Connect with us

More

ജലാശയത്തിലേക്ക് പതിക്കുന്ന കാറില്‍ നിന്നും അമ്മയെ മകന്‍ അത്ഭുതകരമായി രക്ഷപെടുത്തി

Published

on

തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന്‍ രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ മോളി തോമസിനെയാണ് മകന്‍ പ്രിന്‍സ് സാഹസികമായി രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം റൈഫിള്‍ ക്ലബിനു സമീപമായിരുന്നു സംഭവം.

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ശേഷം മകനുമൊത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയതായിരുന്നു മോളി തോമസ്. അമ്മയെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം പ്രിന്‍സ് പുറത്തിറങ്ങി. കാര്‍ റിവേഴ്‌സ് ഗിയറിലായിരുന്നുവെന്നതു പ്രിന്‍സ് അറിഞ്ഞില്ല. ഇതിനിടെ മോളി ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയതോടെ വാഹനം പിന്നിലേക്ക് പാഞ്ഞു. കാറിനടുത്തേക്ക് ഓടിയടുത്ത പ്രിന്‍സ് പെട്ടെന്നു തന്നെ ഡോര്‍ തുറന്ന് എഞ്ചിന്‍ ഓഫാക്കി അമ്മയെ വലിച്ച് പുറത്തിറക്കുകയായിരുന്നു. മോളി പുറത്തിറങ്ങിയ ഉടന്‍ തന്നെ കാര്‍ ജലാശയത്തില്‍ പതിക്കുകയും ചെയ്തു.

തീരത്തു നിന്നും 30 അടിയോളം നീങ്ങിയ കാര്‍ തൊടുപുഴ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കയര്‍ കെട്ടി കരയുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തി മാറ്റി. ജലാശയത്തില്‍ പതിച്ചതിനെ തുടര്‍ന്ന് ഫോക്‌സ് വാഗണ്‍ പോളോ കാറിനു കേടുപാടു സംഭവിച്ചു. കാര്‍ മുങ്ങിയ ഭാഗത്ത് 15 അടിയോളം താഴ്ചയുണ്ടായിരുന്നു. കാറില്‍ നിന്നും രക്ഷപെടുന്നതിനിടയില്‍ മോളിക്ക് പോറല്‍ പോലുമേറ്റില്ല. മുട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending