Video Stories
ഇനി ട്രെയിന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണ്ട; മൊബൈല്‍ ആപ്പുമായി റെയില്‍വേ

തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാനുള്ള ആപ്പുമായി തിരുവനന്തപുരം ഡിവിഷന്‍. ഡിവിഷനിലെ യാത്രക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമായി റെയില്‍വേ ഒരുക്കുന്ന“യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനറല്‍, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകളും ആപ് വഴി ബുക്ക് ചെയ്യും. ഈ ആപ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ആപ്പില്‍ത്തന്നെയുള്ള ആര്‍ വാലറ്റ് അഥവാ റെയില്‍വേ വാലറ്റ് എന്ന സേവനത്തിലൂടെ പണം അടയ്ക്കാം. ഡിവിഷന് കീഴിലുള്ള 16 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
എവിടേക്കാണ് യാത്രയെങ്കിലും ആപ് വഴി ടിക്കറ്റ് മൊബൈലില്‍ കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ യാത്രക്കാരന്‍ റെയില്‍വേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജിയോ ഫെന്‍സിംഗ് പരിധിയില്‍ ഉണ്ടായിരിക്കണം. റെയില്‍വേ ട്രാക്കില്‍ നിന്നും 25 മീറ്റര്‍ മുതല്‍ അഞ്ചു കിലോ മീറ്റര്‍ വരെ ചുറ്റളവില്‍ നിന്ന് ടിക്കറ്റ് എടുക്കാം. പണവും ഓണ്‍ലൈന്‍ ആയി തന്നെ അടയ്ക്കാം. ആപ്പിലെ പേപ്പര്‍ലെസ് ഓപ്ഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ടിക്കറ്റിന്റെ ചിത്രം ഡൗണ്‍ലോഡ് ആകും. ഉദ്യോഗസ്ഥരെ ടിക്കറ്റിന്റെ ചിത്രം കാണിച്ചാല്‍ മതി. ഫോണിന്റെ ഐഎംഇഐ കോഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ ടിക്കറ്റ് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. ടിക്കറ്റ് എടുത്താല്‍ രണ്ടു മണിക്കൂറിനകം യാത്ര നടത്തുകയും വേണം. എന്നാല്‍ ട്രെയിനിനകത്ത് ആപ്പ് പ്രവര്‍ത്തിക്കില്ല. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ ടിടിയെ കാണുമ്പോള്‍ ടിക്കറ്റ് എടുത്തു രക്ഷപ്പെടാതിരിക്കാന്‍ ആണിതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആലുവ, എറണാകുളം ടൗണ്‍, കന്യാകുമാരി, കോട്ടയം, നാഗര്‍കോവില്‍ ജംഗ്ഷന്‍, എറണാകുളം ജംഗ്ഷന്‍, കുഴിത്തുറ, വര്‍ക്കല ശിവഗിരി, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, ചങ്ങനാശേരി, ഗുരുവായൂര്‍, കോച്ചുവേളി എന്നീ 18 സ്ഥലങ്ങളിലാണ് ഇപ്രകാരം ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള ആപ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എല്ലാ സ്റ്റേഷനിലും ആപ്പിന്റെ പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് വിശദീകരിക്കാനും സഹായത്തിനുമായി ഹെല്‍പ് ഡെസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയില്‍വേ ആദ്യം അവതരിപ്പിച്ചത്. ചെന്നൈയില്‍ ദിവസേന ഒരു ലക്ഷത്തില്‍പരം യാത്രക്കാരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
മൊബൈല്‍ ആപ്: മാര്‍ഗ നിര്‍ദേശങ്ങള്‍
യാത്രക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ മൊബൈല്‍ ആപ് ഉപയോഗത്തിനായി റജിസ്റ്റര്‍ ചെയ്യണം. ആപ്പോ, ംംം.ൗെോീയശഹല.ശിറശമിൃമശഹ. ഴീ്.ശി എന്ന വെബ്‌സൈറ്റോ ഇതിന് ഉപയോഗിക്കാം.
ഇത് ഒരു തവണ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. റജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള നാലക്ക നമ്പര്‍ പാസ്‌വേഡായി ലഭിക്കും. ഇത് തുടര്‍ന്ന് ആപ് ഉപയോഗിക്കാനുള്ള പാസ്‌വേഡായി ഉപയോഗിക്കാം.
റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ റെയില്‍വേ വാലറ്റും ലഭിക്കും. ടിക്കറ്റുകള്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എടുക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും ഓണ്‍ലൈന്‍ ബാങ്കിങ്, പേയ്ടിഎം പോലെയുള്ള മറ്റു വാലറ്റുകളിലൂടെയും പണം വാലറ്റിലേക്കു നല്‍കാം. റെയില്‍വേ വാലറ്റിനു സര്‍വീസ് ചാര്‍ജില്ലെന്ന മെച്ചവുമുണ്ട്.
സ്ഥിരമായി യാത്ര പോകുന്ന സ്ഥലങ്ങളിലേക്ക് ഝൗശരസ യീീസ ഉപയോഗിച്ചു പെട്ടെന്ന് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമുണ്ട്.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ