Culture
രാജ്യം ഭിന്നിപ്പിന്റെ ഭീഷണിയില്‍; തന്റെ കീഴില്‍ കെട്ടിപ്പെടുക്കുന്നത് പുതിയ കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി സിംഗപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ വംശജരായ കമ്പനി സി.ഇ.ഒമാരുമായി ജോലി, നിക്ഷേപം, ഇന്ത്യന്‍ സാമ്പത്തിക രംഗം എന്നിവയെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു.
With political discourse hitting new lows everyday, Congress President Rahul Gandhi shows how to gracefully handle detractors and call their bluff. #RGinSingapore #IndiaAt70 pic.twitter.com/OnTJz0kzUx
— Congress (@INCIndia) March 8, 2018
കോണ്‍ഗ്രസ് സമൂഹത്തിനെ തുല്യതയുള്ള ഒരു സംവിധാനമായാണ് കണ്ടത്, അതേ സമയം ബി.ജെ.പി ശാന്തിക്കും സമാധാനത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന്റെ ഗുരുതരമായ ഭീഷണി നമ്മള്‍ കാണുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി യു.പി.എ സര്‍ക്കാര്‍ നയത്തെ പ്രശംസിക്കുകയുമുണ്ടായി.
Our Kashmir policy under Dr. Manmohan Singh was about building bridges with people. When UPA came to power in 2004, we were handed a J&K that was burning. We made a plan and worked on it for 9 years: Congress President Rahul Gandhi in Singapore.
— ANI (@ANI) March 8, 2018
ഡോ.മന്‍മോഹന്‍ സിങിന്റെ കീഴില്‍ ഞങ്ങളുടെ കശ്മീര്‍ നയം ജനങ്ങളള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതായിരുന്നു. 2004ല്‍ അധികാരത്തില്‍ വന്ന യു.പി.എ കൈകാര്യം ചെയ്തത് കത്തിച്ചുകൊണ്ടിരുന്ന ഒരു ജമ്മു-കശ്മീര്‍ ആയിരുന്നു. തുടര്‍ന്ന് കാശ്മീരിനായി 9 വര്‍ഷത്തേക്കുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.
Earlier today, I paid tribute to Netaji Subhash Chandra Bose at the INA memorial in Singapore.
On International #WomensDay we remember the INA’s Rani of Jhansi regiment, a symbol of strength and liberation for all women. pic.twitter.com/v3V5ot8Uf1
— Office of RG (@OfficeOfRG) March 8, 2018
ആളുകളുമായി നിങ്ങള്‍ ഇടപഴകുമ്പോള്‍, നിങ്ങള്‍ക്ക് ആളുകളെ കൊണ്ട് വരാം, നിങ്ങള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, നിങ്ങള്‍ക്ക് അവരില്‍ വിശ്വാസത്തിലെത്താം. ഇങ്ങനെയാണ് പ്രവര്‍ത്തനം നടക്കുന്നത്. ഞാന്‍ അതു അനുഭവിച്ചിട്ടുണ്ട്, രാഹുല്‍ വിദ്യാര്‍ഥികളോടായി പറഞ്ഞു.
“ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നത് എന്തിനെന്ന് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍… അത് ബഹുസ്വരതയുടെ ആശയം എന്നുള്ളതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എന്തും പറയാം, അവര്‍ക്കാവശ്യമുള്ളതെന്തും ചെയ്യാം, അതില്‍ അവര്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടിവരില്ല. എന്നാല്‍ ഈ ആശയത്തിനാണ് വെല്ലുവിളി ഉയരുന്നത്”, രാഹുല്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്ത് ഭീഷണിയുടം അന്തരീക്ഷത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് രാഹുല്‍ വ്യക്തമാക്കി.
തന്റെ കീഴില്‍ കെട്ടിപ്പെടുക്കുന്നത് ഒരു പുതിയ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മുന്നില്‍ ഇപ്പോഴുള്ളത് പുതിയ അവസരമാണ്. എല്ലാവരുടേയും മൂല്യങ്ങളും ആശയും ഉള്‍ക്കൊള്ളുന്ന ഒരു കോണ്‍ഗ്രസിനെ അവതരിപ്പിക്കുമെന്നും രാഹുല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു മാറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂരിന് പുറമെ മലേഷ്യയിലും രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india2 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്