Connect with us

Culture

മുഖ്യമന്ത്രി പദത്തിനായി കര്‍ണാടകയില്‍ വീണ്ടും വൊക്കലിംഗ ലിംഗായത്ത് പോരാട്ടം

Published

on

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗൗഡമാരുടെ നട്ടെല്ലായ വൊക്കലിംഗ സമുദായം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയുമായി ചേര്‍ന്നു നിന്നാണ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്. എന്നാല്‍ വൊക്ക ലിംഗ നേതാവായ ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാര സ്വാമിക്ക് തല്‍സ്ഥാനം നിഷേധിക്കുക വഴി വൊക്ക ലിംഗ വിഭാഗം വീണ്ടും ബി.ജെ.പിക്കെതിരാവുകയാണ്.

1956 നവംബര്‍ ഒന്നിന് കര്‍ണാടക പുനസംഘടിപ്പിച്ചതിന് ശേഷം ലിംഗായത്തുകളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1956 മുതല്‍ 1972 വരെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 1994ല്‍ എച്ച്.ഡി ദേവഗൗഡയാണ് സംസ്ഥാനത്ത് ആദ്യമായി വൊക്കലിംഗ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ എസ്.എം കൃഷ്ണ 1999ലും 2006ല്‍ എച്ച്.ഡി കുമാര സ്വാമിയും മുഖ്യമന്ത്രിമാരായി. വൊക്കലിംഗ മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് 92 മാസം ഭരണം നടത്തിയപ്പോള്‍ 27 വര്‍ഷമാണ് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ ഭരിച്ചത്. 100 ശതമാനം കാര്‍ഷിക വൃത്തിയുമായി മുന്നോട്ടു പോകുന്ന വൊക്കലിംഗ വിഭാഗം പഴയ മൈസൂരു മേഖലയിലാണ് കാര്യമായുമുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 11-12 ശതമാനമാണ് സമുദായമുള്ളത്.

അതേ സമയം വടക്കന്‍ കര്‍ണാടകയിലും ദക്ഷിണ കര്‍ണാടകയിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. പഴയ മൈസൂരുവിനോട് കന്നഡ സംസാരിക്കുന്ന മേഖലകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലിംഗായത്ത് ആധിപത്യമാകുമെന്നാരോപിച്ച് നേരത്തെ തന്നെ വൊക്ക ലിംഗ വിഭാഗം ലിംഗായത്തുകളെ തടഞ്ഞിരുന്നു. വൊക്കലിംഗ നേതാവായിരുന്ന ഹനുമന്തയ്യ എതിര്‍പ്പുകള്‍ മറികടന്ന് ഐക്യ കര്‍ണാടക എന്ന ആശയം മുന്നോട്ടു വെച്ചു. എന്നാല്‍ അദ്ദേഹത്തെ തെറിപ്പിച്ചു കൊണ്ട് ലിംഗായത്ത് നേതാവായ എസ് നിജലിംഗപ്പ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 38 വര്‍ഷത്തിന് ശേഷമാണ് വൊക്കലിംഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൗഡമാരുടെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വൊക്കലിംഗ വിഭാഗക്കാരായ ചിലരെ ബി.ജെ.പി പഴയ മൈസൂരു മേഖലയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.

ഇത്തവണ ലിംഗായത്ത്, വൊക്കലിംഗ ഐക്യമെന്ന രഹസ്യ ധാരണ ഇരുപാര്‍ട്ടികളും തമ്മില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാനായി ഉണ്ടാക്കിയിരുന്നു. വൊക്കലിംഗ ബെല്‍റ്റില്‍ നിന്നും ജയിച്ച ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ നിലവിലെ സാഹചര്യത്തില്‍ വിശമ വൃത്തത്തിലാണ്. ഗൗഡമാരെ മുറിവേല്‍പിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്നാണ് ഇവരുടെ ആധി. 2008ല്‍ മുഖ്യമന്ത്രി പദം തനിക്ക് നിഷേധിക്കുക വഴി കുമാര സ്വാമി ലിംഗായത്ത് സമുദായത്തെ അപമാനിച്ചതായി നിലവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജാതീയമായ ഈ വാദം യെദ്യൂരപ്പക്ക് അനുകൂലമായി മാറുകയും ചെയ്തു. ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍ വൊക്കലിംഗ സമുദായത്തെ അപാമാനിക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമിയാണ് ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. ആരു മുഖ്യമന്ത്രിയായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുമെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending