Connect with us

Sports

രാത്തോര്‍ കീ സിന്ദാബാദ്

Published

on

കമാല്‍ വരദൂര്‍

ഒളിംപിക്‌സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക് മാത്രമാണല്ലോ സ്ഥാനം. പക്ഷേ ചരിത്രത്തില്‍ ആദ്യമായി വലിയ ഒരു മേളക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഇന്ത്യന്‍ കായിക ലോകവും അഭിനന്ദനക്കുറിപ്പെഴുതിയ സന്തോഷത്തില്‍ തേര്‍ഡ് ഐയും ആ വഴിയേ സഞ്ചരിക്കട്ടെ…. ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സംഘം നടത്തിയ പ്രകടനം കേവലം സുന്ദരമായിരുന്നില്ല-സൂപ്പറായിരുന്നു. 2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക് മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കവെ വനിതകളുടെ ഡിസ്‌ക്കസ് ത്രോ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ എന്ന നിലില്‍ ഇന്ത്യന്‍ പ്രകടനത്തില്‍ അഭിമാനം തോന്നിയത്. പത്ത് പേര്‍ മല്‍സരിച്ച ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമ്മുടെ താരങ്ങള്‍. സ്വര്‍ണമണിഞ്ഞത് കൃഷ്ണ പൂനിയ, വെള്ളി നേടിയത് ഹര്‍വന്ത് കൗര്‍, വെങ്കലം നേടിയത് സീമാ ആന്റില്‍…. ആ സന്തോഷ മുഹൂര്‍ത്തം ഒരിക്കലും മറക്കാനാവില്ല. നമ്മുടെ ജനഗണമന സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന നിമിഷം. ഡല്‍ഹിയിലെ സ്വന്തം വേദികളില്‍ ഇന്ത്യ ആ ഗെയിംസില്‍ സ്വന്തമാക്കിയത് 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലും ഉള്‍പ്പെടെ 101 മെഡലുകള്‍. അതിന് ശേഷം 2014ല്‍ സ്‌ക്കോട്ടിഷ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയില്‍ പതിവ് പോലെ ഇന്ത്യന്‍ പ്രകടനം ദയനീയമായി. 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ മാത്രം. ഇത്തവണ ഗോള്‍ഡ് കോസ്റ്റിലേക്ക് വലിയ സംഘത്തെ അയച്ചപ്പോള്‍ ആദ്യ വാര്‍ത്ത വന്നത് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ റൂമില്‍ നിന്നും സിറിഞ്ച് കണ്ടെത്തി എന്നായിരുന്നു. നാണക്കേടിന്റെ പുതിയ ഗാഥ ഇന്ത്യ രചിക്കുമെന്ന പ്രതീതിക്കിടെ പക്ഷേ മല്‍സരങ്ങളുടെ ആദ്യ ദിനം ഇന്ത്യ സ്വര്‍ണം നേടി. ഇന്നലെ ഗെയിംസ് സമാപിച്ചപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 66 മെഡലുകള്‍. ഇതില്‍ 26 സ്വര്‍ണങ്ങള്‍, 20 വെള്ളി, 20 വെങ്കലം. അത് മാത്രമല്ല പതിനൊന്ന് ഗെയിംസ് റെക്കോര്‍ഡുകളും ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു റെക്കോര്‍ഡുകളുടെ വേലിയേറ്റം തന്നെ കാഴ്ച്ചവെച്ചതായിരുന്നു ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജ്ജമായത്. 16 വയസ്സ് മാത്രം പ്രായമുള്ള മനു ഭേക്കര്‍ വനിതാ ഷൂട്ടിംഗിലും 15 കാരനായ അനീഷ് ബന്‍വാല പുരുഷ ഷൂട്ടിംഗിലും കാഴ്ച്ചവെച്ച പ്രകടനം ലോക വേദികളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ടേബിള്‍ ടെന്നിസ് ടീം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ എട്ട് മെഡലുകളാണ് വാരിക്കൂട്ടിയത്. മാനിക ബത്ര രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമുള്‍പ്പെടെ നാല് മെഡലുകളാണ് കഴുത്തിലണിഞ്ഞത്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മല്‍സരിച്ചത് ഇന്ത്യയുടെ സൈനയും സിന്ധുവും. ആറ് സ്വര്‍ണങ്ങളാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്.ഗെയിംസിന് നല്ല മുന്നൊരുക്കം ഇന്ത്യ നടത്തി എന്നതാണ് അഭിനന്ദനീയ ഘടകം. റിയോ ഒളിംപിക്‌സിലെ നിരാശക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം കര്‍ക്കശമായി നീങ്ങി കായിക വഴിയിലെ വില്ലന്മാരെ ധൈര്യസമേതം നേരിട്ടത് രണ്ടാം വിജയം. ടീം സെലക്ഷനില്‍ രാഷ്ട്രീയം ശക്തമായിരുന്നില്ല എന്നത് അതിലും പ്രധാനം. നമ്മുടെ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ഒരു മുന്‍ ഒളിംപ്യന്‍ ആയത് അതിലും വലിട ഘടകം. ആദ്യമായാണല്ലോ കായികഭരണം കായികമറിയുന്ന ഒരാളുടെ കൈകളില്‍ ലഭിച്ചത്. ഇനിയിതാ ഏഷ്യന്‍ ഗെയിംസ് വരുന്നു- തുടരട്ടെ ഈ സ്വര്‍ണ യാത്ര.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending