Connect with us

Sports

ലാറ്റിനമേരിക്കന്‍ യൂറോ

Published

on

 

ബാര്‍സിലോണ: ഇന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മറ്റൊരു തകര്‍പ്പന്‍ അങ്കം. ബാര്‍സിലോണയും ചെല്‍സിയും മുഖാമുഖം. ജയിക്കുന്നവര്‍ക്ക് യൂറോപ്പിലെ ക്ലബ് ജേതാക്കളെ നിശ്ചയിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കാം. പരാജിതര്‍ക്ക് മടങ്ങാം. ചെല്‍സിയുടെ മൈതാനത്ത് നടന്ന ആദ്യപാദ മല്‍സരം 1-1 ല്‍ കലാശിക്കുകയായിരുന്നു. പക്ഷേ ലിയോ മെസി നേടിയ ആ എവേ ഗോള്‍ ആനുകൂല്യം ഇപ്പോള്‍ തന്നെ ബാര്‍സക്കുണ്ട്.
മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചാല്‍ പോലും ഈ എവേ ഗോള്‍ ആനുകൂല്യത്തില്‍ ഏര്‍ണസ്റ്റ് വെല്‍വാര്‍ഡോയുടെ സംഘത്തിന് ക്വാര്‍ട്ടര്‍ കളിക്കാം. സ്വന്തം മൈതാനത്ത് കളിക്കുന്ന മെസിക്കും സംഘത്തിനും തന്നെയാണ് ഇന്നത്തെ അങ്കത്തില്‍ വലിയ മുന്‍ത്തൂക്കം. നുവോ കാമ്പില്‍ അവരെ തോല്‍പ്പിക്കുക എളുപ്പമുള്ള ജോലിയല്ല. അന്റോണിയോ കോണ്ടെ പരിശീലിപ്പിക്കുന്ന ചെല്‍സി സംഘം താരനിബിഡമാണ്. വില്ലിയനും സെസ്‌ക്ക് ഫാബ്രിഗസും ഈഡന്‍ ഹസാര്‍ഡുമെല്ലാം സംഘത്തിലുണ്ട്. പക്ഷേ സ്ഥിരതയില്‍ നീലപ്പട പിറകിലായതിനാല്‍ അസാമാന്യം പ്രകടനം നടത്തിയാല്‍ മാത്രമാണ് രക്ഷ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15 നാണ് കളി ആരംഭിക്കുന്നത്. ടെന്‍ രണ്ടില്‍ കളിയുടെ തല്‍സമയ കവറേജുണ്ട്. പ്രതീക്ഷയോടെയാണ് ബാര്‍സ പരിശീലകന്‍ വെല്‍വാര്‍ഡോ സംസാരിക്കുന്നത്. അതിന് കാരണവുമുണ്ട്. ലാലീഗയില്‍ വ്യക്തമായ കുതിപ്പാണ് ബാര്‍സ നടത്തുന്നത്. അവസാന മല്‍സരത്തില്‍ മെസി ഇല്ലാതിരുന്നിട്ടും ടീം രണ്ട് ഗോളിന് മലാഗയെ തകര്‍ത്തിരുന്നു. അതിന് തൊട്ട് മുമ്പ് നടന്ന മല്‍സരത്തിലാവട്ടെ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ട് കിരീടങ്ങളാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് പറയുകയും ചെയ്തിരിക്കുന്നു. ലാലീഗ പ്രഥമ പരിഗണന. അത് കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗ്. നിലവില്‍ യൂറോപ്പിലെ ജേതാക്കള്‍ ബാര്‍സയുടെ ബദ്ധ ശത്രുക്കളായ റയല്‍ മാഡ്രിഡാണ്. അവരില്‍ നിന്നും കിരിടം തിരിച്ചുപിടിക്കുക എന്നതാണ് മെസിയുടെയും സംഘത്തിന്റെയും വലിയ മോഹം. പി.എസ്.ജിയെ ഇരുപാദ പ്രി ക്വാര്‍ട്ടറില്‍ തകര്‍ത്ത് റയല്‍ ഇതിനകം ക്വാര്‍ട്ടര്‍ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവോടെ സന്തോഷവാനായ മെസി ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. കൂട്ടിന് ലൂയിസ് സുവാരസ്, ഫിലിപ്പോ കുട്ടീന്യോയുമെല്ലാമുണ്ട്. ഈ മുവര്‍ സംഘമാണ് ടീമിനെ നയിക്കുന്നത്.

News

അതിവേഗ സെഞ്ച്വറിയുമായി ദേവ്ദത്ത്; തമിഴ്നാടിനെ വീഴ്ത്തി കര്‍ണാടക

താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്‌നാടിനെ 146 റണ്‍സിന് വീഴ്ത്തി.

Published

on

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്‌നാടിനെ 146 റണ്‍സിന് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട് 14.2 ഓവറില്‍ 100 ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. എന്‍ ജഗദീഷന്‍ (21), രാജ്കുമാര്‍ രവിചന്ദ്രന്‍ (16), അമിത് സാത്വിക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ ടെസ്റ്റ് താരം സായ് സുദര്‍ശന്‍ (8) നിരാശപ്പെടുത്തി. ഷാരുഖ് ഖാന്‍ (2), സായ് കിഷോര്‍ (2), സോനു യാദവ് (3), വരുണ്‍ ചക്രവര്‍ത്തി (0) ടി നടരാജന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍ജപ്നീത് സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, ദേവ്ദത്തിന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.

ആറ് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ശരത് (53), മായങ്ക് അഗര്‍വാള്‍ (24), കരുണ്‍ നായര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്മരണ്‍ രവിചന്ദ്രന്‍ (29 പന്തില്‍ 46) പുറത്താവാതെ നിന്നു.

Continue Reading

Sports

ഐ.പി.എല്‍ മിനി ലേലം:കാമറൂണ്‍ ഗ്രീനും 45 താരങ്ങളും രണ്ടുകോടി അടിസ്ഥാന വില പട്ടികയില്‍

ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.

Published

on

മുംബൈ: ഈ മാസം 16ന് അബൂദബിയില്‍ നടക്കുന്ന ഐ.പി.എല്‍ മിനി ലേലത്തിനായി 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഉള്‍പ്പെടെ 45 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ഇടംനേടി.

ഓസീസ് താരമായ ഗ്ലെന്‍ മാക്‌സ്വെല്‍ ലേലത്തില്‍ പങ്കെടുത്തിട്ടില്ല. നെതര്‍ലന്‍ഡ്സ്, സ്‌കോട്‌ലന്‍ഡ്, യു.എസ്.എ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. കഴിഞ്ഞതവണ ആരും സ്വന്തമാക്കാത്ത സ്റ്റീവ് സ്മിത്തും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ ജോഷ് ഇംഗ്ലിസും രണ്ടുകോടി പട്ടികയില്‍.

കഴിഞ്ഞ സീസണില്‍ കെ.കെ.ആര്‍ 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെയും, എല്‍.എസ്.ജി ?14 കോടി മുടക്കി നിലനിര്‍ത്തിയ രവി ബിഷ്ണോയിയെയും ഇത്തവണ ടീമുകള്‍ ഒഴിവാക്കിയിരുന്നു.

മുമ്പ് വിറ്റുപോകാതെ പോയ ഉമേഷ് യാദവ്, പ്രിഥ്വി ഷാ, സര്‍ഫറാസ് ഖാന്‍ എന്നിവരും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇംഗ്ലണ്ടിന്റെ മുഈന്‍ അലി എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കാത്ത പ്രമുഖര്‍. ഡുപ്ലെസിസും മുഈന്‍ അലിയും പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍, റസ്സല്‍ കൊല്‍ക്കത്തയുടെ പരിശീലകസ്ഥാനത്തേക്ക് മാറി.

ഈ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍ മാറുമെന്നാണ് വിലയിരുത്തല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ശ്രീലങ്കക്കാരായ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരും രണ്ടുകോടി പട്ടികയിലുണ്ട്.

10 ടീമുകളില്‍ 77 ഒഴിവുകളാണ് ഉള്ളത്. പരമാവധി 31 വിദേശ താരങ്ങളെ വരിക്കാം. ഏറ്റവും കൂടുതല്‍ പണമുള്ളത് കെ.കെ.ആര്‍ (64.30 കോടി), തുടര്‍ന്ന് സിഎസ്‌കെ (43.40 കോടി). ഏറ്റവും കുറവ് പണം മുംബൈ ഇന്ത്യന്‍സ് (2.75 കോടി) കൈവശം.

രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍;
രവി ബിഷ്‌ണോയി, വെങ്കടേഷ് അയ്യര്‍, മുജീബുര്‍ റഹ്‌മാന്‍, നവീനുല്‍ ഹഖ്, സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, കൂപ്പര്‍ കന്നോലി, ജാക് ഫ്രേസര്‍ മഗ്രൂക്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, സ്റ്റീവ് സ്മിത്ത്, മുസ്താഫിസുര്‍ റഹ്‌മാന്‍, ഗസ് അറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ടോം കുറാന്‍, ലിയാന്‍ ഡ്വാസണ്‍, ബെന്‍ ഡക്കറ്റ്, ഡാന്‍ ല്വാറന്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, തൈമല്‍ മില്‍സ്, ജമീ സ്മിത്, ഫിന്‍ അലെന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹന്റി, കെയില്‍ ജമീസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്കെ, രചിന്‍ രവീന്ദ്ര, ജെറാള്‍ഡ് കോട്‌സീ, ഡേവിഡ് മില്ലര്‍, ലുങ്കി എങ്കിഡി, ആന്റിച് നോര്‍ട്‌ജെ, റൂസോ, ത്രബ്രൈസ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരങ്ക, മതീഷ പതിരന, മഹീഷ് തീക്ഷണ, ജാസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീര്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.

Continue Reading

Sports

സൂപ്പർ ലീഗ് കേരളം: ഇന്ന് തൃശൂരിൽ മാജിക്–വാരിയേഴ്സ് പോരാട്ടം

രാത്രി 7.30 ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും നേർക്കുനേർ വരുന്നു.

Published

on

തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള പത്താം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകും. രാത്രി 7.30 ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കണ്ണൂർ വാരിയേഴ്സും നേർക്കുനേർ വരുന്നു.

സെമിഫൈനൽ ലക്ഷ്യമിടുന്ന കണ്ണൂർ വാരിയേഴ്സിന് ഈ മത്സരം നിർണായകമാണ്. മറുവശത്ത്, ശക്തമായ ഫോമിലുള്ള തൃശൂർ മാജിക്, കഴിഞ്ഞ മത്സരത്തിൽ ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി തൃശൂർ നിലവിൽ രണ്ടാമതാണ്. ഇന്നത്തെ ജയത്തോടെ 20 പോയന്റുള്ള പട്ടികനേതാക്കളായ കാലിക്കറ്റ് എഫ്.സിക്ക് ഒപ്പമെത്താനാണ് ടീമിന്റെ ലക്ഷ്യം. 10 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള കണ്ണൂർ വാരിയേഴ്സ്, കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിനോട് 1-2 ന് തോറ്റതിന്റെ സമ്മർദവുമായാണ് ഇറങ്ങുന്നത്.

ലീഗിലെ ഏറ്റവും ശക്തമായ പ്രതിരോധനിരയെന്ന പരിഗണനയുള്ള തൃശൂരിന്റെ ഡിഫൻസ് ലൈൻ ആണ് കണ്ണൂർ വാരിയേഴ്സിന് ഏറ്റവും വലിയ വെല്ലുവിളി. ക്യാപ്റ്റൻ മെയിൽസൺ ആൽവസ് നയിക്കുന്ന തൃശൂർ ഡിഫൻസ് ഭേദിച്ച് മുന്നേറ്റം സൃഷ്ടിക്കാനാകുമോ എന്നതാണ് മത്സരത്തിന്റെ പ്രധാന ചോദ്യം.

Continue Reading

Trending