Connect with us

Sports

അരഡസന്‍ മികവ്

Published

on

 

ഹൗറ: ചണ്ഡിഗറിന് അഞ്ച് ഗോളുകളാണ് കേരളം സമ്മാനിച്ചത്. അവരെക്കാള്‍ പ്രബലരായ മണിപ്പൂരിന് ഇന്നലെ സമ്മാനിച്ചതാവട്ടെ ഒരു ഗോള്‍ കൂട്ടി ആറ് ഗോളുകള്‍…! ഗ്രൂപ്പില്‍ വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ ശക്തിക്കെതിരെ നേടിയ ആധികാരിക വിജയത്തോടെ സന്തോഷ് ട്രോഫി ഗ്രൂപ്പ് എ യില്‍ ബംഗാളിനൊപ്പം കേരളം ആറ് പോയന്റുമായി ഒന്നാമതെത്തി. ശൈലന്‍ മന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മൈതാനത്ത് നടന്ന മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട് ഗോളുകളുണ്ടായിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു അര ഡസന്‍ ഗോളുകളുമായി മണിപ്പൂരുകാരുടെ വല കേരളം നിറച്ചത്. രണ്ടാം പകുതി തുടങ്ങിയതും സബ്‌സ്റ്റിറ്റിയൂട്ട് വി.കെ അഫ്ദാലാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിറകെ കെ.പി രാഹുല്‍, ജിതിന്‍ ഗോപാലന്‍ (2) ജിതിന്‍ എം.എസ് എന്നിവരും മികവ് തെളിയിച്ചപ്പോള്‍ അവസാന ഗോള്‍ മണിപ്പൂര്‍ താരം റോഷന്‍ സിംഗിന്റെ വക സെല്‍ഫായിരുന്നു.
മല്‍സരം നിറയെ കേരളമായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിനെങ്കിലും ലീഡ് ചെയ്യേണ്ട ടീമിന് മുന്നില്‍ നിര്‍ഭാഗ്യം വില്ലനായി. സജിത് പൗലോസിന്റെയും ശീശന്റെയും ശ്രമങ്ങള്‍ പുറത്തായി. സജിതിന്റെയും അനുരാഗിന്റെയും രണ്ട് കിടിലന്‍ ഷോട്ടുകളാവട്ടെ മണിപ്പൂര്‍ ഗോള്‍ക്കീപ്പര്‍ തടയുകയും ചെയ്തു. രണ്ടാം പകുതിയില്‍ പക്ഷേ അവസരങ്ങളെ കേരളം കൈവീട്ടില്ല. ജിതിന്‍ ഗോപാലിന്റെ സുന്ദരമായ ക്രോസാണ് അഫ്ദാല്‍ ലക്ഷ്യത്തിലെത്തിച്ചത്. അഫ്ദാലിന്റെ പാസില്‍ നിന്നായിരുന്നു രാഹുലിന്റെ ഗോള്‍. രാഹുലിന്റെ പാസില്‍ നിന്ന് ജിതിന്‍ മൂന്നാം ഗോള്‍ നേടിയതോടെ ചിത്രം വളരെ വ്യക്തമായി. എഴുപത്തിയൊന്നാം മിനുട്ടില്‍ ജിതിന്‍ തന്റെ രണ്ടാം ഗോളും നേടി. അതിനിടെ മണിപ്പൂരിനും അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ കേരളത്തിന്റെ പ്രതിരോധം കരുത്ത് കാട്ടി. എണ്‍പത്തിനാലാം മിനുട്ടില്‍ ജിതിന്‍ ഗോപാല്‍ അഞ്ചാം ഗോള്‍ നേടി. എന്നിട്ടും വിശ്രമിക്കാതെ കേരളം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മണിപ്പൂര്‍ ഡിഫന്‍സ് വിയര്‍ത്തു. ജിതിന്റെ ഷോട്ട് തടയുന്നതിനിടെ റോഷന്‍ സിംഗിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറിയതോടെ മണിപ്പൂരിന്റെ സ്ഥീതി ദയനീയമായി. കേരളം അടുത്ത മല്‍സരത്തില്‍ 25ന് മഹാരാഷ്ട്ര നേരിടും.
ഇന്നലെ സാള്‍ട്ട്‌ലെക്കില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 2-1ന് ചണ്ഡിഗറിനെ പരാജയപ്പെടുത്തി. ഇതോടെ ചണ്ഡിഗറിന്റെ സെമി പ്രതീക്ഷകളും അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ കേരളത്തോട് തകര്‍ന്ന അവര്‍ രണ്ടാം മല്‍സരത്തില്‍ മണിപ്പൂരുമായി സമനില വഴങ്ങിയിരുന്നു. ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി

കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു.

Published

on

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

Continue Reading

kerala

ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Published

on

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.

ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.

Continue Reading

News

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍; രണ്ടാം ടെസ്റ്റും അനിശ്ചിതം

കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗിലിന് ആദ്യ ടെസ്റ്റില്‍ തുടര്‍ഭാഗം കളിക്കാനാകില്ല.

ബാറ്റിങ്ങിനിടെ പിന്‍കഴുത്തില്‍ തീവ്രവേദന അനുഭവപ്പെട്ടതോടെ താരം ക്രീസ് വിട്ടിരുന്നു. സൈമണ്‍ ഹാര്‍മറിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വേദന രൂക്ഷമായത്. മെഡിക്കല്‍ സ്റ്റാഫ് ഉടന്‍ ഗ്രൗണ്ടില്‍ എത്തിക്കുകയും താരം ആശുപത്രിയിലെത്തിക്കപ്പെടുകയും ചെയ്തു.

ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ലഭ്യത അനിശ്ചിതമാണ്. ഗില്ലിന്റെ ആരോഗ്യനില വിലയിരുത്താന്‍ ന്യൂറോ സര്‍ജന്‍, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരിക്ക് സുഖപ്പെടുന്ന വേഗതയെ ആശ്രയിച്ചാകും ഗുവാഹത്തി ടെസ്റ്റിനെ കുറിച്ചുള്ള അന്തിമ തീരുമാനം.

ഗില്ലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ഇപ്പോള്‍ ടീമിനെ നയിക്കുന്നു.

Continue Reading

Trending