Culture
റോക്കറ്റ് വേഗം; കത്തിക്കയറി ഇന്ധനവില

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്.
എണ്ണ വില വര്‍ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വര്‍ധനവ് പ്രകടമായിട്ടുണ്ട്. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസ വര്‍ധിച്ച് ലിറ്ററിന് 80.73 പൈസയായി. ഡീസലിന് 28 പൈസ വര്‍ധിച്ച് 73.65 ആയും വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 79.65 രൂപയും ഡീസലിന് 72.65 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.29 ഉം, ഡീസലിന് 71.95 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോളിന് 76.24 ഉം ഡീസലിന് 67.57 രൂപയുമാണ്. എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. 2013 സെപ്തംബര്‍ 14ന് പെട്രോളിന് രേഖപ്പെടുത്തിയ 76.06 പൈസയായിരുന്നു ഡല്‍ഹിയില്‍ ഇതിന് മുമ്പ് പെട്രോളിന് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.

മറ്റു അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ പ്രെട്രോള്‍ വില
ഒരാഴ്ചക്കിടെ പെട്രോളിന് 1.98 രൂപയും ഡീസലിന് 1.92 പൈസയുമാണ് പൊതുമേഖല എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ മുംബൈയിലും ഭോപാലിലുമാണ് പെട്രോളിന് ഏറ്റവും കൂടിയ വില. മുംബൈയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 84.07 രൂപയും, ഭോപാലില്‍ 81.83 രൂപയും, പറ്റ്‌നയില്‍ 81.73 രൂപയും ഹൈദരാബാദില്‍ 80.76 രൂപയുമാണ്.
കൊല്‍ക്കത്തയില്‍ 78.91 രൂപയും ചെന്നൈയില്‍ 79.13 രൂപയുമാണ് പെട്രോള്‍ വില. ഗോവയിലെ പനാജിയിലാണ് പെട്രോളിന് ഏറ്റവും കുറഞ്ഞ വില ഇവിടെ ലിറ്ററിന് 70.26 രൂപയാണ് വില. ഡീസലിന് ഹൈദരാബാദിലാണ് ഏറ്റവും കൂടിയ വില.
ലിറ്ററിന് 73.45 രൂപയാണ് ഹൈദരാബാദില്‍ രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്താണ് രണ്ടാമത്തെ കൂടിയ വില. റായ്പൂര്‍ (72.96), ഗാന്ധിനഗര്‍ (72.63), ഭുവനേശ്വര്‍ (72.43), പറ്റ്‌ന (72.24) എന്നിങ്ങനെയാണ് ഡീസല്‍ വില. പോര്‍ട്ട് ബ്ലയറിലാണ് ഡീസലിന് ഏറ്റവും കുറഞ്ഞ വില 63.35. അതേ സമയം എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എക്‌സൈസ് നികുതി കുറക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വിസമ്മതിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒമ്പത് തവണയാണ് ഡിസല്‍, പെട്രോള്‍ എന്നിവയുടെ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്.
ഇതുവഴി പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ചയുമാണ് വില വര്‍ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം