Connect with us

Video Stories

ഓസീ ധിംതരികിട തോം

Published

on

ഹൊബാര്‍ട്ട്: കടലാസിലെ പുലികള്‍ കളത്തില്‍ എലികളായപ്പോള്‍ പ്രോട്ടീസ് വീണ്ടും കണക്കു തീര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് നാണംകെട്ട തോല്‍വി. ഇന്നിംഗ്‌സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റമ്പിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 121ന് രണ്ട് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ കേവലം 161 റണ്‍സിന് പുറത്താകുകയായിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 85ന് പുറത്തായി 241 റണ്‍സ് ലീഡ് വഴങ്ങിയതിനെ തുടര്‍ന്ന് ഓസീസ് മാധ്യമങ്ങള്‍ ടീമിനെ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടതോടെ ഓസീസ് നായകന്‍ സ്മിത്തിനെതിരെ മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ഓസ്‌ട്രേലിയ: 85, 161. ദക്ഷിണാഫ്രിക്ക: 326. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ആബട്ടും നാല് വിക്കറ്റ് വീഴ്ത്തിയ റബാദയുമാണ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തു തരിപ്പണമാക്കിയത്.

23.1 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് ആബട്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്. റബാദയാകട്ടെ 17 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. നാലാം ദിനം അവസാന എട്ട് വിക്കറ്റുകള്‍ കേവലം 32 റണ്‍സിനാണ് ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തിയത്. ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ക്വാജ (64), ഡേവിഡ് വാര്‍ണര്‍ (45), ക്യാപ്റ്റന്‍ സ്മിത്ത് (31) എന്നീ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്. മറ്റ് ഏഴു പേരുടെ സംഭാവന വോഗ്‌സ് (2), ബോണ്‍സ് (0), ഫെര്‍ഗ്യൂസണ്‍ (1) പീറ്റര്‍ നെവില്‍ (6) ജോ മെന്നി (0), മിച്ചല്‍ സ്റ്റാര്‍ക്ക് (0) നഥാന്‍ ലിയോണ്‍ (4) എന്നിങ്ങനെയായിരുന്നു. ജോഷ് ഹസില്‍വുഡ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നിരുന്നത്.
നേരത്തെ ക്വിന്റണ്‍ ഡികോക്കിന്റെ (104)സെഞ്ച്വറിയുടെ സഹായത്തോടെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഇരു ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ആബട്ടാണ് കളിയിലെ താരം. 2008ലും, 2012ലും ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ മണ്ണില്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടമാണിത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും മാത്രമാണ് ഇതിനു മുമ്പ് ഓസീസിനെതിരെ തുടര്‍ച്ചയായി മൂന്നൂ പരമ്പരകള്‍ സ്വന്തമാക്കിയിട്ടുള്ളത്. കങ്കാരുക്കള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഹൊബാര്‍ട്ടിലേത്. 1969-70ല്‍ ഡര്‍ബനില്‍ ഇന്നിങ്‌സിനും 129 റണ്‍സിനും ഓസീസിനെ പരാജയപ്പെടുത്തിയതാണ് റെക്കോര്‍ഡ്. ഇരു ഇന്നിങ്‌സുകളിലുമായി 16 ഓസീ ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാമത്തെ സംഭവമാണ്. 1912ലാണ് ഇതിനു മുമ്പ് ഇത്തരമൊരു നാണക്കേട് ഓസീസിന് സംഭവിച്ചത്. സ്വന്തം നാട്ടില്‍ ഇരു ഇന്നിങ്‌സുകളിലും കുറഞ്ഞ സ്‌കോര്‍ നേടുകയും 20 വിക്കറ്റ് നഷ്്ടപ്പെടുകയും ചെയ്ത ചരിത്രം 112 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓസീസിനുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending