Connect with us

Culture

കഠ്‌വ കേസ്: നീതിക്കായി പോരാടുന്നത് ഈ അഞ്ച് ധൈര്യശാലികളാണ്

Published

on

ന്യൂഡല്‍ഹി: ടി.വി ചാനലുകളില്‍, പത്രത്താളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍, തുടങ്ങി തെരുവില്‍ വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം രാജ്യവും കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 17-നാണ് ജമ്മുവില്‍ കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തുന്നത്.

ജമ്മുകാശ്മീരിലെ ബകര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പെട്ട പെണ്‍കുട്ടിയാണ് ആസിഫ ബാനു. പൊലീസുകാരും ക്ഷേത്രപൂജാരിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫ കേസില്‍ രണ്ടു മാസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് തുടര്‍നടപടികളുണ്ടാവുന്നത്. സഞ്ജി റാം, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരെന്ദര്‍ വെര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, സഞ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിശാല എന്നിവരാണ് ആസിഫ കേസിലെ പ്രതികള്‍. എന്നാല്‍ കേസില്‍ പ്രതികള്‍ക്കനുകൂലമായി ജമ്മു കാശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ രംഗത്തുവരികയും കേസില്‍ കുറ്റപത്രം രേഖപ്പെടുത്തുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

എന്നാല്‍ ഏറെ ഭീഷണികള്‍ക്കിടയിലും കേസ് പുറംലോകത്തെത്തിക്കാന്‍ അഞ്ചു ധൈര്യശാലികളാണ് മുന്നിട്ടിറങ്ങിയത്.

രാഹുല്‍ പണ്ഡിറ്റ- കേസിന്റെ ആദ്യദിനം മുതല്‍ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകനാണ് രാഹുല്‍ പണ്ഡിറ്റ. അദ്ദേഹത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളാണ് രാജ്യത്തിനു മുന്നില്‍ ആസിഫക്കു നേരിട്ട ദുരന്തം വെളിപ്പെടുത്തിയത്. കേസിലെ പ്രധാനപ്പെട്ട തെളിവുകളും രാഹുലിന്റെ റിപ്പോര്‍ട്ടുകളാണ്.

ദിപീക സിങ് രജാവത് ആസിഫകേസില്‍ വാദിക്കാനെത്തുന്ന അഭിഭാഷകയാണ് ദീപിക സിങ് രജാവത്. ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ദീപിക കേസ് ഏറ്റെടുക്കുന്നത്. താന്‍ കൊല്ലപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് സുപ്രീംകോടതിക്കുമുന്നില്‍ ദീപിക വെളിപ്പെടുത്തിയതനുസരിച്ച് ദീപികക്ക് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

രമേഷ്‌കുമാര്‍ ജെല്ല-അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ്‌കുമാര്‍ ജെല്ലയുടെ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അതിവേഗ കോടതിയില്‍ കേസ് വിചാരണക്കെത്തിക്കാന്‍ ക്രൈം ബ്രാഞ്ച് എസ്എസ്പിയായ അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കിയത്.

താലിബ് ഹുസൈന്‍ പ്രാദേശിക അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് കേസില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി കേസില്‍ നീതിക്കുവേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ ഉത്തംപൂരില്‍ ഒരുകൂട്ടമാളുകള്‍ ശാരീരിരമായി ആക്രമിച്ചിരുന്നു.

ആസിഫ കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജമ്മു ചേംമ്പര്‍ ഓഫ് കോമേഴ്‌സും രംഗത്തെത്തിയിരുന്നു. ആസിഫയുടെ നീതിക്കുവേണ്ടി പിന്തുണക്കുന്നുവെന്ന് വാര്‍ത്താസമ്മേളനം നടത്തി അവര്‍ പ്രഖ്യാപിച്ചിരുന്നു. ആസിഫ കൊല്ലപ്പെട്ട പ്രദേശമുള്‍പ്പെടെ അഞ്ചംഗ സംഘം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending