Connect with us

Video Stories

കര്‍ണാടകമാണപ്പാ

Published

on

കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍ യെദിയൂരപ്പക്ക് വിശ്വാസം സ്വന്തം കഴിവില്‍ തന്നെ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയിലെ ഏറ്റവും പ്രബലനായ നേതാവ്. ഇതറിഞ്ഞായിരിക്കണമല്ലോ ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നതക്ക് ഇടം നല്‍കുന്ന ലിംഗായത്ത് കേസ് സിദ്ധരാമയ്യ എടുത്തു പയറ്റിയത്.
ബുകങ്കരെ സിദ്ധലിംഗപ്പ തന്റെ മകന് യെദിയൂരപ്പ എന്ന് പേരിട്ടത് തുങ്കൂരിലെ യെദിയൂരില്‍ പുതിയ ശൈവപ്രതിഷ്ഠ നടന്നതുമായി ബന്ധപ്പെട്ടാണ്. പതിനഞ്ചാമത്തെ വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന യെദിയൂരപ്പ താഴെ തട്ടു മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നത്. 1970ല്‍ ശികാരിപൂരില്‍ ആര്‍.എസ്.എസ് കാര്യവാഹക് ആയ ഇദ്ദേഹം ജനസംഘം താലൂക്ക് പ്രസിഡന്റും ബി.ജെ.പി വന്നപ്പോള്‍ അതിന്റെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. ശികാരിപൂര്‍ മുനിസിപ്പാലിറ്റി അംഗവും ചെയര്‍മാനുമായി തുടങ്ങിയ അധികാര പങ്കാളിത്തം മൂന്നാം തവണ മുഖ്യമന്ത്രി എന്നിടത്ത് നില്‍ക്കുന്നു. ഇതിനിടയില്‍ ബി.ജെ.പി നേതൃത്വവുമായി ഒന്നു പിണങ്ങിയത് ഇരുവര്‍ക്കും നഷ്ടമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചു ചെല്ലാനും ചെങ്കോലേന്താനും മടിച്ചില്ല.
1983 മുതല്‍ ശികാരിപൂരിലെ നിയമസഭാംഗമായ യെദിയൂരപ്പ 1999ല്‍ മാത്രം തോറ്റു. അന്നും അദ്ദേഹത്തെ വീട്ടിലിരുത്താതെ കര്‍ണാടക ഉപരിസഭയില്‍ അംഗമാക്കാതെ വയ്യായിരുന്നു പാര്‍ട്ടിക്ക്. അടിയന്തിരാവസ്ഥയില്‍ ബെല്ലാരി, ഷിമോഗ ജയിലുകളില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് അതിനിടയുണ്ടായത് മുഖ്യമന്ത്രിയായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഭൂമിയിടപാട് നടത്തിയതിനുള്ള പൊലീസ് നടപടിയെ തുടര്‍ന്നാണ്. ബെല്ലാരി ഖനന മാഫിയയെ സഹായിച്ചതിന് വേറെയും കേസുണ്ടായി. ഇന്നും ബെല്ലാരി മാഫിയ എന്തുവിലയും യെദിയൂരപ്പക്ക് വേണ്ടി ചെയ്യാന്‍ തയ്യാറാണ്. ബെല്ലാരി സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ജയിച്ച ആനന്ദ് സിങാണ് കൂറ് യെദിയൂരപ്പയോടാണെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ ധരംസിങ് മുഖ്യമന്ത്രിയും ദേവഗൗഡ പുത്രന്‍ കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ്- ദള്‍ ഭരണം കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കെയാണ് ധരംസിങിനെ താഴെയിട്ട് കുമാരസ്വാമി ബി.ജെ.പിയുമായി ചേരാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവായിരുന്ന യെദിയൂരപ്പ ഉപമുഖ്യനും കുമാരസ്വാമി മുഖ്യനുമായി. സഖ്യകരാറു പ്രകാരം മുഖ്യമന്ത്രി സ്ഥാനം യെദിയൂരപ്പക്ക് കൈമാറേണ്ട 20 മാസം പിന്നിട്ടതോടെ കുമാരസ്വാമി സ്വരം മാറ്റി. അതോടെ കുമാരസ്വാമിക്ക് നല്‍കിയ പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും കര്‍ണാടക രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു. ഇതിനിടെ കുമാരസ്വാമിക്ക് വീണ്ടും മനംമാറ്റം. യെദിയൂരപ്പ മുഖ്യമന്ത്രിയാക്കി. 2007 നവ. ഏഴിനായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരെ വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുമാരസ്വാമി വീണ്ടും ഇടഞ്ഞതോടെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക പോയപ്പോള്‍ ശികാരിപുരയില്‍ യെദിയൂരപ്പയെ എതിരിട്ടത് എസ്. ബംഗാരപ്പയാണ്. കോണ്‍ഗ്രസും ദളും പിന്തുണച്ച ബംഗാരപ്പയെ 45000 വോട്ടിന് തോല്‍പിച്ച യെദിയൂരപ്പ ബി.ജെ.പിയെ ഒറ്റക്ക് അധികാരത്തില്‍ കൊണ്ടുവരികയുമുണ്ടായി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത മുഖ്യമന്ത്രി. അങ്ങനെ പോകെയാണ് അഴിമതിക്കേസുകള്‍ വന്നലച്ചത്.
വ്യതിരിക്തമായ പാര്‍ട്ടിയെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ച ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ അഴിമതിക്കേസ് ഉണ്ടായെന്നതിനാല്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലായി. 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദത്തോടൊപ്പം നിയമസഭാംഗത്വവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കര്‍ണാടക ജനതാപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. അഴിമതിക്കേസില്‍ 23 ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റും 10 ശതമാനം വോട്ടും കരസ്ഥമാക്കിയ കെ.ജെ.പി പക്ഷെ ബി.ജെ.പിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഈ വിടവിലടെയാണ്. 2014 ആയപ്പോഴേക്കും ബി.ജെ.പി നേതൃത്വത്തിനും യെദിയൂരപ്പക്കും കാര്യങ്ങള്‍ ബോധ്യമായി. ജനുവരിയില്‍ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചു. തൊട്ടു പിന്നാലെയായി അഴിമതിക്കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തള്ളിപ്പോയി. 40 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ബാക്കി കേസുകളിലെ എഫ്.ഐ.ആര്‍ തന്നെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. യെദിയൂരപ്പയെ തിരിച്ചുവിളിച്ചതിന്റെ ഗുണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിക്ക് ലഭിച്ചതാണ്. 29 സീറ്റില്‍ 19 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ശിവമോഗ സീറ്റില്‍ മുന്നേകാല്‍ ലക്ഷം വോട്ടിന്നായിരുന്നു യെദിയൂരപ്പയുടെ ജയം.
ബി.ജെ.പിയില്‍ നരേന്ദ്രമോദിയുടെ പാതയാണ് യെദിയൂരപ്പയുടെത്. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ പഠിച്ച ക്ലാസുകളേത്, ഇതില്‍ ജയിച്ചതേത് തോറ്റതേത്, യൂണിവേഴ്‌സിറ്റിയേത് എന്നൊക്കെയൊരു കണ്‍ഫ്യൂഷ്യന്‍. ബിരുദാനന്തര ബിരുദ ധാരിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയുടെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സര്‍വകലാശാല രേഖകളില്‍ പോലും ലഭ്യമല്ല. കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ യോഗ്യതയും ഇതുതന്നെ. യെദിയൂരപ്പ ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ബി.എ പാസായെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പില്‍ വരെ നല്‍കിയ സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2018ലെത്തിയപ്പോള്‍ ഇത് പ്രീ യൂണിവേഴ്‌സിറ്റി (മൈസൂര്‍ യൂണിവേഴ്‌സിറ്റി) എന്നായി. തോറ്റാലും ജയിപ്പിക്കാനറിയാവുന്നയാള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending