Connect with us

Culture

അഖിലേഷിനെതിരെ മുലായം: ശിവ്പാല്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനേ

Published

on

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ കലഹം അവസാനിക്കുന്നില്ല. 2012ല്‍ അഖിലേഷിന് പകരം സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനെ എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ശിവ്പാലിനും അഖിലേഷിനുമിടയിലുള്ള തര്‍ക്കത്തില്‍ സമാധാനം ഉരുത്തിരിഞ്ഞതിനു പിന്നാലെയാണ് മകനെതിരെ രൂക്ഷമായ ഭാഷയില്‍ മുലായം പ്രതികരിച്ചത്.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത് 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വന്നെന്നും തന്റെ മകനായതു കൊണ്ടാണ് അഖിലേഷിനെ യു.പിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അച്ഛനും മകനുമിടയില്‍ ഇനിയും പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട് എന്ന് തെളിയിക്കുന്നതാണ് മുലായത്തിന്റെ വാക്കുകള്‍. ലഖ്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയ ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ചു സീറ്റു മാത്രമാണ് ലഭിച്ചത്. ശിവ്പാലായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ 30-35 സീറ്റെങ്കിലും ലഭിക്കുമായിരുന്നു. ശിവ്പാല്‍ യാദവിനെ പോലുള്ളവര്‍ പാര്‍ട്ടിക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ശിവ്പാലിനെ നിയോഗിച്ചതില്‍ അഖിലേഷ് അസംപ്തൃപ്തനാണെങ്കില്‍, തന്റെ മകനായതു കൊണ്ടാണ് അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായി അംഗീകരിച്ചത് എന്ന് അഖിലേഷ് മനസ്സിലാക്കണം. താന്‍ അംഗീകരിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നില്ല. ഉന്നത തസ്തികയില്‍ ഇരിക്കുമ്പോള്‍ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാന്‍ പഠിക്കണം. വിമര്‍ശനങ്ങളെ സഹിക്കാന്‍ പഠിക്കണം.

2012ലെ തെരഞ്ഞെടുപ്പിന് മുമ്പ് സൈക്കിള്‍ ഓടിക്കുകയല്ലാതെ അഖിലേഷ് എന്തു ചെയ്യുകയായിരുന്നു- അദ്ദേഹം ചോദിച്ചു. ശിവ്പാലുമൊന്നിച്ച് പാര്‍ട്ടി കെട്ടിപ്പടുത്തതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ‘ഞങ്ങള്‍ കുടിലുകളില്‍ ഉറങ്ങിയിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. ലാത്തിച്ചാര്‍ജ് അഭിമുഖീകരിച്ചിട്ടുണ്ട്. അന്നെല്ലാം നിങ്ങളെല്ലാം എവിടെയായിരുന്നു. ഈ ‘തമാശ’ തുടരാന്‍ ഞാന്‍ അനുവദിക്കില്ല’ – അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടി യുവവിഭാഗത്തിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് കുടുംബപ്രശ്‌നമാണ്. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. നേരത്തെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നാലെ എടുത്തു മാറ്റിയ വകുപ്പുകള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശിവ്പാലിന് അഖിലേഷ് തിരിച്ചുനല്‍കിയിരുന്നു. പദവിയില്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യം വളര്‍ന്നതിനു പിന്നാലെ മുലായം നടത്തിയ ഇടപെടലാണ് പരിഹാരത്തിന് വഴിയൊരുക്കിയത്. സെപ്തംബര്‍ 13ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രമുഖ വകുപ്പുകളില്‍ നിന്ന് ശിവ്പാലിനെ മാറ്റിയതോടെയാണ് എസ്.പിയില്‍ തര്‍ക്കം ഉടലെടുത്തത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി മുലായം ശിവ്പാലിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ വകുപ്പില്‍ അഴിച്ചുപണി നടത്തിയത്. നേരത്തെ, അഖിലേഷായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending