Connect with us

Sports

അരഡസന്‍ മികവ്

Published

on

 

ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ് ട്രോഫി ഗ്രൂപ്പ് എ യില്‍ ബംഗാളിനൊപ്പം കേരളം ആറ് പോയന്റുമായി ഒന്നാമതെത്തി. ശൈലന്‍ മന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മൈതാനത്ത് നടന്ന മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട് ഗോളുകളുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു അര ഡസന്‍ ഗോളുകളുമായി മണിപ്പൂരുകാരുടെ വല കേരളം നിറച്ചത്. രണ്ടാം പകുതി തുടങ്ങിയതും സബ്‌സ്റ്റിറ്റിയൂട്ട് വി.കെ അഫ്ദാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിറകെ കെ.പി രാഹുല്‍, ജിതിന്‍ ഗോപാലന്‍ (2) ജിതിന്‍ എം.എസ് എന്നിവരും മികവ് തെളിയിച്ചപ്പോള്‍ അവസാന ഗോള്‍ മണിപ്പൂര്‍ താരം റോഷന്‍ സിംഗിന്റെ വക സെല്‍ഫായിരുന്നു.
മല്‍സരം നിറയെ കേരളമായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിനെങ്കിലും ലീഡ് ചെയ്യേണ്ട ടീമിന് മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. സജിത് പൗലോസിന്റെയും ശീശന്റെയും ശ്രമങ്ങള്‍ പുറത്തായി. സജിതിന്റെയും അനുരാഗിന്റെയും രണ്ട് കിടിലന്‍ ഷോട്ടുകളാവട്ടെ മണിപ്പൂര്‍ ഗോള്‍ക്കീപ്പര്‍ തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ അവസരങ്ങളെ കേരളം കൈവീട്ടില്ല. ജിതിന്‍ ഗോപാലിന്റെ സുന്ദരമായ ക്രോസാണ് അഫ്ദാല്‍ ലക്ഷ്യത്തിലെത്തിച്ചത്. അഫ്ദാലിന്റെ പാസില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. രാഹുലിന്റെ പാസില്‍ നിന്ന് ജിതിന്‍ മൂന്നാം ഗോള്‍ നേടിയതോടെ ചിത്രം വളരെ വ്യക്തമായി. എഴുപത്തിയൊന്നാം മിനുട്ടില്‍ ജിതിന്‍ തന്റെ രണ്ടാം ഗോളും നേടി. അതിനിടെ മണിപ്പൂരിനും അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കേരളത്തിന്റെ പ്രതിരോധം കരുത്ത് കാട്ടി. എണ്‍പത്തിനാലാം മിനുട്ടില്‍ ജിതിന്‍ ഗോപാല്‍ അഞ്ചാം ഗോള്‍ നേടി. എന്നിട്ടും വിശ്രമിക്കാതെ കേരളം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മണിപ്പൂര്‍ ഡിഫന്‍സ് വിയര്‍ത്തു. ജിതിന്റെ ഷോട്ട് തടയുന്നതിനിടെ റോഷന്‍ സിംഗിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറിയതോടെ മണിപ്പൂരിന്റെ സ്ഥീതി ദയനീയമായി. കേരളം അടുത്ത മല്‍സരത്തില്‍ 25ന് മഹാരാഷ്ട്ര നേരിടും.
ഇന്നലെ സാള്‍ട്ട്‌ലെക്കില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 2-1ന് ചണ്ഡിഗറിനെ പരാജയപ്പെടുത്തി. ഇതോടെ ചണ്ഡിഗറിന്റെ സെമി പ്രതീക്ഷകളും അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ കേരളത്തോട് തകര്‍ന്ന അവര്‍ രണ്ടാം മല്‍സരത്തില്‍ മണിപ്പൂരുമായി സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending