Video Stories
ആസിഫയെ പിച്ചിച്ചീന്തിയ ഉന്മൂലന ഹിന്ദുത്വം

വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ‘ദൈവമാണ് മഹാന്’ എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാകും? ജമ്മുകശ്മീരിലെ കത്വയില്‍ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗംചെയ്ത് അതിനികൃഷ്ടമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം നാടിന് മാത്രമല്ല, മനുഷ്യകുലത്തിനാകെ കൊടിയ അപമാനം വരുത്തിവെച്ചിരിക്കുമ്പോള്‍ അധികാരാസനങ്ങളില്‍ ഒന്നുകൂടി അമര്‍ന്നിരിക്കുകയാണ് സംസ്ഥാനത്തെ പി.ഡി.പിയും ബി.ജെ.പിയും. കഴിഞ്ഞ ജനുവരി പത്തിന് കാണാതായ ആസിഫ ബാനു എന്ന എട്ടു വയസ്സുകാരിയുടെ ജീവന് പോയിട്ട് അവളുടെ മൃതശരീരം പോലും കിട്ടിയത് നാടിന്റെ ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഏഴാംദിവസം സമീപത്തെ കാട്ടിലെ കലുങ്കിനടിയില്‍ കാപാലികര്‍ ബാക്കിയാക്കിയ കുഞ്ഞിന്റെ ശരീരം രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ബലിഷ്ഠരായ മനുഷ്യമൃഗങ്ങളുടെ കാമാര്‍ത്തിക്കും വംശീയ വിദ്വേഷത്തിനും ഇരയായ പെണ്‍കുട്ടിയുടെ ലോലശരീരത്തിനുമേല്‍ നീണ്ട ദിനരാത്രങ്ങളില്‍ നടത്തിയ കൊടുംക്രൂരതകള്‍ ഭൂമിയിലെ ഒരു മനുഷ്യജീവിക്കും അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സ്വന്തമായി തുണ്ടുപോലും ഭൂമിയില്ലാത്ത ഗുജ്ജാര്‍ വിഭാഗത്തില്‍പെട്ട ബക്കര്‍വാല മുസ്്ലിം ഗോത്രവര്‍ഗക്കാരെ ആട്ടിയോടിക്കാന്‍ സമീപത്തെ ഭൂവുടമകളായ സംഘ്പരിവാറുകാര്‍ ആസൂത്രണംചെയ്ത അതിനീചകൃത്യമായിരുന്നു ആസിഫയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമെന്നറിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹവും മതേതര ജനാധിപത്യ റിപ്പബ്ലിക്കുമെന്നൊക്കെ മനസ്സാപോലും അഭിമാനിക്കാന്‍ നാം ഇന്ത്യക്കാര്‍ക്ക് ഇനി കഴിയുമോ എന്ന ചിന്തയാണുയര്‍ന്നുവരുന്നത്.
രാജ്യത്താകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ 2012ല്‍ ഡല്‍ഹിയിലെ സ്വകാര്യബസ്സിനകത്ത് നിര്‍ഭയ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത അതിക്രൂരമായ ലൈംഗികപീഡനത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍ ലൈംഗികതക്കപ്പുറം ആസിഫയുടെ കാര്യത്തില്‍ വംശീയവും സാമ്പത്തികവുമായ ഒട്ടേറെ ഘടകങ്ങള്‍ തുറിച്ചുകിടപ്പുണ്ട്. ആടുമേച്ചും കുതിരവളര്‍ത്തിയും മറ്റും കഴിയുന്ന നാടോടി വിഭാഗക്കാരായ ബക്കര്‍വാലകളെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കാന്‍ സമീപത്തെ ഹിന്ദുക്ഷേത്രത്തിലെ ഉന്നതരും പൊലീസ് സേനാംഗങ്ങളും ഒരുമിച്ചു എന്നത് നമ്മുടെ സമൂഹത്തെക്കുറിച്ച് അറപ്പും ആശങ്കയുമാണ് ഉളവാക്കുന്നത്. സഞ്ജീവ് റാം എന്ന ക്ഷേത്രകാര്യദര്‍ശിയുടെ നേതൃത്വത്തിലായിരുന്നു ഈ ഉന്മൂലന ഓപറേഷന്. ഇയാളെക്കുറിച്ച് നേരത്തെതന്നെ വലിയ ഭയമാണുള്ളത്. കത്വയിലെ മുസ്്ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ 2016ലും ശ്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച യുവാക്കളിലൊരാളെ വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥനെ മികച്ച സേവനത്തിനുള്ള ബഹുമതി നല്കി ആദരിച്ച സംസ്ഥാനമാണ് ജമ്മുകശ്മീര്‍. സംസ്ഥാനം ഭരിക്കുന്ന കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെയും മെഹബൂബ മുഫ്തിയുടെ പി. ഡി.പിയുടെയും സംയുക്ത സര്‍ക്കാരിന്റെ നിലപാടാണ് സംഭവത്തില്‍ ഏറെ ഭീതിയുണര്‍ത്തുന്നത്. ജനുവരി പതിനേഴിന് ആസിഫയുടെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് പ്രദേശത്ത് കനത്ത പ്രതിഷേധം രൂപപ്പെട്ടപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മെഹബൂബ നിയമസഭയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. കാണാതായി രണ്ടാംദിവസം കുടുംബം നല്കിയ പരാതിയില്‍ പൊലീസ് അനങ്ങിയില്ല. പ്രതികളെ രക്ഷിക്കാനായി രണ്ട് ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങിയെന്നത് പ്രതികളെയും അവരുടെ ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ സൂചന നല്കുന്നു. പ്രതികളെ അറസ്റ്റുചെയ്യാന്‍ എത്തിയപ്പോള്‍ മുതല്‍ കോടതിയില്‍വരെ തുടര്‍ന്ന ബി.ജെ.പി-സംഘ്പരിവാര്‍ പ്രതിഷേധം ബി.ജെ.പിയുടെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും വികൃതമുഖത്തെയാണ് തുറന്നുകാട്ടുന്നത്. സഞ്ജീവ്റാമിന്റെ അടുത്ത ബന്ധുക്കളും പൊലീസുദ്യോഗസ്ഥരുമാണ് ആസിഫയെ ക്ഷേത്രത്തില്‍വെച്ച് പിച്ചിച്ചീന്തിയതെന്നാണ് മൂന്നുമാസം കഴിഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അജൈവവസ്തുവെന്ന പോലെ തുടരെത്തുടരെ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുവരെ പൊലീസുകാരിലൊരാള്‍ മാനഭംഗപ്പെടുത്തിയെന്ന് സര്‍ക്കാരിന്റെതന്നെ പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി തുടരുന്ന ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന്റെ ഏറ്റവും അവഹേളനാപരവും മാരകവുമായ മുഖമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അധികാരത്തിനുവേണ്ടി സ്വന്തം ജനതയെ ഇത്രയും ഒറ്റുകൊടുത്തൊരു ഭരണകൂടം ഇതുവരെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് കിണഞ്ഞുപരിശ്രമിക്കുന്നത്. എത്രയോ പെണ്‍കുട്ടികള്‍ രാജ്യത്ത് കൊല്ലപ്പെടുന്നില്ലേ എന്ന ബി.ജെ.പി നേതാവിന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങുന്നു. ഇവരാണ് രാജസ്ഥാനിലും യു.പിയിലും ഗുജറാത്തിലുമൊക്കെ മുസ്ലിംകളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും അതില്‍ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാതെ, പരസ്യമായി സ്വയം മേലോട്ടുതുപ്പി അവകാശവാദം സ്ഥാപിക്കുന്നതും. രാജ്യത്തെ മുസ്ലിംകള് അര്‍ബുദമാണെന്നും 2019ല്‍ ഇസ്ലാമും ഭഗവാനുമാണ് പോരാടുന്നതെന്നും പറയുന്ന സംഘിനേതാക്കള്‍ക്ക് ആസിഫബാനു ഭാവിയിലെ ജനിക്കാനിരിക്കുന്ന പരമ്പരകളുടെ ഒഴിവാക്കപ്പെടേണ്ട ഗര്‍ഭപാത്രമായി മാറിയതില്‍ അത്ഭുതമില്ല.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ നേരെ ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടുന്നതുപോലും കഠിന ശിക്ഷക്ക് വിധേയമാകുന്ന കുറ്റമായ പോക്സോ നിയമം രാജ്യത്ത് അലങ്കാരമായി മാറുകയാണോ എന്നാണ് ആസിഫയുടെ ദാരുണമരണം നമ്മെ ചഞ്ചലപ്പെടുത്തുന്നത്. നിയമങ്ങള്‍ നോക്കുകുത്തിയാകുകയും അധികാരക്കസേരകളില്‍ വിഷയലമ്പടന്മാരും താന്തോന്നികളും അമര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആസിഫയും ഉന്നാവിലെ പതിനാറുകാരിയും വാര്‍ത്തകള്‍ മാത്രമായി ചുരുക്കപ്പെടും. ലോക മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതലക്കണ്ണീരുമായി ഇറങ്ങിയ സ്മൃതി ഇറാനിയും മേനകഗാന്ധിയും അല്ലാതെ പ്രധാനമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും ഇനിയും സമയംകിട്ടിയിട്ടില്ല. പ്രശ്നത്തില്‍ കോണ്‍ഗ്രസും വിവിധ കക്ഷി-സന്നദ്ധ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തകരും ‘മീ ടൂ’ പ്രചാരണവും ഇന്ത്യാഗേറ്റിലുള്‍പ്പെടെ ദീപച്ചാര്‍ത്തുമായി ജനമനസ്സാക്ഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്നുണ്ടെങ്കിലും, പ്രതികള്‍ക്കുവേണ്ടി കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകരും രാഷ്ട്രീയ മൗനിബാബകളും പകരുന്നത് നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളാണ്. ഉത്തര്‍പ്രദേശ് ഉന്നാവിലെ ബി.ജെ.പി എം.എല്‍.എയെ കൂട്ടിലിടാന്‍ യോഗീമുഖ്യന്‍ കാട്ടിയ നാടകമെങ്കിലും സഞ്ജീവ്റാമിന്റെയും കൂട്ടരുടെയും കൊലക്കയറിന്റെ കാര്യത്തില്‍ മെഹബൂബ കാട്ടുമെന്നാണ് ജനത പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ആ രക്തപങ്കില കസേരയില്‍നിന്ന് സ്വയം ഇറങ്ങിപ്പോകാനുള്ള മര്യാദയെങ്കിലും അവര്‍ കാണിക്കണം. കൂട്ടക്കുരുതികളുടെ പ്രതിപ്പട്ടികയില്‍നിന്ന് തലയൂരാനെങ്കിലും അതാണ് നല്ലത്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ