Connect with us

Video Stories

റെക്‌സ് ടില്ലേഴ്‌സനെ ട്രംപ് പുറത്താക്കി

Published

on

 

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം ഉള്‍പ്പെടെ പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പകരം സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോയെ നാമനിര്‍ദേശം ചെയ്തു. പോംപിയോയുടെ ഒഴിവിലേക്ക് ജിന ഹാസ്പലിനെ സി.ഐ.എ ഡയറക്ടറായും നിയോഗിച്ചു. സി.ഐ.എയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍. പല വിഷയങ്ങളിലും ടില്ലേഴ്‌സനും ട്രംപും ശീതസമരത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ ഇരുവരും പരസ്യമായി ഇടഞ്ഞു. ടില്ലേഴ്‌സന്‍ അറിയാതെ വിദേശകാര്യ പ്രശ്‌നങ്ങളില്‍ ട്രംപ് സ്വന്തമായി തീരുമാനമെടുക്കാന്‍ തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചത് ടില്ലേഴ്‌സന്‍ അമ്പരപ്പോടെയാണ് കേട്ടത്. ട്രംപിന്റെ പ്രഖ്യാപനം വരുമ്പോള്‍ അദ്ദേഹം ആഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. യു.എസ്-ഉത്തരകൊറിയ ചര്‍ച്ച സമീപ കാലത്തൊന്നും ഉണ്ടാകില്ലെന്ന് ടില്ലേഴ്‌സന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് ഒരു ദിവസത്തിനുശേഷമാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ടില്ലേഴ്‌സനെ പുറത്താക്കി പോംപിയോയെ നിയമിക്കാന്‍ വൈറ്റ്ഹൗസില്‍ നീക്കം നടത്തുന്നുണ്ടെന്ന് നവംബര്‍ അവസാനം ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ടില്ലേഴ്‌സനെ സമ്മര്‍ദ്ദത്തിലാക്കി പുകച്ചുചാടിക്കുന്നതിന് വൈറ്റ്ഹൗസിലെ ചിലര്‍ തന്നെയാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റുമായുള്ള ഭിന്നതയെതുടര്‍ന്ന് ടില്ലേഴ്‌സന്‍ രാജിവെക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. പെന്റഗണില്‍ നടന്ന യോഗത്തില്‍ ട്രംപിനെ ടില്ലേഴ്‌സന്‍ ബുദ്ധിശൂന്യനെന്ന് വിളിച്ചെന്നും അവര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്നും എന്‍ബിസി ചാനല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു പിന്നീട് ഇരുവരും തള്ളി. ആരാണ് ബുദ്ധിമാനെന്ന് ഐ.ക്യു ടെസ്റ്റ് നടത്തിയ ശേഷം പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് ഫോബ്‌സ് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുഘട്ടത്തില്‍ ഉത്തരകൊറിയയുമായി ടില്ലേഴ്‌സണ്‍ നടത്തിയ സമവായ ശ്രമങ്ങളെ ട്രംപ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും വാക് പോരാട്ടം നടത്തിക്കൊണ്ടിരിക്കെ നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ടുപോയ ടില്ലേഴ്‌സന്‍ സമയം പാഴാക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘നിങ്ങള്‍ ഊര്‍ജം പാഴാക്കരുത് റെക്‌സ്, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതു കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം ഉന്നിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ ട്രംപ് സമ്മതിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ ട്രംപ് നവനാസികളോട് ഉപമിച്ചപ്പോഴും അവര്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. അമേരിക്കന്‍ മൂല്യങ്ങള്‍ പറയുന്നത് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍നിന്നാണെന്നും പ്രസിഡന്റ് പറയുന്നത് സ്വന്തം കാര്യമാണെന്നുമായിരുന്നു ഇതേക്കുറിച്ച് ടില്ലേഴ്‌സന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending