Video Stories
ആസിഫയെ പിച്ചിച്ചീന്തിയ ഉന്മൂലന ഹിന്ദുത്വം
വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ‘ദൈവമാണ് മഹാന്’ എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാകും? ജമ്മുകശ്മീരിലെ കത്വയില്‍ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗംചെയ്ത് അതിനികൃഷ്ടമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം നാടിന് മാത്രമല്ല, മനുഷ്യകുലത്തിനാകെ കൊടിയ അപമാനം വരുത്തിവെച്ചിരിക്കുമ്പോള്‍ അധികാരാസനങ്ങളില്‍ ഒന്നുകൂടി അമര്‍ന്നിരിക്കുകയാണ് സംസ്ഥാനത്തെ പി.ഡി.പിയും ബി.ജെ.പിയും. കഴിഞ്ഞ ജനുവരി പത്തിന് കാണാതായ ആസിഫ ബാനു എന്ന എട്ടു വയസ്സുകാരിയുടെ ജീവന് പോയിട്ട് അവളുടെ മൃതശരീരം പോലും കിട്ടിയത് നാടിന്റെ ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഏഴാംദിവസം സമീപത്തെ കാട്ടിലെ കലുങ്കിനടിയില്‍ കാപാലികര്‍ ബാക്കിയാക്കിയ കുഞ്ഞിന്റെ ശരീരം രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ബലിഷ്ഠരായ മനുഷ്യമൃഗങ്ങളുടെ കാമാര്‍ത്തിക്കും വംശീയ വിദ്വേഷത്തിനും ഇരയായ പെണ്‍കുട്ടിയുടെ ലോലശരീരത്തിനുമേല്‍ നീണ്ട ദിനരാത്രങ്ങളില്‍ നടത്തിയ കൊടുംക്രൂരതകള്‍ ഭൂമിയിലെ ഒരു മനുഷ്യജീവിക്കും അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സ്വന്തമായി തുണ്ടുപോലും ഭൂമിയില്ലാത്ത ഗുജ്ജാര്‍ വിഭാഗത്തില്‍പെട്ട ബക്കര്‍വാല മുസ്്ലിം ഗോത്രവര്‍ഗക്കാരെ ആട്ടിയോടിക്കാന്‍ സമീപത്തെ ഭൂവുടമകളായ സംഘ്പരിവാറുകാര്‍ ആസൂത്രണംചെയ്ത അതിനീചകൃത്യമായിരുന്നു ആസിഫയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമെന്നറിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹവും മതേതര ജനാധിപത്യ റിപ്പബ്ലിക്കുമെന്നൊക്കെ മനസ്സാപോലും അഭിമാനിക്കാന്‍ നാം ഇന്ത്യക്കാര്‍ക്ക് ഇനി കഴിയുമോ എന്ന ചിന്തയാണുയര്‍ന്നുവരുന്നത്.
രാജ്യത്താകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ 2012ല്‍ ഡല്‍ഹിയിലെ സ്വകാര്യബസ്സിനകത്ത് നിര്‍ഭയ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത അതിക്രൂരമായ ലൈംഗികപീഡനത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍ ലൈംഗികതക്കപ്പുറം ആസിഫയുടെ കാര്യത്തില്‍ വംശീയവും സാമ്പത്തികവുമായ ഒട്ടേറെ ഘടകങ്ങള്‍ തുറിച്ചുകിടപ്പുണ്ട്. ആടുമേച്ചും കുതിരവളര്‍ത്തിയും മറ്റും കഴിയുന്ന നാടോടി വിഭാഗക്കാരായ ബക്കര്‍വാലകളെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കാന്‍ സമീപത്തെ ഹിന്ദുക്ഷേത്രത്തിലെ ഉന്നതരും പൊലീസ് സേനാംഗങ്ങളും ഒരുമിച്ചു എന്നത് നമ്മുടെ സമൂഹത്തെക്കുറിച്ച് അറപ്പും ആശങ്കയുമാണ് ഉളവാക്കുന്നത്. സഞ്ജീവ് റാം എന്ന ക്ഷേത്രകാര്യദര്‍ശിയുടെ നേതൃത്വത്തിലായിരുന്നു ഈ ഉന്മൂലന ഓപറേഷന്. ഇയാളെക്കുറിച്ച് നേരത്തെതന്നെ വലിയ ഭയമാണുള്ളത്. കത്വയിലെ മുസ്്ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ 2016ലും ശ്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച യുവാക്കളിലൊരാളെ വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥനെ മികച്ച സേവനത്തിനുള്ള ബഹുമതി നല്കി ആദരിച്ച സംസ്ഥാനമാണ് ജമ്മുകശ്മീര്‍. സംസ്ഥാനം ഭരിക്കുന്ന കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെയും മെഹബൂബ മുഫ്തിയുടെ പി. ഡി.പിയുടെയും സംയുക്ത സര്‍ക്കാരിന്റെ നിലപാടാണ് സംഭവത്തില്‍ ഏറെ ഭീതിയുണര്‍ത്തുന്നത്. ജനുവരി പതിനേഴിന് ആസിഫയുടെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് പ്രദേശത്ത് കനത്ത പ്രതിഷേധം രൂപപ്പെട്ടപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മെഹബൂബ നിയമസഭയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. കാണാതായി രണ്ടാംദിവസം കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അനങ്ങിയില്ല. പ്രതികളെ രക്ഷിക്കാനായി രണ്ട് ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങിയെന്നത് പ്രതികളെയും അവരുടെ ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ സൂചന നല്കുന്നു. പ്രതികളെ അറസ്റ്റുചെയ്യാന്‍ എത്തിയപ്പോള്‍ മുതല്‍ കോടതിയില്‍വരെ തുടര്‍ന്ന ബി.ജെ.പി-സംഘ്പരിവാര്‍ പ്രതിഷേധം ബി.ജെ.പിയുടെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും വികൃതമുഖത്തെയാണ് തുറന്നുകാട്ടുന്നത്. സഞ്ജീവ്റാമിന്റെ അടുത്ത ബന്ധുക്കളും പൊലീസുദ്യോഗസ്ഥരുമാണ് ആസിഫയെ ക്ഷേത്രത്തില്‍വെച്ച് പിച്ചിച്ചീന്തിയതെന്നാണ് മൂന്നുമാസം കഴിഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അജൈവവസ്തുവെന്ന പോലെ തുടരെത്തുടരെ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുവരെ പൊലീസുകാരിലൊരാള്‍ മാനഭംഗപ്പെടുത്തിയെന്ന് സര്‍ക്കാരിന്റെതന്നെ പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി തുടരുന്ന ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന്റെ ഏറ്റവും അവഹേളനാപരവും മാരകവുമായ മുഖമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അധികാരത്തിനുവേണ്ടി സ്വന്തം ജനതയെ ഇത്രയും ഒറ്റുകൊടുത്തൊരു ഭരണകൂടം ഇതുവരെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് കിണഞ്ഞുപരിശ്രമിക്കുന്നത്. എത്രയോ പെണ്‍കുട്ടികള്‍ രാജ്യത്ത് കൊല്ലപ്പെടുന്നില്ലേ എന്ന ബി.ജെ.പി നേതാവിന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങുന്നു. ഇവരാണ് രാജസ്ഥാനിലും യു.പിയിലും ഗുജറാത്തിലുമൊക്കെ മുസ്ലിംകളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും അതില്‍ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാതെ, പരസ്യമായി സ്വയം മേലോട്ടുതുപ്പി അവകാശവാദം സ്ഥാപിക്കുന്നതും. രാജ്യത്തെ മുസ്ലിംകള് അര്‍ബുദമാണെന്നും 2019ല്‍ ഇസ്ലാമും ഭഗവാനുമാണ് പോരാടുന്നതെന്നും പറയുന്ന സംഘിനേതാക്കള്‍ക്ക് ആസിഫബാനു ഭാവിയിലെ ജനിക്കാനിരിക്കുന്ന പരമ്പരകളുടെ ഒഴിവാക്കപ്പെടേണ്ട ഗര്‍ഭപാത്രമായി മാറിയതില്‍ അത്ഭുതമില്ല.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ നേരെ ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടുന്നതുപോലും കഠിന ശിക്ഷക്ക് വിധേയമാകുന്ന കുറ്റമായ പോക്സോ നിയമം രാജ്യത്ത് അലങ്കാരമായി മാറുകയാണോ എന്നാണ് ആസിഫയുടെ ദാരുണമരണം നമ്മെ ചഞ്ചലപ്പെടുത്തുന്നത്. നിയമങ്ങള്‍ നോക്കുകുത്തിയാകുകയും അധികാരക്കസേരകളില്‍ വിഷയലമ്പടന്മാരും താന്തോന്നികളും അമര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആസിഫയും ഉന്നാവിലെ പതിനാറുകാരിയും വാര്‍ത്തകള്‍ മാത്രമായി ചുരുക്കപ്പെടും. ലോക മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതലക്കണ്ണീരുമായി ഇറങ്ങിയ സ്മൃതി ഇറാനിയും മേനകഗാന്ധിയും അല്ലാതെ പ്രധാനമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും ഇനിയും സമയംകിട്ടിയിട്ടില്ല. പ്രശ്നത്തില്‍ കോണ്‍ഗ്രസും വിവിധ കക്ഷി-സന്നദ്ധ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തകരും ‘മീ ടൂ’ പ്രചാരണവും ഇന്ത്യാഗേറ്റിലുള്‍പ്പെടെ ദീപച്ചാര്‍ത്തുമായി ജനമനസ്സാക്ഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്നുണ്ടെങ്കിലും, പ്രതികള്‍ക്കുവേണ്ടി കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകരും രാഷ്ട്രീയ മൗനിബാബകളും പകരുന്നത് നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളാണ്. ഉത്തര്‍പ്രദേശ് ഉന്നാവിലെ ബി.ജെ.പി എം.എല്‍.എയെ കൂട്ടിലിടാന്‍ യോഗീമുഖ്യന്‍ കാട്ടിയ നാടകമെങ്കിലും സഞ്ജീവ്റാമിന്റെയും കൂട്ടരുടെയും കൊലക്കയറിന്റെ കാര്യത്തില്‍ മെഹബൂബ കാട്ടുമെന്നാണ് ജനത പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ആ രക്തപങ്കില കസേരയില്‍നിന്ന് സ്വയം ഇറങ്ങിപ്പോകാനുള്ള മര്യാദയെങ്കിലും അവര്‍ കാണിക്കണം. കൂട്ടക്കുരുതികളുടെ പ്രതിപ്പട്ടികയില്‍നിന്ന് തലയൂരാനെങ്കിലും അതാണ് നല്ലത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india16 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala14 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports12 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

