Video Stories
ആസിഫയെ പിച്ചിച്ചീന്തിയ ഉന്മൂലന ഹിന്ദുത്വം

വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ‘ദൈവമാണ് മഹാന്’ എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാകും? ജമ്മുകശ്മീരിലെ കത്വയില്‍ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗംചെയ്ത് അതിനികൃഷ്ടമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം നാടിന് മാത്രമല്ല, മനുഷ്യകുലത്തിനാകെ കൊടിയ അപമാനം വരുത്തിവെച്ചിരിക്കുമ്പോള്‍ അധികാരാസനങ്ങളില്‍ ഒന്നുകൂടി അമര്‍ന്നിരിക്കുകയാണ് സംസ്ഥാനത്തെ പി.ഡി.പിയും ബി.ജെ.പിയും. കഴിഞ്ഞ ജനുവരി പത്തിന് കാണാതായ ആസിഫ ബാനു എന്ന എട്ടു വയസ്സുകാരിയുടെ ജീവന് പോയിട്ട് അവളുടെ മൃതശരീരം പോലും കിട്ടിയത് നാടിന്റെ ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഏഴാംദിവസം സമീപത്തെ കാട്ടിലെ കലുങ്കിനടിയില്‍ കാപാലികര്‍ ബാക്കിയാക്കിയ കുഞ്ഞിന്റെ ശരീരം രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ബലിഷ്ഠരായ മനുഷ്യമൃഗങ്ങളുടെ കാമാര്‍ത്തിക്കും വംശീയ വിദ്വേഷത്തിനും ഇരയായ പെണ്‍കുട്ടിയുടെ ലോലശരീരത്തിനുമേല്‍ നീണ്ട ദിനരാത്രങ്ങളില്‍ നടത്തിയ കൊടുംക്രൂരതകള്‍ ഭൂമിയിലെ ഒരു മനുഷ്യജീവിക്കും അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സ്വന്തമായി തുണ്ടുപോലും ഭൂമിയില്ലാത്ത ഗുജ്ജാര്‍ വിഭാഗത്തില്‍പെട്ട ബക്കര്‍വാല മുസ്്ലിം ഗോത്രവര്‍ഗക്കാരെ ആട്ടിയോടിക്കാന്‍ സമീപത്തെ ഭൂവുടമകളായ സംഘ്പരിവാറുകാര്‍ ആസൂത്രണംചെയ്ത അതിനീചകൃത്യമായിരുന്നു ആസിഫയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമെന്നറിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹവും മതേതര ജനാധിപത്യ റിപ്പബ്ലിക്കുമെന്നൊക്കെ മനസ്സാപോലും അഭിമാനിക്കാന്‍ നാം ഇന്ത്യക്കാര്‍ക്ക് ഇനി കഴിയുമോ എന്ന ചിന്തയാണുയര്‍ന്നുവരുന്നത്.
രാജ്യത്താകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ 2012ല്‍ ഡല്‍ഹിയിലെ സ്വകാര്യബസ്സിനകത്ത് നിര്‍ഭയ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത അതിക്രൂരമായ ലൈംഗികപീഡനത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍ ലൈംഗികതക്കപ്പുറം ആസിഫയുടെ കാര്യത്തില്‍ വംശീയവും സാമ്പത്തികവുമായ ഒട്ടേറെ ഘടകങ്ങള്‍ തുറിച്ചുകിടപ്പുണ്ട്. ആടുമേച്ചും കുതിരവളര്‍ത്തിയും മറ്റും കഴിയുന്ന നാടോടി വിഭാഗക്കാരായ ബക്കര്‍വാലകളെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കാന്‍ സമീപത്തെ ഹിന്ദുക്ഷേത്രത്തിലെ ഉന്നതരും പൊലീസ് സേനാംഗങ്ങളും ഒരുമിച്ചു എന്നത് നമ്മുടെ സമൂഹത്തെക്കുറിച്ച് അറപ്പും ആശങ്കയുമാണ് ഉളവാക്കുന്നത്. സഞ്ജീവ് റാം എന്ന ക്ഷേത്രകാര്യദര്‍ശിയുടെ നേതൃത്വത്തിലായിരുന്നു ഈ ഉന്മൂലന ഓപറേഷന്. ഇയാളെക്കുറിച്ച് നേരത്തെതന്നെ വലിയ ഭയമാണുള്ളത്. കത്വയിലെ മുസ്്ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ 2016ലും ശ്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച യുവാക്കളിലൊരാളെ വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥനെ മികച്ച സേവനത്തിനുള്ള ബഹുമതി നല്കി ആദരിച്ച സംസ്ഥാനമാണ് ജമ്മുകശ്മീര്‍. സംസ്ഥാനം ഭരിക്കുന്ന കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെയും മെഹബൂബ മുഫ്തിയുടെ പി. ഡി.പിയുടെയും സംയുക്ത സര്‍ക്കാരിന്റെ നിലപാടാണ് സംഭവത്തില്‍ ഏറെ ഭീതിയുണര്‍ത്തുന്നത്. ജനുവരി പതിനേഴിന് ആസിഫയുടെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് പ്രദേശത്ത് കനത്ത പ്രതിഷേധം രൂപപ്പെട്ടപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മെഹബൂബ നിയമസഭയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. കാണാതായി രണ്ടാംദിവസം കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അനങ്ങിയില്ല. പ്രതികളെ രക്ഷിക്കാനായി രണ്ട് ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങിയെന്നത് പ്രതികളെയും അവരുടെ ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ സൂചന നല്കുന്നു. പ്രതികളെ അറസ്റ്റുചെയ്യാന്‍ എത്തിയപ്പോള്‍ മുതല്‍ കോടതിയില്‍വരെ തുടര്‍ന്ന ബി.ജെ.പി-സംഘ്പരിവാര്‍ പ്രതിഷേധം ബി.ജെ.പിയുടെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും വികൃതമുഖത്തെയാണ് തുറന്നുകാട്ടുന്നത്. സഞ്ജീവ്റാമിന്റെ അടുത്ത ബന്ധുക്കളും പൊലീസുദ്യോഗസ്ഥരുമാണ് ആസിഫയെ ക്ഷേത്രത്തില്‍വെച്ച് പിച്ചിച്ചീന്തിയതെന്നാണ് മൂന്നുമാസം കഴിഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അജൈവവസ്തുവെന്ന പോലെ തുടരെത്തുടരെ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുവരെ പൊലീസുകാരിലൊരാള്‍ മാനഭംഗപ്പെടുത്തിയെന്ന് സര്‍ക്കാരിന്റെതന്നെ പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി തുടരുന്ന ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന്റെ ഏറ്റവും അവഹേളനാപരവും മാരകവുമായ മുഖമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അധികാരത്തിനുവേണ്ടി സ്വന്തം ജനതയെ ഇത്രയും ഒറ്റുകൊടുത്തൊരു ഭരണകൂടം ഇതുവരെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് കിണഞ്ഞുപരിശ്രമിക്കുന്നത്. എത്രയോ പെണ്‍കുട്ടികള്‍ രാജ്യത്ത് കൊല്ലപ്പെടുന്നില്ലേ എന്ന ബി.ജെ.പി നേതാവിന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങുന്നു. ഇവരാണ് രാജസ്ഥാനിലും യു.പിയിലും ഗുജറാത്തിലുമൊക്കെ മുസ്ലിംകളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും അതില്‍ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാതെ, പരസ്യമായി സ്വയം മേലോട്ടുതുപ്പി അവകാശവാദം സ്ഥാപിക്കുന്നതും. രാജ്യത്തെ മുസ്ലിംകള് അര്‍ബുദമാണെന്നും 2019ല്‍ ഇസ്ലാമും ഭഗവാനുമാണ് പോരാടുന്നതെന്നും പറയുന്ന സംഘിനേതാക്കള്‍ക്ക് ആസിഫബാനു ഭാവിയിലെ ജനിക്കാനിരിക്കുന്ന പരമ്പരകളുടെ ഒഴിവാക്കപ്പെടേണ്ട ഗര്‍ഭപാത്രമായി മാറിയതില്‍ അത്ഭുതമില്ല.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ നേരെ ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടുന്നതുപോലും കഠിന ശിക്ഷക്ക് വിധേയമാകുന്ന കുറ്റമായ പോക്സോ നിയമം രാജ്യത്ത് അലങ്കാരമായി മാറുകയാണോ എന്നാണ് ആസിഫയുടെ ദാരുണമരണം നമ്മെ ചഞ്ചലപ്പെടുത്തുന്നത്. നിയമങ്ങള്‍ നോക്കുകുത്തിയാകുകയും അധികാരക്കസേരകളില്‍ വിഷയലമ്പടന്മാരും താന്തോന്നികളും അമര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആസിഫയും ഉന്നാവിലെ പതിനാറുകാരിയും വാര്‍ത്തകള്‍ മാത്രമായി ചുരുക്കപ്പെടും. ലോക മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതലക്കണ്ണീരുമായി ഇറങ്ങിയ സ്മൃതി ഇറാനിയും മേനകഗാന്ധിയും അല്ലാതെ പ്രധാനമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും ഇനിയും സമയംകിട്ടിയിട്ടില്ല. പ്രശ്നത്തില്‍ കോണ്‍ഗ്രസും വിവിധ കക്ഷി-സന്നദ്ധ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തകരും ‘മീ ടൂ’ പ്രചാരണവും ഇന്ത്യാഗേറ്റിലുള്‍പ്പെടെ ദീപച്ചാര്‍ത്തുമായി ജനമനസ്സാക്ഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്നുണ്ടെങ്കിലും, പ്രതികള്‍ക്കുവേണ്ടി കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകരും രാഷ്ട്രീയ മൗനിബാബകളും പകരുന്നത് നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളാണ്. ഉത്തര്‍പ്രദേശ് ഉന്നാവിലെ ബി.ജെ.പി എം.എല്‍.എയെ കൂട്ടിലിടാന്‍ യോഗീമുഖ്യന്‍ കാട്ടിയ നാടകമെങ്കിലും സഞ്ജീവ്റാമിന്റെയും കൂട്ടരുടെയും കൊലക്കയറിന്റെ കാര്യത്തില്‍ മെഹബൂബ കാട്ടുമെന്നാണ് ജനത പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ആ രക്തപങ്കില കസേരയില്‍നിന്ന് സ്വയം ഇറങ്ങിപ്പോകാനുള്ള മര്യാദയെങ്കിലും അവര്‍ കാണിക്കണം. കൂട്ടക്കുരുതികളുടെ പ്രതിപ്പട്ടികയില്‍നിന്ന് തലയൂരാനെങ്കിലും അതാണ് നല്ലത്.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
News
ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.
അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.
അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.
Video Stories
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചായെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇത്തരത്തില്‍ സ്വപ്നം കാണിച്ച് പറ്റിച്ചതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അങ്ങനെ നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു സത്യം ഇന്ന് സ്പോര്‍ട്സ് മന്ത്രി വി അബ്ദു റഹ്മാന് സമ്മതിച്ചിരിക്കുന്നു. മെസ്സി വരുന്നില്ല. എന്തിനാണ് കായിക മന്ത്രി കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ഇങ്ങനെ സ്വപ്നം കാണിച്ച് പറ്റിച്ചത് ? മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കോട്ടയം കുഞ്ഞച്ചാ ?
ഇത് സംബന്ധിച്ച് ഇടതു പ്രൊഫൈലുകള്‍ക്കുള്ള ക്യാപ്സ്യൂള്‍ താഴെ കൊടുക്കുന്നു.
ക്യൂബയില്‍ നിന്ന് വരുമെന്ന് പറഞ്ഞ അത്ഭുത മരുന്ന് വന്നിട്ടില്ല, പിന്നെയാ അര്‍ജന്റീനയില്‍ നിന്ന് വരുമെന്ന് പറഞ്ഞ മെസ്സി.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
india3 days ago
ജമ്മു കാശ്മീര്‍ മുന്‍ ലഫ്.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
kerala1 day ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
kerala3 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ