Connect with us

Culture

ഫിഫ ലോകകപ്പ് പദ്ധതികള്‍ വിശദീകരിച്ച് മിയാമിയില്‍ എസ്.സി റോഡ്‌ഷോ

Published

on

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ് പരിപാടി സംഘടിപ്പിച്ചത്. മിയാമി ബെഫ്രണ്ട് പാര്‍ക്കിര്‍ നടക്കുന്ന റോഡ്‌ഷോ രണ്ടു ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. പ്രദേശ വാസികളെയും ഫുട്‌ബോള്‍ ആരാധകരെയും മാധ്യമങ്ങളെയും ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തര്‍ ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്ന സ്റ്റേഡിയങ്ങളെകുറിച്ചും സൗകര്യങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.സ്റ്റേഡിയം രൂപകല്‍പ്പനകളുടെ പ്രചോദനവും ലക്ഷ്യങ്ങളുമെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഫുട്‌ബോളിനെ അഗാധമായി പ്രണയിക്കുന്ന നഗരമാണ് മിയാമിയെന്നും അതിനാലാണ് ഇവിടെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും 2002ലെ ലോകകപ്പില്‍ തങ്ങള്‍ക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നും ആശ്ചര്യ ജനകമായ സന്ദര്‍ഭങ്ങള്‍ തങ്ങള്‍ക്ക് ഈ ലോകകപ്പ് നല്‍കുമെന്നും അവരെ മനസ്സിലാക്കാനുമാണ് ഈ റോഡ്‌ഷോയെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമേഴ്‌സ്യല്‍ അഷുറന്‍സ് മാനേജര്‍ മുഹമ്മദ് ഖസം അല്‍ഇമാദി പറഞ്ഞു.

ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ വാണിജ്യ സംഘത്തിനൊപ്പമാണ് മുഹമ്മദ് ഖസം അമേരിക്കയിലെത്തിയത്. വാണിജ്യ സംഘത്തില്‍ എസ്.സി സംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്.
റോഡ് ഷോയ്ക്ക് വലിയ പിന്തുണയാണ്് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കുടംബ സമേതം ആളുകള്‍ ഇവിടെ വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും വളരെ താത്പര്യത്തോടെയാണ് അവര്‍ ഷോയെ സമീപിക്കുന്നതെന്നും മുഹമ്മദ് ഖസം പറഞ്ഞു.2022 ഖത്തര്‍ ലോകകപ്പിന് ഈ റോഡ്‌ഷോ മുതല്‍ കൂട്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ സാമ്പത്തിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിവിധ സ്റ്റാളുകളും റോഡ്‌ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ലഭിക്കുമെന്നും മറ്റു വിശദ വിവരങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്്.
ഖത്തര്‍ എയര്‍വെയ്‌സ്, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയെല്ലാം വിവിധ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൂഖ് വാഖിഫിന്റെ ഒരു പകര്‍പ്പും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending