Culture
കര്‍ണാടക തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ യദ്യൂരപ്പയെ വെട്ടി ബെല്ലാരി ബ്രദേഴ്‌സ്

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്‌സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്‌സസ് ബെല്ലാരി ബ്രദേഴ്‌സ് എന്ന നിലയിലേക്ക് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിത്തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടേയും റാലികളുടേയും നിയന്ത്രണം റെഡ്ഡി സഹോദരങ്ങള്‍ കീഴടക്കിയതോടെയാണ് ചിത്രങ്ങള്‍ ബി.ജെ.പി ഒരിക്കല്‍കൂടി അഴിമതിക്കാരുടെ കൂടാരമായി മാറിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റെഡ്ഡി കളത്തിന് പുറത്തായിരുന്നു. അഴിമതി കേസില്‍ അകപ്പെട്ടവരെ കൂടെ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ ചിത്രങ്ങള്‍ മാറി. ജനാര്‍ദ്ദന റെഡ്ഡിയെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴു സീറ്റ് ബെല്ലാരി റിപ്പബ്ലിക്കിന് വിട്ടു കൊടുത്ത് യദ്യൂരപ്പ കൂറു തെളിയിച്ചു. തൊട്ടു പിന്നാലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും യദ്യൂരപ്പയേക്കാള്‍ വലിയ ക്യാമ്പയിനായി ജനാര്‍ദ്ദന റെഡ്ഡി പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് യദ്യൂരപ്പ ചിത്രത്തില്‍നിന്ന് മാഞ്ഞത്. ബി ശ്രീരാമുലുവിന് വേണ്ടി മാത്രമാണ് ജനാര്‍ദ്ദന റെഡ്ഡി പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം ബി.ജെ.പിയുടെ ഔദ്യോഗിക ക്യാമ്പയിനര്‍ അല്ലെന്നുമാണ് യദ്യൂരപ്പ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ബെല്ലാരിക്കു പുറമെ അയല്‍ ജില്ലകളായ ചിത്രദുര്‍ഗയിലും റായ്ച്ചൂരിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരക വേഷത്തിലുള്ളത് റെഡ്ഡിയാണ്. നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് പിന്‍വാതില്‍ വഴി റെഡ്ഡി സഹോദരങ്ങളേയും അവരുടെ പണക്കൊഴുപ്പിനെയും തന്നെ ആശ്രയിക്കാനുള്ള യദ്യൂരപ്പയുടേയും ബി.ജെ.പിയുടേയും നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
ബെല്ലാരി കേന്ദ്രീകരിച്ചുള്ള ഇരുമ്പയിര്‍ കൊള്ളക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും സഹോദരങ്ങളും ഉള്‍കൊള്ളുന്ന ബെല്ലാരി ബ്രദേഴ്‌സ്. റെഡ്ഡി സഹോദരങ്ങളുടെ പണക്കൊഴുപ്പിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. യദ്യൂരപ്പ സര്‍ക്കാറില്‍ ജനാര്‍ദ്ദന റെഡ്ഡി മന്ത്രിയാവുക കൂടി ചെയ്തതോടെ ഖനി മാഫിയ ഇടപെടല്‍ കൂടുതല്‍ ശക്തമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ യദ്യൂരപ്പ സര്‍ക്കാറിനെയും റെഡ്ഡി സഹോദരങ്ങളെയും ഒരേപോലെ വെട്ടിലാക്കി. ബെല്ലാരിയില്‍നിന്നുള്ള അനധികൃത ഇരുമ്പയിര്‍ കടത്തുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് യദ്യൂരപ്പ് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്.
ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തില്‍ ബെല്ലാരി സഹോദരങ്ങളുടെ അഴിമതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ലോകായു്ക്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഢി ഉള്‍പ്പെടെയുള്ളവരും ജയിലിലായി. ഇതോടെ ബെല്ലാരി സഹോദരങ്ങള്‍ സിദ്ധാരാമയ്യക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തി. ബെല്ലിരായില്‍ കടക്കാന്‍ സിദ്ധാരാമയ്യയെ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡി, വധഭീഷണി വരെ മുഴക്കുകയും ചെയ്തു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി 350 കിലോമീറ്റര്‍ ബെല്ലാരിയിലേക്ക് പദയാത്ര നടത്തിയാണ് സിദ്ധാരാമയ്യ ഈ വെല്ലുവിളിക്ക് മറുപടി നല്‍കിയത്.
2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്തോടെ നാലു വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ജനാര്‍ദ്ദന റെഡ്ഡി ഇടക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും സിദ്ധാരാമയ്യ സര്‍ക്കാര്‍ പുതിയ കേസുകളില്‍ വീണ്ടും അകത്താക്കി. ഇതോടെയാണ് സിദ്ധാരാമയ്യയോടുള്ള ശത്രുത റെഡ്ഡി സഹോദരങ്ങളില്‍ വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റുമുട്ടുന്നത് താനും സിദ്ധാരാമയ്യയും നേരിട്ടായിരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി ഒരു ഘട്ടത്തില്‍ പരസ്യ വെല്ലുവിളി മുഴക്കുകയും ചെയ്തു.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala1 day ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
film1 day ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്