദേഹം നേടി. പിന്നീട് ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ ടീം യുവന്റസ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായി.
ബ്രസീലിന്റെ സുവര്‍ണ കാലഘട്ടമെന്നറിയപ്പെടുന്ന 2002 ലോകകപ്പ് ടീമിലെ മൂന്നു താരങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക എന്നിവരാണ്. റിവാള്‍ഡോ 1999ല്‍ ബാലണ് ദി ഓര്‍ നേടി. 2002-03സീസണില്‍ മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. റൊണാള്‍ഡിഞ്ഞ്യോ 2005-06 സീസണില്‍ ബാര്‍്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയ റൊണാള്‍ഡീഞ്ഞോ അതേവര്‍ഷം തന്നെ ബാലണ്‍ ദി ഓറിനും അര്‍ഹനായി. തൊട്ടടുത്ത സീസണില്‍ എ.സി മിലാന്‍ താരമായ കക്ക എസി മിലാനൊപ്പം ചാമ്പ്യന്‍സ് ലീഗും ബാലണ്‍ ഡി ഓറും നേടി റൊണാള്‍ഡീഞ്ഞോയുടെ അതേ നേട്ടം കൈവരിക്കുകയായിരുന്നു.
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ലോകകപ്പും ചാമ്പ്യന്‍സ് ലീഗും നേടിയെങ്കിലും ബാലണ്‍ ഡി ഓര്‍ നേടാനായില്ല. 1995 വരെ ബാലണ്‍ ഡി ഓറിനായി പരിഗണിച്ചിരുന്നത് യുറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു. ഇതാണ് മറഡോണക്ക് ഈ നേട്ടം കൈവരിക്കാനാവഞ്ഞത്. 2002 ലോകകപ്പിലെ ഗോള്‍ ബൂട്ട് ജേതാവായ ബ്രസീലിന്റെ റൊണാള്‍ഡോ ലോകകപ്പും ബാലണ്‍ ഡി ഓറും നേടിയെങ്കിലും ക്ലബ് തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അദ്ദേഹത്തിനായില്ല.
നാലു തവണയാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യന്‍സ് ലീഗ് നേടിയത്. മെസ്സി നാലു തവണയും ബാര്‍സ കുപ്പായത്തിലാണ് ചാമ്പ്യന്‍സ് ലീഗ് നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ ഒരു തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും മൂന്നു തവണ റയല്‍ മാഡ്രിഡിനൊപ്പവുമാണ്. ദേശീയ ടീമിനായി പോര്‍ച്ചുഗലിനൊപ്പം ക്രിസ്റ്റ്യനോ യൂറോ കപ്പ് നേടിയപ്പോള്‍ അര്‍ജന്റീനയെ കഴിഞ്ഞ ലോകകപ്പ്് ഫൈനലില്‍ എത്തിച്ചതാണ് ഉയര്‍ന്ന നേട്ടം.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍