Video Stories
കര്‍ണാടകമാണപ്പാ

കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍ യെദിയൂരപ്പക്ക് വിശ്വാസം സ്വന്തം കഴിവില്‍ തന്നെ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയിലെ ഏറ്റവും പ്രബലനായ നേതാവ്. ഇതറിഞ്ഞായിരിക്കണമല്ലോ ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നതക്ക് ഇടം നല്കുന്ന ലിംഗായത്ത് കേസ് സിദ്ധരാമയ്യ എടുത്തു പയറ്റിയത്.
ബുകങ്കരെ സിദ്ധലിംഗപ്പ തന്റെ മകന് യെദിയൂരപ്പ എന്ന് പേരിട്ടത് തുങ്കൂരിലെ യെദിയൂരില്‍ പുതിയ ശൈവപ്രതിഷ്ഠ നടന്നതുമായി ബന്ധപ്പെട്ടാണ്. പതിനഞ്ചാമത്തെ വയസ്സില്‍ ആര്.എസ്.എസില്‍ ചേര്‍ന്ന യെദിയൂരപ്പ താഴെ തട്ടു മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നത്. 1970ല്‍ ശികാരിപൂരില്‍ ആര്.എസ്.എസ് കാര്യവാഹക് ആയ ഇദ്ദേഹം ജനസംഘം താലൂക്ക് പ്രസിഡന്റും ബി.ജെ.പി വന്നപ്പോള്‍ അതിന്റെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. ശികാരിപൂര്‍ മുനിസിപ്പാലിറ്റി അംഗവും ചെയര്‍മാനുമായി തുടങ്ങിയ അധികാര പങ്കാളിത്തം മൂന്നാം തവണ മുഖ്യമന്ത്രി എന്നിടത്ത് നില്ക്കുന്നു. ഇതിനിടയില്‍ ബി.ജെ.പി നേതൃത്വവുമായി ഒന്നു പിണങ്ങിയത് ഇരുവര്‍ക്കും നഷ്ടമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചു ചെല്ലാനും ചെങ്കോലേന്താനും മടിച്ചില്ല.
1983 മുതല്‍ ശികാരിപൂരിലെ നിയമസഭാംഗമായ യെദിയൂരപ്പ 1999ല്‍ മാത്രം തോറ്റു. അന്നും അദ്ദേഹത്തെ വീട്ടിലിരുത്താതെ കര്‍ണാടക ഉപരിസഭയില്‍ അംഗമാക്കാതെ വയ്യായിരുന്നു പാര്‍ട്ടിക്ക്. അടിയന്തിരാവസ്ഥയില്‍ ബെല്ലാരി, ഷിമോഗ ജയിലുകളില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് അതിനിടയുണ്ടായത് മുഖ്യമന്ത്രിയായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഭൂമിയിടപാട് നടത്തിയതിനുള്ള പൊലീസ് നടപടിയെ തുടര്‍ന്നാണ്. ബെല്ലാരി ഖനന മാഫിയയെ സഹായിച്ചതിന് വേറെയും കേസുണ്ടായി. ഇന്നും ബെല്ലാരി മാഫിയ എന്തുവിലയും യെദിയൂരപ്പക്ക് വേണ്ടി ചെയ്യാന്‍ തയ്യാറാണ്. ബെല്ലാരി സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ജയിച്ച ആനന്ദ് സിങാണ് കൂറ് യെദിയൂരപ്പയോടാണെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ ധരംസിങ് മുഖ്യമന്ത്രിയും ദേവഗൗഡ പുത്രന് കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ്- ദള്‍ ഭരണം കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കെയാണ് ധരംസിങിനെ താഴെയിട്ട് കുമാരസ്വാമി ബി.ജെ.പിയുമായി ചേരാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവായിരുന്ന യെദിയൂരപ്പ ഉപമുഖ്യനും കുമാരസ്വാമി മുഖ്യനുമായി. സഖ്യകരാറു പ്രകാരം മുഖ്യമന്ത്രി സ്ഥാനം യെദിയൂരപ്പക്ക് കൈമാറേണ്ട 20 മാസം പിന്നിട്ടതോടെ കുമാരസ്വാമി സ്വരം മാറ്റി. അതോടെ കുമാരസ്വാമിക്ക് നല്കിയ പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും കര്‍ണാടക രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു. ഇതിനിടെ കുമാരസ്വാമിക്ക് വീണ്ടും മനംമാറ്റം. യെദിയൂരപ്പ മുഖ്യമന്ത്രിയാക്കി. 2007 നവ. ഏഴിനായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരെ വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുമാരസ്വാമി വീണ്ടും ഇടഞ്ഞതോടെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക പോയപ്പോള്‍ ശികാരിപുരയില്‍ യെദിയൂരപ്പയെ എതിരിട്ടത് എസ്. ബംഗാരപ്പയാണ്. കോണ്‍ഗ്രസും ദളും പിന്തുണച്ച ബംഗാരപ്പയെ 45000 വോട്ടിന് തോല്പിച്ച യെദിയൂരപ്പ ബി.ജെ.പിയെ ഒറ്റക്ക് അധികാരത്തില്‍ കൊണ്ടുവരികയുമുണ്ടായി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത മുഖ്യമന്ത്രി. അങ്ങനെ പോകെയാണ് അഴിമതിക്കേസുകള്‍ വന്നലച്ചത്.
വ്യതിരിക്തമായ പാര്‍ട്ടിയെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ച ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ അഴിമതിക്കേസ് ഉണ്ടായെന്നതിനാല്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലായി. 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദത്തോടൊപ്പം നിയമസഭാംഗത്വവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കര്‍ണാടക ജനതാപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്കി. അഴിമതിക്കേസില്‍ 23 ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റും 10 ശതമാനം വോട്ടും കരസ്ഥമാക്കിയ കെ.ജെ.പി പക്ഷെ ബി.ജെ.പിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഈ വിടവിലടെയാണ്. 2014 ആയപ്പോഴേക്കും ബി.ജെ.പി നേതൃത്വത്തിനും യെദിയൂരപ്പക്കും കാര്യങ്ങള്‍ ബോധ്യമായി. ജനുവരിയില്‍ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചു. തൊട്ടു പിന്നാലെയായി അഴിമതിക്കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തള്ളിപ്പോയി. 40 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ബാക്കി കേസുകളിലെ എഫ്.ഐ.ആര് തന്നെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. യെദിയൂരപ്പയെ തിരിച്ചുവിളിച്ചതിന്റെ ഗുണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിക്ക് ലഭിച്ചതാണ്. 29 സീറ്റില്‍ 19 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ശിവമോഗ സീറ്റില്‍ മുന്നേകാല്‍ ലക്ഷം വോട്ടിന്നായിരുന്നു യെദിയൂരപ്പയുടെ ജയം.
ബി.ജെ.പിയില്‍ നരേന്ദ്രമോദിയുടെ പാതയാണ് യെദിയൂരപ്പയുടെത്. കൃത്യാന്തര ബാഹുല്യങ്ങള്ക്കിടയില് പഠിച്ച ക്ലാസുകളേത്, ഇതില്‍ ജയിച്ചതേത് തോറ്റതേത്, യൂണിവേഴ്സിറ്റിയേത് എന്നൊക്കെയൊരു കണ്‍ഫ്യൂഷ്യന്‍. ബിരുദാനന്തര ബിരുദ ധാരിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയുടെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സര്‍വകലാശാല രേഖകളില്‍ പോലും ലഭ്യമല്ല. കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ യോഗ്യതയും ഇതുതന്നെ. യെദിയൂരപ്പ ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ബി.എ പാസായെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പില്‍ വരെ നല്കിയ സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2018ലെത്തിയപ്പോള്‍ ഇത് പ്രീ യൂണിവേഴ്സിറ്റി (മൈസൂര്‍ യൂണിവേഴ്സിറ്റി) എന്നായി. തോറ്റാലും ജയിപ്പിക്കാനറിയാവുന്നയാള്‍.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്