Connect with us

Culture

ജി.എസ്.ടി: എട്ട് മാസത്തിനിടെ കേന്ദ്രത്തിന് ലഭിച്ചത് 3.21 ലക്ഷം കോടി

Published

on

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വരുമാനമായി ലഭിച്ചത് 3,21,248.79 ലക്ഷം കോടി രൂപ. സെന്‍ട്രല്‍ ഗുഡ് ആന്റ് സര്‍വീസ് ടാക്‌സ് (സി.ജി.എസ്.ടി), ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (ഐ.ജി.എസ്.ടി), സെസ് എന്നിവ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാരിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 3.21 ലക്ഷം കോടി രൂപയിലധികം വരുമാനമായി പിരിഞ്ഞു കിട്ടിയത്. സംസ്ഥാന വിഹിതമായ എസ്.ജി.എസ്.ടി റവന്യൂ ഉള്‍പ്പെടാതെയാണിത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധന്‍രാജിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇതുവരെയുള്ള ജി.എസ്.ടി കണക്കുകള്‍ വെളിപ്പെടുത്തിയത്. 1.2 ലക്ഷം കോടി (102579.48) രൂപയാണ് സി.ജി.എസ്.ടി ഇനത്തിലെ ആകെ വരുമാനം. ഐ.ജി.എസ്.ടി ഇനത്തില്‍ 1.69 ലക്ഷം കോടി (169052.7) രൂപയും സെസ് ഇനത്തില്‍ 49,616.61 കോടി രൂപയും ലഭിച്ചു.
മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതല്‍ ജി.എസ്.ടി വരുമാനം ലഭിച്ചത്. 60036.48 കോടി. സി.ജി.എസ്.ടി ഇനത്തിലും (23537.86 കോടി), ഐ.ജി.എസ്.ടി ഇനത്തിലും (29836.88) സെസ് ഇനത്തിലും (6661.7) മഹാരാഷ്ട്ര തന്നെ ഒന്നാം സ്ഥാനത്തെത്തി. 29,193.28 കോടി രൂപയുമായി കര്‍ണാടകയാണ് ആകെ ജി.എസ്.ടി വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ നിന്ന് 26,720.62 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ വരുമാനമായി ലഭിച്ചു. 4728.95 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ പിരിച്ച കേരളം പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. സി.ജി.എസ്.ടി ഇനത്തില്‍ 3024.59 കോടി രൂപയും ഐ.ജി.എസ്.ടി ഇനത്തില്‍ 1638.03 കോടി രൂപയും സെസ് ഇനത്തില്‍ 66.33 കോടി രൂപയുമാണ് കേരളത്തില്‍ നിന്ന് ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തിന് ആകെ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ ജി.എസ്.ടി വരുമാനം, 3.21 കോടി രൂപ. തമിഴ്‌നാട് (25502.19), ഹരിയാന (25037.07), ഉത്തര്‍ പ്രദേശ് (22113.82), ഡല്‍ഹി (16208.82), തെലങ്കാന (12915.28), പശ്ചിമ ബംഗാള്‍ (12094.45), ജാര്‍ഖണ്ഢ് (9783.34), ഒഡീഷ (9503.06), മധ്യപ്രദേശ് (9394.45), ഛത്തീസ്ഗഢ് (8850.6), ആന്ധ്രപ്രദേശ് (8001.98), ഉത്തരാഖണ്ഢ് (7714.06), പഞ്ചാബ് (5333.46) എന്നീ സംസ്ഥാനങ്ങള്‍ ജി.എസ്.ടി വരുമാന പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടം നേടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ജി.എസ്.ടി വരുമാന കണക്ക് ഇങ്ങനെ (തുക കോടിയില്‍): ആന്‍ഡമാന്‍ നിക്കോബര്‍-59.16, അരുണാചല്‍ പ്രദേശ്-45.08, അസം-2740.78, ബിഹാര്‍-2725.23, ഛണ്ഢിഗഡ്-723.73, ദാദ്ര ആന്റ് നാഗര്‍ഹവേലി-948.45, ദാമന്‍ ആന്റ് ദിയു-697.75, ഗോവ-1634.13, ഹിമാചല്‍ പ്രദേശ്-3836.42, ജമ്മു കാശ്മീര്‍-1175.63, മണിപ്പൂര്‍-38.03, മേഘാലയ-420.15, മിസോറം-24.18, നാഗാലാന്റ്-54.18, പോണ്ടിച്ചേരി-955.32, സിക്കിം-951.49, ത്രിപുര-119.41.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയിരുന്ന ഒട്ടേറെ നികുതികള്‍ ഒറ്റ നികുതിയാക്കി മാറ്റി കഴിഞ്ഞ ജൂലൈയിലാണ് ജി.എസ്.ടി സംവിധാനം രാജ്യമൊട്ടാകെ നടപ്പില്‍ വന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന കൈമാറ്റത്തിന്‍ മേല്‍ കേന്ദ്രം ചുമത്തുന്ന നികുതിയാണ് സി.ജി.എസ്.ടി. അന്തര്‍ സംസ്ഥാന കൈമാറ്റങ്ങള്‍ക്കാണ് ഐ.ജി.എസ്.ടി നികുതി ചുമത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending