Connect with us

Video Stories

ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

Published

on

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്‍ത്തുന്ന വ്യത്യസ്ത താല്‍പര്യങ്ങള്‍ തുറന്നു കാണിക്കാനാണ് രാജീവ് ധവാന്‍ ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്‍ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്‍ ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്‍ക്ക് ദോഷകരായ ഹര്‍ജിയാണോ, രാം ജന്മഭൂമി – ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്‍ പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്‍ വെല്ലുവിളിച്ചു.
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്‍ ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കഴിയണം- ധവാന്‍ പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്‍ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്‍ പ്രധാന്യമുണ്ട്. ഇന്ത്യന്‍ മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്‍ എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്മായില്‍ ഫാറൂഖി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 24 വര്‍ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്‍ മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്‍ അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്‍വഹിക്കാമെന്നുമായിരുന്നു 1994ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്‍ അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്‍ പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്‍ വാദിച്ചു.
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിലപാട്.
ബാബരി കേസില്‍ അല്‍പാല്‍പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്‍ തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്‍ പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്‍ കൊമ്പു കോര്‍ത്തതോടെ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു.
ഇവിടെ മാധ്യമങ്ങള്‍ ഉണ്ടെന്നും അവര്‍ വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ ഉള്ളതില്‍ എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്‍. അവര്‍ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകാം, എന്നാല്‍ എനിക്ക് നീതിയില്‍ മാത്രമാണ് താല്‍പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ ഭാഗം വക്കീല്‍ കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്‍ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്‍ പരിശോധിക്കണമെന്ന് തീരുമാനിച്ചത്.
ചില സ്ഥലങ്ങള്‍ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്‍ ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്‍ കല്‍പ്പിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്‍ തിരിച്ചടിച്ചു. തകര്‍ക്കപ്പെട്ടു കഴിഞ്ഞതിനാല്‍ പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍ ഈ മാസം 27ന് വാദം തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending