Connect with us

Culture

മുഖ്യമന്ത്രി പദത്തിനായി കര്‍ണാടകയില്‍ വീണ്ടും വൊക്കലിംഗ ലിംഗായത്ത് പോരാട്ടം

Published

on

ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഗൗഡമാരുടെ നട്ടെല്ലായ വൊക്കലിംഗ സമുദായം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയുമായി ചേര്‍ന്നു നിന്നാണ് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിച്ചത്. എന്നാല്‍ വൊക്ക ലിംഗ നേതാവായ ജെ.ഡി.എസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എച്ച്.ഡി കുമാര സ്വാമിക്ക് തല്‍സ്ഥാനം നിഷേധിക്കുക വഴി വൊക്ക ലിംഗ വിഭാഗം വീണ്ടും ബി.ജെ.പിക്കെതിരാവുകയാണ്.

1956 നവംബര്‍ ഒന്നിന് കര്‍ണാടക പുനസംഘടിപ്പിച്ചതിന് ശേഷം ലിംഗായത്തുകളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്നത്. 1956 മുതല്‍ 1972 വരെ ലിംഗായത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 1994ല്‍ എച്ച്.ഡി ദേവഗൗഡയാണ് സംസ്ഥാനത്ത് ആദ്യമായി വൊക്കലിംഗ വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പിന്നീട് കോണ്‍ഗ്രസിന്റെ എസ്.എം കൃഷ്ണ 1999ലും 2006ല്‍ എച്ച്.ഡി കുമാര സ്വാമിയും മുഖ്യമന്ത്രിമാരായി. വൊക്കലിംഗ മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് 92 മാസം ഭരണം നടത്തിയപ്പോള്‍ 27 വര്‍ഷമാണ് ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ ഭരിച്ചത്. 100 ശതമാനം കാര്‍ഷിക വൃത്തിയുമായി മുന്നോട്ടു പോകുന്ന വൊക്കലിംഗ വിഭാഗം പഴയ മൈസൂരു മേഖലയിലാണ് കാര്യമായുമുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 11-12 ശതമാനമാണ് സമുദായമുള്ളത്.

അതേ സമയം വടക്കന്‍ കര്‍ണാടകയിലും ദക്ഷിണ കര്‍ണാടകയിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്തുകള്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം വരും. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ട്. പഴയ മൈസൂരുവിനോട് കന്നഡ സംസാരിക്കുന്ന മേഖലകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലിംഗായത്ത് ആധിപത്യമാകുമെന്നാരോപിച്ച് നേരത്തെ തന്നെ വൊക്ക ലിംഗ വിഭാഗം ലിംഗായത്തുകളെ തടഞ്ഞിരുന്നു. വൊക്കലിംഗ നേതാവായിരുന്ന ഹനുമന്തയ്യ എതിര്‍പ്പുകള്‍ മറികടന്ന് ഐക്യ കര്‍ണാടക എന്ന ആശയം മുന്നോട്ടു വെച്ചു. എന്നാല്‍ അദ്ദേഹത്തെ തെറിപ്പിച്ചു കൊണ്ട് ലിംഗായത്ത് നേതാവായ എസ് നിജലിംഗപ്പ സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രിയാവുകയും ചെയ്തു. പിന്നീട് 38 വര്‍ഷത്തിന് ശേഷമാണ് വൊക്കലിംഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൗഡമാരുടെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വൊക്കലിംഗ വിഭാഗക്കാരായ ചിലരെ ബി.ജെ.പി പഴയ മൈസൂരു മേഖലയില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല.

ഇത്തവണ ലിംഗായത്ത്, വൊക്കലിംഗ ഐക്യമെന്ന രഹസ്യ ധാരണ ഇരുപാര്‍ട്ടികളും തമ്മില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാനായി ഉണ്ടാക്കിയിരുന്നു. വൊക്കലിംഗ ബെല്‍റ്റില്‍ നിന്നും ജയിച്ച ഒമ്പത് ബി.ജെ.പി എം.എല്‍.എമാര്‍ നിലവിലെ സാഹചര്യത്തില്‍ വിശമ വൃത്തത്തിലാണ്. ഗൗഡമാരെ മുറിവേല്‍പിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാവുമെന്നാണ് ഇവരുടെ ആധി. 2008ല്‍ മുഖ്യമന്ത്രി പദം തനിക്ക് നിഷേധിക്കുക വഴി കുമാര സ്വാമി ലിംഗായത്ത് സമുദായത്തെ അപമാനിച്ചതായി നിലവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ജാതീയമായ ഈ വാദം യെദ്യൂരപ്പക്ക് അനുകൂലമായി മാറുകയും ചെയ്തു. ചരിത്രം തിരിഞ്ഞു കുത്തുമ്പോള്‍ വൊക്കലിംഗ സമുദായത്തെ അപാമാനിക്കുന്നുവെന്ന ആരോപണവുമായി കുമാര സ്വാമിയാണ് ഇത്തവണ രംഗത്തു വന്നിരിക്കുന്നത്. ആരു മുഖ്യമന്ത്രിയായാലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുമെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending