Sports
അയല്‍ കലാശം
ചെന്നൈ: ഗെറ്റ്… സെറ്റ്… റെഡി….! കഴിഞ്ഞ നാല് മാസക്കാലം ഇന്ത്യന്‍ ഫുട്ബോളിനെ ആവേശത്തിലാറാടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഒരു മല്‍സരം കൂടി. ശനിയാഴ്ച്ചയിലെ കലാശം. ബംഗളൂരു എഫ്.സി നേരിടാന്‍ ബംഗളൂരുവിലേക്ക് ടിക്കറ്റ് നേടിയിരിക്കുന്നത് അയല്പക്കക്കാരായ ചെന്നൈ. മറീന അരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ചെന്നൈ എഫ്.സി ഗോവയെ തകര്‍ത്തു. ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞിരുന്നു. ചെന്നൈക്ക് വേണ്ടി ജെജെ (26, 90),ധനപാല്‍ ഗണേഷ്(29) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയിന് ഫൈനലില്‍ പ്രവേശിക്കുന്നത്. 2015 ല്‍ നടന്ന ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.
ഗോവയില്‍ ഗോളടിച്ചതിന്റെ മുന്‍തൂക്കം ചെന്നൈക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും കണക്കാക്കാതെയാണ് വീണ്ടും മൂന്നു ഗോളുകള്‍ കൂടി അടിച്ച് വ്യക്തമായ വിജയം അവര്‍ നേടിയത്. വിജയമല്ലാതെ മറ്റൊന്നും തങ്ങളെ ഫൈനലിലെത്തിക്കില്ല എന്നറിയാവുന്ന ഗോവ നിരന്തരം ആക്രമിച്ചെങ്കിലും വലക്ക് മുന്നില്‍ തന്റേടത്തോടെ നിന്ന ചെന്നൈ ഗോളി കരണ്‍ജിത് സിങ് അവരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി. ഒന്നാം പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ചെന്നൈ കളിയവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഒരു ഗോള്‍ കൂടി നേടി ഗോവയെ കെട്ടുകെട്ടിച്ചു.
കളിയുടെ ആദ്യ 20 മിനുട്ടോളം ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാന്‍സറോട്ടെയും ചെന്നൈ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തില്‍ സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപെട്ട ചെന്നൈ പിന്നീട് പല അവസരത്തിലും ഗോളി കരണ്‍ജിത് സിങ്ങിന്റെ കൃത്യമായ ഇടപെടലുകളിലാണ് രക്ഷപെട്ടത്. 11ാം മിനുട്ടില്‍ ഹ്യൂഗോ ബൂമസ് നല്കിയ ത്രൂ പാസില്‍ മന്ദാര് റാവു ദേശായ് എടുത്ത ഷോട്ട് കരണ്‍ജിത് സിങ്ങിനെ കാലിനിടയിലൂടെ വലയിലേക്ക് നീങ്ങി. എന്നാല്‍ പുറകിലുണ്ടായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ഹെന്റിക് സെറിനോ പന്ത് അടിച്ചകറ്റി. ഗോവ പിന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. ചെന്നൈ പ്രതിരോധം കൃത്യമായി അതെല്ലാം തടഞ്ഞു. 14ാം മിനുട്ടില്‍ ബോക്സിന് പുറത്ത് നിന്നും ലാന്‍സറോട്ടെ എടുത്ത ഫ്രീകിക്കും കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനുട്ടില്‍ ലാന്‍സറോട്ടെയുടെ കോര്‍ണര്‍ കിക്കും രക്ഷപ്പെടുത്തിയത് കരണ്‍ജിത് തന്നെ. അടുത്ത മിനുട്ടില്‍ ഗോവ അവസരം തുറന്നെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്നും ലാന്‍സറോട്ടെ പന്ത് കോറോയ്ക്ക് നല്കി. അദ്ദേഹത്തിന്റെ ലോബില്‍ സനെയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 20 മിനുട്ടിനുള്ളില്‍ ഗോവ നേടിയെടുത്തത് ഏഴ് കോര്‍ണര്‍ കിക്കുകളാണ്.
എന്നാല്‍ പിന്നീടങ്ങോട്ട് ചെന്നൈയുടെ ഊഴമായിരുന്നു. ഗോവയുടെ കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ആദ്യ ഗോള്‍ അവരുടെ വലയില്‍ കയറുന്നത്. ആക്രമിക്കലാണ് ശരിയായ പ്രതിരോധം എന്ന മനസ്സിലാക്കി അവര്‍ കളിയിലേക്ക് തിരിച്ചെത്തി. 26ാം മിനുട്ടില്‍ അവര്‍ ഗോളടിക്കുകയും ചെയ്തു. ഇടതു വിങ്ങിലൂടെ കയറിയ ഗ്രിഗറി നെല്‍സണ്‍ നല്കിയ ക്രോസില്‍ ജെജെ കൃത്യമായി തലവെച്ചു. പന്ത് വലയിലേക്ക് കയറുമ്പോള്‍ മറീന അരീന ഗാലറി പൊട്ടിത്തെറിച്ചു. മൂന്നു മിനുട്ടിനുള്ളില്‍ വീണ്ടും ഗോവയുടെ വല കുലുങ്ങി. ഇപ്രാവശ്യവും ഗ്രിഗറി നെല്‍സണ്‍ തന്നെയായിരുന്നു ഗോളിന് ഹേതു. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയപ്പോള്‍ ധനപാല്‍ ഗണേഷ് തലകൊണ്ട് ചെത്തി വലയിലിട്ടു. രണ്ട് ഗോളടിച്ചതോടെ കളി പൂര്‍ണ്ണമായും ചെന്നൈയുടെ വരുതിയിലായി. തുടര്‍ന്നങ്ങോട്ട് കളി ചെന്നൈയുടെ മുന്നേറ്റ നിരയും ഗോവയുടെ പ്രതിരോധവും തമ്മിലായിരുന്നു. നിരന്തരം അവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. 32ാം മിനുട്ടില്‍ ചെന്നൈയുടെ റാഫേല്‍ അഗസ്റ്റോയുടെ കനത്ത ഷോട്ട് ഗോവ ഗോളി നവീന്‍ കുമാര്‍ തട്ടി പുറത്താക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മന്ദാര് റാവു ദേശായിയുടെ ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത് സിങ് രക്ഷപ്പെടുത്തുന്നതും കണ്ടു.
രണ്ട് ഗോളിന് മുന്നിട്ടു നിന്ന ചെന്നൈ രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിമാക്കിയാണ് കളിച്ചത്. ഗോവയുടെ എല്ലാ നീക്കങ്ങളും ചെന്നൈയുടെ കോട്ടയില്‍ തട്ടി തകര്‍ന്നു കൊണ്ടിരുന്നു. അപകടകരമായ പല ഷോട്ടുകളും ഗോളി കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങിയും രക്ഷപ്പെടുത്തി. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് ജെജെ ഗോവയുടെ ശവപ്പെട്ടിയില്‍ അവസാന ആണി കൂടി അടിച്ചത്.
Sports
വനിതാ പ്രീമിയര്‍ ലീഗ്: നാലാം സീസണ് താരലേലം ഇന്ന്
പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) നാലാം സീസണിനുള്ള താരലേലം ഇന്ന് നടക്കും. പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പെടെ ആകെ 277 താരങ്ങളാണ് ലേലത്തിനൊരുങ്ങുന്നത്. അഞ്ച് ടീമുകള്‍ക്ക് ലേലത്തിലൂടെ 73 താരങ്ങളെ മാത്രം സ്വന്തമാക്കാനാകും. ഇതില്‍ 50 ഇന്ത്യന്‍ താരങ്ങള്‍ക്കും 23 വിദേശതാരങ്ങള്‍ക്കും അവസരം ലഭിക്കും. ഓരോ ടീമിനും പരമാവധി 18 താരങ്ങളെ – അതില്‍ ആറ് വിദേശ താരങ്ങളെ – ഉള്‍പ്പെടുത്താം. ടീമുകളുടെ പണംപരിധി പതിനഞ്ച് കോടി രൂപയാണ്.
മലையாளി താരങ്ങളായ മിന്നു മണി, സജന സജീവന്, വി.ജെ. ജോഷിത, സി.എം.സി. നജ്ല, ആശാ ശോഭന, പണവി ചന്ദ്രന്, സലോനി എന്നിവര്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നാലാം സീസണ് ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും.
Sports
ചാമ്പ്യന്‍സ് ലീഗ്; എംബാപ്പെയുടെ മായാജാലത്തില്‍ റയല്‍
ത്രില്ലറിനൊടുവില്‍ റയല്‍ മാഡ്രിഡ് നാല്-മൂന്ന് (43) എന്ന സ്കോറിന് ജയം സ്വന്തമാക്കി.
ഗ്രീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരങ്ങള്‍ ആവേശം പടര്‍ത്തി. ഒളിമ്പ്യാകാസിനെതിരെ കിലിയന്‍ എംബാപ്പെ കാട്ടിയ അസാമാന്യ പ്രകടനമാണ് ഇന്നത്തെ പ്രധാന ഹൈലൈറ്റ്. ത്രില്ലറിനൊടുവില്‍ റയല്‍ മാഡ്രിഡ് നാല്-മൂന്ന് (43) എന്ന സ്കോറിന് ജയം സ്വന്തമാക്കി.
മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ ഒളിമ്പ്യാകാസ് ‘ചിക്വിഞ്ഞോ’യുടെ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും തുടര്‍ന്ന് എംബാപ്പെയുടെ ഷോ. 22, 24, 29, 60 മിനിറ്റുകളില്‍ നാല് അത്യുഗ്രന്‍ ഗോളുകള്‍ അടിച്ചുകൂട്ടി ഫ്രഞ്ച് സൂപ്പര്‍താരം റയലിനെ മുന്നിലെത്തിച്ചു. ഒളിമ്പ്യാകാസിന് വേണ്ടി മെഹ്ദി തരേമി (52′)യും അയൂബ് എല്‍കാബി (81′)യും ഗോള്‍ നേടി.
ഇന്നത്തെ മറ്റൊരു വലിയ വാര്‍ത്ത ലണ്ടനില്‍ നിന്നാണ്. ബയേണ്‍ മ്യൂണിക്കിന്റെ 18 മത്സരങ്ങളിലൂടെയുള്ള അജേയ പരമ്പരക്ക് ആഴ്സനല്‍ വിരാമമിട്ടു. ഒന്നിനെതിരെ മൂന്ന് ഗോളിന് (13) ബയേണിനെ കീഴടക്കിയാണ് അവര്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. യൂറിയന്‍ ടിമ്പര്‍ (22′), നോനി മദുയെകെ (69′), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (77′) എന്നിവര്‍ ഗോളുകള്‍ നേടി. ലെനാര്‍ട്ട് കാ (32’) ബയേണിനായി ആശ്വാസ ഗോള്‍ അടിച്ചു.
അത്ലറ്റികോ മാഡ്രിഡ്ഇന്റര്‍ മിലാന് പോരാട്ടത്തില്‍ ഇന്റര്‍ രണ്ട്-ഒന്ന് (21) എന്ന സ്കോറിന് വിജയിക്കുകയും പി.എസ്.വി എതിരാളിയായ ലിവര്‍പൂളിനോട് ഒരുനാല് (14) എന്ന സ്കോറിന് കീഴടങ്ങുകയും ചെയ്തു. ടോട്ടന്‍ഹാമിനെതിരെ പി.എസ്.ജി അഞ്ച്മൂന്ന് (53) എന്ന ഭേദഗതിയാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.
യൂറോപ്യന്‍ രാത്രി വീണ്ടും തന്റെ ആവേശം തെളിയിച്ച മത്സരങ്ങളായിരുന്നു ഇന്നത്തേത്.
Sports
ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ല്‍ ബദല്‍ ടൂര്‍ണമെന്റിന് റഷ്യ പദ്ധതിയൊരുക്കുന്നു
യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
മോസ്കോ: ഫിഫയെ വെല്ലുവിളിച്ച് 2026 ഫുട്ബോള്‍ ലോകകപ്പിനോട് സമാന്തരമായി ബദല്‍ ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ റഷ്യന്‍ ഫുട്ബോള്‍ യൂണിയന് (RFU) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
യുക്രെയ്നിലെ യുദ്ധനടപടികളുടെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി മുതല്‍ ഫിഫയും യുവേഫയും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും റഷ്യ വിലക്കിലാണ്. ഈ വിലക്ക് മറികടക്കാനും ഫിഫയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനുമാണ് സമാന്തര ലോകകപ്പിനുള്ള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2026 ലോകകപ്പ് നടക്കുന്നത് യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായിട്ടാണ്. ഇതേ സമയം റഷ്യയില്‍ തന്നെയായിരിക്കും പുതിയ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമം. യോഗ്യത നേടാതിരുന്ന രാജ്യങ്ങളായ സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയെക്കുറിച്ചും റഷ്യ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് നടത്തിയതായിരുന്നു റഷ്യയുടെ അവസാന ഫിഫ പങ്കാളിത്തം.
പുതിയ ടൂര്‍ണമെന്റിനായി 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും പദ്ധതിയെന്ന് സൂചന. അന്താരാഷ്ട്ര ഫുട്ബോളില്‍ പുതിയ വിദ്വേഷരേഖ സൃഷ്ടിക്കാന്‍ ഇടയാക്കാവുന്ന നീക്കമാണിതെന്നുള്ള ആശയക്കുഴപ്പവും ഉയരുന്നുണ്ട്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News22 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala24 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

