Connect with us

Video Stories

ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

Published

on

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്‍ത്തുന്ന വ്യത്യസ്ത താല്‍പര്യങ്ങള്‍ തുറന്നു കാണിക്കാനാണ് രാജീവ് ധവാന്‍ ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്‍ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്‍ ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്‍ക്ക് ദോഷകരായ ഹര്‍ജിയാണോ, രാം ജന്മഭൂമി – ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്‍ പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്‍ വെല്ലുവിളിച്ചു.
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്‍ ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കഴിയണം- ധവാന്‍ പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്‍ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്‍ പ്രധാന്യമുണ്ട്. ഇന്ത്യന്‍ മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്‍ എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്മായില്‍ ഫാറൂഖി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 24 വര്‍ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്‍ മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്‍ അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്‍വഹിക്കാമെന്നുമായിരുന്നു 1994ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്‍ അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്‍ പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്‍ വാദിച്ചു.
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിലപാട്.
ബാബരി കേസില്‍ അല്‍പാല്‍പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്‍ തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്‍ പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്‍ കൊമ്പു കോര്‍ത്തതോടെ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു.
ഇവിടെ മാധ്യമങ്ങള്‍ ഉണ്ടെന്നും അവര്‍ വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ ഉള്ളതില്‍ എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്‍. അവര്‍ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകാം, എന്നാല്‍ എനിക്ക് നീതിയില്‍ മാത്രമാണ് താല്‍പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ ഭാഗം വക്കീല്‍ കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്‍ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്‍ പരിശോധിക്കണമെന്ന് തീരുമാനിച്ചത്.
ചില സ്ഥലങ്ങള്‍ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്‍ ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്‍ കല്‍പ്പിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്‍ തിരിച്ചടിച്ചു. തകര്‍ക്കപ്പെട്ടു കഴിഞ്ഞതിനാല്‍ പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍ ഈ മാസം 27ന് വാദം തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending