Connect with us

Video Stories

ആരാണീ ജലീല്‍, പിണറായി മന്ത്രിസഭയിലെ മുതവല്ലിയോ?

Published

on

നജീബ് കാന്തപുരം

സയ്യിദ്‌ കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ്‌ വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത്‌ ഒരു ലോഡ്‌ പുച്ഛം മാത്രം. മുസ്ലിം ലീഗ്‌ വിട്ട ശേഷം ജലീലിന്‌ പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്‌. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ പാർലമെന്ററി പദവികൾ പല വഴിയിലൂടെ നേടിയെടുക്കാനായിട്ടുണ്ട്‌. ഇന്ന് ഇരിക്കുന്ന മന്ത്രി പദവി വരെ നേടിയിട്ടും ജലീലിനെ വേട്ടയാടുന്ന അപകർഷതാ ബോധം പതഞ്ഞൊഴുകുന്നതിന്‌ ഇതിനേക്കാൾ നല്ലൊരു ഉദാഹരണം ഇനി വേറെ നിരത്തേണ്ടതില്ല. ഷെക്സ്പിയർ നാടകത്തിലെ ലേഡി മാക്‌ബത്തിനെ പോലെ തന്റെ കൈകളിലെ പാപക്കറയാണോ കുറ്റബോധമാണോ ഇവ്വിധം ജലീലിന്റെ ഉറക്കം കെടുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ഒരേ സമയം മതേതര മുഖം മൂടിയണിഞ്ഞും പിന്നെ ബല്ല്യ തങ്ങൾ ചമഞ്ഞ്‌ സമുദായത്തിന്റെ ഒപ്പം കിടന്നും കാണിക്കുന്ന പരകായ പ്രവേശം കണ്ട്‌ ശരിക്കും ഓക്കാനം വരുന്നു. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾക്ക്‌ ശേഷം ഉദയം കൊണ്ട ബല്ല്യ തങ്ങളായും മത സൗഹാർദ്ധത്തിന്റെ മലപ്പുറം മോഡലായും ചമഞ്ഞ്‌ നടത്തുന്ന ഈ ശുദ്ധ നാടകം കാണുമ്പോൾ ഇയാളുടെ മനോ നില തന്നെ തകരാറിലായോ എന്നു കൂടെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.

ഇടക്ക്‌ ലീഗിനെ ചീത്ത വിളിച്ച്‌ , പിന്നെ മഹല്ല് കമ്മിറ്റിക്കാരുടെ മീതെ വിമാനം പറത്തി, ലീഗിലെ ചില നേതാക്കൾക്ക്‌ പൂമാലയും ചിലർക്ക്‌ മുൾകിരീടവും ചാർത്തി, ക്ഷേത്രങ്ങളിലെത്തുമ്പോൾ ദൈവങ്ങളെ വണങ്ങി, മലപ്പുറത്തെത്തുമ്പോൾ ഖുർആൻ ഓതി മന്ത്രിച്ച്‌ നടത്തുന്ന ഈ കളിയുണ്ടല്ലോ സത്യത്തിൽ വല്ലാതെ ബോറാവുന്നുണ്ട്‌ മിസ്റ്റർ..

നിങ്ങൾ ശരിക്കും ആരാണ്‌? പിണറായി മന്ത്രി സഭയിലെ മഹല്ല് മുതവല്ലിയോ,
അതോ പൊതുജനങ്ങൾക്ക്‌ മൊത്തം ചുമതലപ്പെട്ട മന്ത്രിയോ?
സത്യത്തിൽനിങ്ങളുടെ ഫേസ്‌ ബുക്ക്‌ പോസ്റ്റുകൾ വായിച്ചാൽ ഒരു ശരാശരിക്കാരനു തോന്നുക, നിങ്ങൾ കേരളത്തിലെ മുസ്ലിം സമുദായത്തിലേക്ക്‌ നിയോഗിക്കപ്പെട്ട മന്ത്രിയാണെന്നാണ്‌. ഹർത്താലിന്റെ മറവിൽ സമുദായത്തിന്റെ നെഞ്ചത്ത്‌ കയറിക്കൊട്ടിയിട്ട്‌ ഇപ്പോ പാണക്കാട്ടെ തങ്ങളെ പിടിച്ച്‌ രക്ഷപ്പെടാൻ നടത്തുന്ന സർക്കസ്‌ ശരിക്കും ഒരു മഹാദുരന്തമാണ്‌. മാധ്യമവും മീഡിയാ വണ്ണും ഊതി വീർപ്പിച്ച ഈ മഹാൻ ഇപ്പോൾ മതേതരത്വം തെളിയിക്കാൻ അവരെ കൂടി തള്ളി പറയുന്നത്‌ കാണുമ്പോൾ ശരിക്കും ലജ്ജ തോന്നുന്നു.ജലീൽ ജമാഅത്തിനെ തള്ളിപ്പറയുന്നത്‌ സ്വന്തം വാപ്പയെ തള്ളി പറയുന്നതിന്‌ തുല്യമാണ്‌.
ഏതായാലും ഈ ഏകാംഗാഭിനയം തുടർന്നോളൂ..പിരിഞ്ഞു പോരുമ്പോൾ പിണറായിയുടെ വക ഒരു വെങ്കലമെങ്കിലും കിട്ടാതിരിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending