Connect with us

Video Stories

കര്‍ണാടകമാണപ്പാ

Published

on

കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍ യെദിയൂരപ്പക്ക് വിശ്വാസം സ്വന്തം കഴിവില്‍ തന്നെ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയിലെ ഏറ്റവും പ്രബലനായ നേതാവ്. ഇതറിഞ്ഞായിരിക്കണമല്ലോ ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നതക്ക് ഇടം നല്‍കുന്ന ലിംഗായത്ത് കേസ് സിദ്ധരാമയ്യ എടുത്തു പയറ്റിയത്.
ബുകങ്കരെ സിദ്ധലിംഗപ്പ തന്റെ മകന് യെദിയൂരപ്പ എന്ന് പേരിട്ടത് തുങ്കൂരിലെ യെദിയൂരില്‍ പുതിയ ശൈവപ്രതിഷ്ഠ നടന്നതുമായി ബന്ധപ്പെട്ടാണ്. പതിനഞ്ചാമത്തെ വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന യെദിയൂരപ്പ താഴെ തട്ടു മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നത്. 1970ല്‍ ശികാരിപൂരില്‍ ആര്‍.എസ്.എസ് കാര്യവാഹക് ആയ ഇദ്ദേഹം ജനസംഘം താലൂക്ക് പ്രസിഡന്റും ബി.ജെ.പി വന്നപ്പോള്‍ അതിന്റെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. ശികാരിപൂര്‍ മുനിസിപ്പാലിറ്റി അംഗവും ചെയര്‍മാനുമായി തുടങ്ങിയ അധികാര പങ്കാളിത്തം മൂന്നാം തവണ മുഖ്യമന്ത്രി എന്നിടത്ത് നില്‍ക്കുന്നു. ഇതിനിടയില്‍ ബി.ജെ.പി നേതൃത്വവുമായി ഒന്നു പിണങ്ങിയത് ഇരുവര്‍ക്കും നഷ്ടമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചു ചെല്ലാനും ചെങ്കോലേന്താനും മടിച്ചില്ല.
1983 മുതല്‍ ശികാരിപൂരിലെ നിയമസഭാംഗമായ യെദിയൂരപ്പ 1999ല്‍ മാത്രം തോറ്റു. അന്നും അദ്ദേഹത്തെ വീട്ടിലിരുത്താതെ കര്‍ണാടക ഉപരിസഭയില്‍ അംഗമാക്കാതെ വയ്യായിരുന്നു പാര്‍ട്ടിക്ക്. അടിയന്തിരാവസ്ഥയില്‍ ബെല്ലാരി, ഷിമോഗ ജയിലുകളില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് അതിനിടയുണ്ടായത് മുഖ്യമന്ത്രിയായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഭൂമിയിടപാട് നടത്തിയതിനുള്ള പൊലീസ് നടപടിയെ തുടര്‍ന്നാണ്. ബെല്ലാരി ഖനന മാഫിയയെ സഹായിച്ചതിന് വേറെയും കേസുണ്ടായി. ഇന്നും ബെല്ലാരി മാഫിയ എന്തുവിലയും യെദിയൂരപ്പക്ക് വേണ്ടി ചെയ്യാന്‍ തയ്യാറാണ്. ബെല്ലാരി സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ജയിച്ച ആനന്ദ് സിങാണ് കൂറ് യെദിയൂരപ്പയോടാണെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ ധരംസിങ് മുഖ്യമന്ത്രിയും ദേവഗൗഡ പുത്രന്‍ കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ്- ദള്‍ ഭരണം കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കെയാണ് ധരംസിങിനെ താഴെയിട്ട് കുമാരസ്വാമി ബി.ജെ.പിയുമായി ചേരാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവായിരുന്ന യെദിയൂരപ്പ ഉപമുഖ്യനും കുമാരസ്വാമി മുഖ്യനുമായി. സഖ്യകരാറു പ്രകാരം മുഖ്യമന്ത്രി സ്ഥാനം യെദിയൂരപ്പക്ക് കൈമാറേണ്ട 20 മാസം പിന്നിട്ടതോടെ കുമാരസ്വാമി സ്വരം മാറ്റി. അതോടെ കുമാരസ്വാമിക്ക് നല്‍കിയ പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും കര്‍ണാടക രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു. ഇതിനിടെ കുമാരസ്വാമിക്ക് വീണ്ടും മനംമാറ്റം. യെദിയൂരപ്പ മുഖ്യമന്ത്രിയാക്കി. 2007 നവ. ഏഴിനായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരെ വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുമാരസ്വാമി വീണ്ടും ഇടഞ്ഞതോടെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക പോയപ്പോള്‍ ശികാരിപുരയില്‍ യെദിയൂരപ്പയെ എതിരിട്ടത് എസ്. ബംഗാരപ്പയാണ്. കോണ്‍ഗ്രസും ദളും പിന്തുണച്ച ബംഗാരപ്പയെ 45000 വോട്ടിന് തോല്‍പിച്ച യെദിയൂരപ്പ ബി.ജെ.പിയെ ഒറ്റക്ക് അധികാരത്തില്‍ കൊണ്ടുവരികയുമുണ്ടായി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത മുഖ്യമന്ത്രി. അങ്ങനെ പോകെയാണ് അഴിമതിക്കേസുകള്‍ വന്നലച്ചത്.
വ്യതിരിക്തമായ പാര്‍ട്ടിയെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ച ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ അഴിമതിക്കേസ് ഉണ്ടായെന്നതിനാല്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലായി. 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദത്തോടൊപ്പം നിയമസഭാംഗത്വവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കര്‍ണാടക ജനതാപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. അഴിമതിക്കേസില്‍ 23 ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റും 10 ശതമാനം വോട്ടും കരസ്ഥമാക്കിയ കെ.ജെ.പി പക്ഷെ ബി.ജെ.പിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഈ വിടവിലടെയാണ്. 2014 ആയപ്പോഴേക്കും ബി.ജെ.പി നേതൃത്വത്തിനും യെദിയൂരപ്പക്കും കാര്യങ്ങള്‍ ബോധ്യമായി. ജനുവരിയില്‍ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചു. തൊട്ടു പിന്നാലെയായി അഴിമതിക്കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തള്ളിപ്പോയി. 40 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ബാക്കി കേസുകളിലെ എഫ്.ഐ.ആര്‍ തന്നെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. യെദിയൂരപ്പയെ തിരിച്ചുവിളിച്ചതിന്റെ ഗുണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിക്ക് ലഭിച്ചതാണ്. 29 സീറ്റില്‍ 19 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ശിവമോഗ സീറ്റില്‍ മുന്നേകാല്‍ ലക്ഷം വോട്ടിന്നായിരുന്നു യെദിയൂരപ്പയുടെ ജയം.
ബി.ജെ.പിയില്‍ നരേന്ദ്രമോദിയുടെ പാതയാണ് യെദിയൂരപ്പയുടെത്. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ പഠിച്ച ക്ലാസുകളേത്, ഇതില്‍ ജയിച്ചതേത് തോറ്റതേത്, യൂണിവേഴ്‌സിറ്റിയേത് എന്നൊക്കെയൊരു കണ്‍ഫ്യൂഷ്യന്‍. ബിരുദാനന്തര ബിരുദ ധാരിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയുടെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സര്‍വകലാശാല രേഖകളില്‍ പോലും ലഭ്യമല്ല. കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ യോഗ്യതയും ഇതുതന്നെ. യെദിയൂരപ്പ ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ബി.എ പാസായെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പില്‍ വരെ നല്‍കിയ സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2018ലെത്തിയപ്പോള്‍ ഇത് പ്രീ യൂണിവേഴ്‌സിറ്റി (മൈസൂര്‍ യൂണിവേഴ്‌സിറ്റി) എന്നായി. തോറ്റാലും ജയിപ്പിക്കാനറിയാവുന്നയാള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending