Connect with us

Video Stories

കോണ്‍ഗ്രസിന്റെ ബഹുമാനവും ബി.ജെ.പിയുടെ അധരസേവനവും

Published

on

രാം പുനിയാനി

ഇന്ത്യന്‍ ഭരണഘടനാശില്‍പി ബി.ആര്‍ അംബേദ്കറിന്റെ 127 ാം ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 14 രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിവിപുലമായി ആഘോഷിച്ചപ്പോള്‍ ബി.ജെ.പി ഇത്തവണ ഒന്നുകൂടി ഉഷാറാക്കി. ബാബ സാഹിബിന് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: കോണ്‍ഗ്രസ് പാര്‍ട്ടി അംബേദ്കറിന് എതിരായിരുന്നു. തന്റെ സര്‍ക്കാര്‍ അദ്ദേഹത്തിന് ബഹുമതി നല്‍കി. ഇപ്പോഴത്തെ ഭരണകൂടമല്ലാതെ മറ്റൊരു സര്‍ക്കാറും അദ്ദേഹത്തിന് ബഹുമതി നല്‍കിയിട്ടില്ല.
അംബേദ്കറെ സ്വന്തമാക്കുന്നതിനു പിന്നിലെ ബി.ജെ.പി ലക്ഷ്യം കാണാന്‍ പോകുന്നേയുള്ളു. ബഹുമുഖ നിലങ്ങളാണ് അതിനായി അവര്‍ ഒരുക്കുന്നത്. ഒന്ന്, കോണ്‍ഗ്രസ് അദ്ദേഹത്തെ എതിര്‍ത്തിരുന്നു എന്ന പ്രചാരണം. ഭീം എന്ന ആപ് പോലുള്ളവ അവതരിപ്പിക്കുക വഴി ബി.ജെ.പി അദ്ദേഹത്തിന്റെ പേരിനു ബഹുമതി നല്‍കിയെന്നും അല്ലെങ്കില്‍ ദലിതരുടെ വീടുകളില്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുവെന്നതുമൊക്കെയാണ് രണ്ടാമത്തേത്. അംബേദ്കറെ ബഹുമാനിക്കാന്‍ ബി.ജെ.പിക്ക് അവസരം ലഭിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെ വലിയ കാര്യമായെടുക്കുമ്പോള്‍ ബാബാസാഹിബ് നിലകൊണ്ടതും യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും എന്താണ്? ബഹുമാനിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്. വെറുമൊരു പരസ്യപ്പെടുത്തലോ അല്ലെങ്കില്‍ രാഷ്ട്രീയവും സാമൂഹികവുമായ അദ്ദേഹത്തിന്റെ സംഭാവനകളുടെ വിലയിരുത്തലോ?
എന്തിനാണോ ബി.ജെ.പി നിലകൊള്ളുന്നത് അതിനു മൊത്തം എതിരാണ് അംബേദ്കറിന്റെ ലോക വീക്ഷണവും തത്ത്വചിന്തയുമെന്ന് പറയാം. വലിയ അളവിലുള്ള വൈദഗ്ധ്യത്തോടെ നുണ പറയാന്‍ ബി.ജെ.പിക്കു കഴിയും. അംബേദ്കറെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്ന് ബി.ജെ.പി പറയുമ്പോള്‍ സത്യവുമായി അത് എത്രമാത്രം അകലെയാണ്. അംബേദ്കറിന്റെ സമരങ്ങള്‍ ജാതി വ്യവസ്ഥയുടെ ചങ്ങലകള്‍ തകര്‍ക്കുന്നതിനായിരുന്നുവെന്ന് നമുക്കറിയാം. മഹാത്മാഗാന്ധിയുടെ തൊട്ടുകൂടായ്മ വിരുദ്ധ പോരാട്ടമാണ് അംബേദ്കറെ ഏറെ സ്വാധീനിച്ചത്. അംബേദ്കറെ ബഹുമാനിച്ചതിന്റെ യഥാര്‍ത്ഥ വഴി ഇതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ അംഗമായിരുന്നില്ലെങ്കിലും നെഹ്‌റു മന്ത്രിസഭയില്‍ സുപ്രധാനമായ നിയമ വകുപ്പ് കൈകാര്യം ചെയ്യാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആശങ്കകള്‍ ഗൗരവപൂര്‍വം ഏറ്റെടുത്ത് ഭരണഘടനയുടെ കരട് കമ്മിറ്റിയുടെ ചെയര്‍മാനാക്കിയത് കോണ്‍ഗ്രസാണ്. മാത്രമല്ല, നെഹ്‌റുവിന്റെ (കോണ്‍ഗ്രസ്) മനസ്സില്‍ സാമൂഹിക പരിഷ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ നെഹ്‌റു അംബേദ്കറോട് ഹിന്ദു നിയമ ബില്ലിന്റെ കരട് തയാറാക്കാന്‍ ആവശ്യപ്പെട്ടു. ഇത് ബി.ജെ.പിയുടെ മാതൃ സംഘടന ശക്തമായി എതിര്‍ക്കുകയായിരുന്നു.
അംബേദ്കറിനോടുള്ള ബി.ജെ.പി നിലപാട് നമുക്ക് എങ്ങനെ വിലയിരുത്താനാകും? 1980ല്‍ മാത്രമാണ് ബി.ജെ.പി രൂപവത്കരിക്കുന്നത്. 1952ല്‍ രൂപവത്കരിച്ച ജനസംഘിന്റെ പിന്‍ഗാമിയാണ് അവര്‍. ഹിന്ദു ദേശീയത നിയന്ത്രിക്കുന്ന രാഷ്ട്രീയം പ്രത്യയശാസ്ത്രമായ ആര്‍.എസ്.എസാണ് (1925) അവരുടെ മാതൃ സംഘടന. ഇക്കാര്യം നമുക്ക് ആദ്യം കാണുകയും മനസ്സിലാക്കുകയും ചെയ്യാം. എല്ലാ നിര്‍ണായക സന്ദര്‍ഭങ്ങളിലും ആര്‍.എസ്.എസ് അംബേദ്കറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്ന വേളയില്‍ ഭരണഘടനയുടെ കരട് നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ (1949 നവംബര്‍ 30) എഴുതി: ‘… പുരാതന ഭാരതീയ ഭരണഘടനാ നിയമങ്ങളുമായും സ്ഥാപനങ്ങളുമായും നാമകരണങ്ങളുമായും പദങ്ങളുമായും ഇതിന് യാതൊരു മാതൃകയുമില്ല. …പുരാതന ഭാരതത്തിലെ അദ്വിതീയ ഭരണഘടനാപരമായ സംഭവവികാസങ്ങളെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. സ്പാര്‍ട്ടയിലെ ലാര്‍ഗൂംഗസ് അല്ലെങ്കില്‍ പേര്‍ഷ്യയിലെ സോളോണിന് എത്രയോ മുമ്പുതന്നെ മനുസ്മൃതി നിയമങ്ങള്‍ എഴുതപ്പെട്ടതാണ്. മനുസ്മൃതിയില്‍ അവതരിപ്പിച്ച നിയമങ്ങള്‍ ഇന്നും ലോകത്ത് അഭിമാനകരമായി പ്രചോദിപ്പിക്കുകയും സ്വീകാര്യത നേടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഹൈന്ദവ മതവിശ്വാസികള്‍ അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അത് ഒന്നുമല്ല’.
സമാനമായി അംബേദ്കര്‍ക്കെതിരെ അവരുടെ ഏറ്റവും മോശമായ ആക്രമണം ഉണ്ടായത് അദ്ദേഹം ഹിന്ദു നിയമ ബില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു. ആര്‍.എസ്.എസ് മേധാവി എം.എസ് ഗോള്‍വാള്‍കര്‍ ഇതുപോലെ തന്നെ ശക്തമായ പ്രതിഷേധവുമായായിരുന്നു ഇറങ്ങിത്തിരിച്ചിരുന്നത്. 1949 ഓഗസ്റ്റില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: അംബേദ്കര്‍ മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങള്‍ ഭാരതത്തെക്കുറിച്ച് ഒന്നുമില്ലാത്തതാണ്. വിവാഹം, വിവാഹ മോചനം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അമേരിക്കന്‍ മാതൃകയിലോ അല്ലെങ്കില്‍ ബ്രിട്ടീഷ് മാതൃകയിലോ ഈ രാജ്യത്ത് പരിഹാരം കാണാന്‍ കഴിയില്ല. ഹൈന്ദവ സംസ്‌കാരവും നിയമവുമനുസരിച്ച് വിവാഹം എന്നാല്‍ മരണ ശേഷവും മുറിയാത്ത ഒരു സംസ്‌കാരമാണ്. അല്ലാതെ ഏത് സമയവും പൊട്ടിച്ചെറിയാവുന്ന കരാറല്ല. ഗോള്‍വാള്‍ക്കര്‍ തുടരുന്നു: തീര്‍ച്ചയായും ഹിന്ദു സമൂഹത്തിലെ ചില താഴ്ന്ന ജാതിക്കാര്‍ വിവാഹ മോചനം ആചാരമായി അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അവരുടെ ചെയ്തികള്‍ എല്ലാവരും പിന്തുടരുന്നതിനുള്ള മാതൃകയായി അംഗീകരിക്കാനാവില്ല. (ഓര്‍ഗനൈസര്‍ സെപ്തംബര്‍ 6, 1949)
1998ല്‍ എന്‍.ഡി.എ സഖ്യത്തെ നയിച്ച് ബി.ജെ.പി അധികാരത്തിലെത്തി. ആ മന്ത്രിസഭയില്‍ പ്രധാനിയായ ക്യാബിനറ്റ് മന്ത്രിയായിരുന്നു അരുണ്‍ഷൂരി. അംബേദ്കറെ തള്ളിപ്പറഞ്ഞ് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചെഴുതിയ ആളായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ നടത്തിപ്പുകാര്‍ അംബേദ്കറുടെ ഛായാചിത്രങ്ങളും ഫോട്ടോഗ്രാഫുകളും രൂപകല്‍പന ചെയ്യുമ്പോഴും ബി.ജെ.പി മന്ത്രി ആനന്ദ്കൃഷ്ണ ഹെഗ്‌ഡെ പരസ്യമായി പ്രഖ്യാപിച്ചത് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബി.ജെ.പി ഇവിടെയുണ്ടെന്നാണ്. അംബേദ്കര്‍ മതനിപേക്ഷതയേയും സമത്വത്തേയും വളരെയേറെ പ്രണയിച്ചിരുന്നുവെങ്കില്‍ മതേതരത്വമെന്നത് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ കള്ളമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. ബാബ സാഹിബിന്റെ കാര്യത്തില്‍ അധരസേവനം ചെയ്യുകയെന്നതാണ് ബി.ജെ.പി തന്ത്രം. അതേസമയം, ജാതിയും ലിംഗഭേദവും സംബന്ധിച്ച അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുസ്മൃതി കത്തിക്കുക വഴി അംബേദ്കര്‍ തന്റെ തത്ത്വങ്ങള്‍ വ്യക്തമാക്കിയതാണ്.
അംബേദ്കറെ ബഹുമാനിക്കുകയെന്നാല്‍ അദ്ദേഹത്തെ ഹാരമണിയിക്കുകയെന്നതല്ല. ബാബ സാഹിബിനെ ബഹുമാനിക്കാന്‍ തുടങ്ങേണ്ടത് മനുസ്മൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാവണം, ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങള്‍ ബഹുമാനിച്ചുകൊണ്ടാവണം, അദ്ദേഹത്തിന്റെ പ്രധാന താല്‍പര്യമായ മതേതരത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സമര്‍പ്പണം ചെയ്തുകൊണ്ടാവണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending