Connect with us

Sports

അയല്‍ കലാശം

Published

on

 

ചെന്നൈ: ഗെറ്റ്… സെറ്റ്… റെഡി….! കഴിഞ്ഞ നാല് മാസക്കാലം ഇന്ത്യന്‍ ഫുട്‌ബോളിനെ ആവേശത്തിലാറാടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഒരു മല്‍സരം കൂടി. ശനിയാഴ്ച്ചയിലെ കലാശം. ബംഗളൂരു എഫ്.സി നേരിടാന്‍ ബംഗളൂരുവിലേക്ക് ടിക്കറ്റ് നേടിയിരിക്കുന്നത് അയല്‍പക്കക്കാരായ ചെന്നൈ. മറീന അരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ചെന്നൈ എഫ്.സി ഗോവയെ തകര്‍ത്തു. ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞിരുന്നു. ചെന്നൈക്ക് വേണ്ടി ജെജെ (26, 90),ധനപാല്‍ ഗണേഷ്(29) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയിന്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2015 ല്‍ നടന്ന ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.
ഗോവയില്‍ ഗോളടിച്ചതിന്റെ മുന്‍തൂക്കം ചെന്നൈക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും കണക്കാക്കാതെയാണ് വീണ്ടും മൂന്നു ഗോളുകള്‍ കൂടി അടിച്ച് വ്യക്തമായ വിജയം അവര്‍ നേടിയത്. വിജയമല്ലാതെ മറ്റൊന്നും തങ്ങളെ ഫൈനലിലെത്തിക്കില്ല എന്നറിയാവുന്ന ഗോവ നിരന്തരം ആക്രമിച്ചെങ്കിലും വലക്ക് മുന്നില്‍ തന്റേടത്തോടെ നിന്ന ചെന്നൈ ഗോളി കരണ്‍ജിത് സിങ് അവരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി. ഒന്നാം പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ചെന്നൈ കളിയവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഒരു ഗോള്‍ കൂടി നേടി ഗോവയെ കെട്ടുകെട്ടിച്ചു.
കളിയുടെ ആദ്യ 20 മിനുട്ടോളം ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാന്‍സറോട്ടെയും ചെന്നൈ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തില്‍ സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപെട്ട ചെന്നൈ പിന്നീട് പല അവസരത്തിലും ഗോളി കരണ്‍ജിത് സിങ്ങിന്റെ കൃത്യമായ ഇടപെടലുകളിലാണ് രക്ഷപെട്ടത്. 11ാം മിനുട്ടില്‍ ഹ്യൂഗോ ബൂമസ് നല്‍കിയ ത്രൂ പാസില്‍ മന്ദാര്‍ റാവു ദേശായ് എടുത്ത ഷോട്ട് കരണ്‍ജിത് സിങ്ങിനെ കാലിനിടയിലൂടെ വലയിലേക്ക് നീങ്ങി. എന്നാല്‍ പുറകിലുണ്ടായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ഹെന്റിക് സെറിനോ പന്ത് അടിച്ചകറ്റി. ഗോവ പിന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. ചെന്നൈ പ്രതിരോധം കൃത്യമായി അതെല്ലാം തടഞ്ഞു. 14ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്നും ലാന്‍സറോട്ടെ എടുത്ത ഫ്രീകിക്കും കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനുട്ടില്‍ ലാന്‍സറോട്ടെയുടെ കോര്‍ണര്‍ കിക്കും രക്ഷപ്പെടുത്തിയത് കരണ്‍ജിത് തന്നെ. അടുത്ത മിനുട്ടില്‍ ഗോവ അവസരം തുറന്നെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്നും ലാന്‍സറോട്ടെ പന്ത് കോറോയ്ക്ക് നല്‍കി. അദ്ദേഹത്തിന്റെ ലോബില്‍ സനെയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 20 മിനുട്ടിനുള്ളില്‍ ഗോവ നേടിയെടുത്തത് ഏഴ് കോര്‍ണര്‍ കിക്കുകളാണ്.
എന്നാല്‍ പിന്നീടങ്ങോട്ട് ചെന്നൈയുടെ ഊഴമായിരുന്നു. ഗോവയുടെ കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ആദ്യ ഗോള്‍ അവരുടെ വലയില്‍ കയറുന്നത്. ആക്രമിക്കലാണ് ശരിയായ പ്രതിരോധം എന്ന മനസ്സിലാക്കി അവര്‍ കളിയിലേക്ക് തിരിച്ചെത്തി. 26ാം മിനുട്ടില്‍ അവര്‍ ഗോളടിക്കുകയും ചെയ്തു. ഇടതു വിങ്ങിലൂടെ കയറിയ ഗ്രിഗറി നെല്‍സണ്‍ നല്‍കിയ ക്രോസില്‍ ജെജെ കൃത്യമായി തലവെച്ചു. പന്ത് വലയിലേക്ക് കയറുമ്പോള്‍ മറീന അരീന ഗാലറി പൊട്ടിത്തെറിച്ചു. മൂന്നു മിനുട്ടിനുള്ളില്‍ വീണ്ടും ഗോവയുടെ വല കുലുങ്ങി. ഇപ്രാവശ്യവും ഗ്രിഗറി നെല്‍സണ്‍ തന്നെയായിരുന്നു ഗോളിന് ഹേതു. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോള്‍ ധനപാല്‍ ഗണേഷ് തലകൊണ്ട് ചെത്തി വലയിലിട്ടു. രണ്ട് ഗോളടിച്ചതോടെ കളി പൂര്‍ണ്ണമായും ചെന്നൈയുടെ വരുതിയിലായി. തുടര്‍ന്നങ്ങോട്ട് കളി ചെന്നൈയുടെ മുന്നേറ്റ നിരയും ഗോവയുടെ പ്രതിരോധവും തമ്മിലായിരുന്നു. നിരന്തരം അവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. 32ാം മിനുട്ടില്‍ ചെന്നൈയുടെ റാഫേല്‍ അഗസ്‌റ്റോയുടെ കനത്ത ഷോട്ട് ഗോവ ഗോളി നവീന്‍ കുമാര്‍ തട്ടി പുറത്താക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മന്ദാര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത് സിങ് രക്ഷപ്പെടുത്തുന്നതും കണ്ടു.
രണ്ട് ഗോളിന് മുന്നിട്ടു നിന്ന ചെന്നൈ രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിമാക്കിയാണ് കളിച്ചത്. ഗോവയുടെ എല്ലാ നീക്കങ്ങളും ചെന്നൈയുടെ കോട്ടയില്‍ തട്ടി തകര്‍ന്നു കൊണ്ടിരുന്നു. അപകടകരമായ പല ഷോട്ടുകളും ഗോളി കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങിയും രക്ഷപ്പെടുത്തി. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് ജെജെ ഗോവയുടെ ശവപ്പെട്ടിയില്‍ അവസാന ആണി കൂടി അടിച്ചത്.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending