Connect with us

Sports

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

Published

on

 

ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ ടൂണിഷ്യക്ക് മുന്നിലാണ് 2-2 ല്‍ പോര്‍ച്ചുഗല്‍ തളക്കപ്പെട്ടത്. സൂപ്പര്‍ താരവും ടീമിന്റെ നായകനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്നു പറങ്കിപ്പട. എന്നാല്‍ പിന്നീട് പ്രതിരോധം പാളിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങി. ലിസ്ബണില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ താരം ആന്ദ്രെ സില്‍വ ടീമിനെ മുന്നിലെത്തിച്ചു. സീനിയര്‍ താരം റെക്കാര്‍ഡോ കുറസേമയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെസ്്റ്റ്ഹാമിന്റെ മരിയോ ലീഡ് ഉയര്‍ത്തി. ജൂണ്‍ 18 ന് നടക്കുന്ന ലോകകപ്പ് അങ്കത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്ന ടൂണിഷ്യക്കാര്‍ വിട്ടുകൊടുക്കാതെ പൊരുതിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രതിരോധം വിറച്ചു. അനീസ് ബദ്‌രി മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ് സമനില നേടി.
മറ്റൊരു ലോകകപ്പ് ടീമായ മെക്‌സിക്കോയും സന്നാഹത്തില്‍ സമനില വഴങ്ങി. വെയില്‍സായിരുന്നു പ്രതിയോഗികള്‍. കാലിഫോര്‍ണിയയിലെ പാസദെനയിലെ റോസ് ബൗളില്‍ നടന്ന മല്‍സരത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് വെയില്‍സ് മിന്നിയത്. ഗോള്‍ക്കീപ്പര്‍ വെയ്‌നെ ഹാന്‍സെയായിരുന്നു വെയില്‍സിന്റെ സൂപ്പര്‍ ഹീറോ. ലോകകപ്പ് സംഘത്തിലെ ഹെക്ടര്‍ ഹെരേര, ജീസസ് കോറോന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവനി, ജോനാഥന്‍ ഡി സാന്‍ഡോസ് എന്നിവര്‍ കളിച്ചപ്പോള്‍ ഗുലെര്‍മോ ഒകാച്ചെ, ആന്‍ഡ്രിയാസ് ഗുര്‍ഡാഡോ, ഹിര്‍വിംഗ് ലോസാനോ എന്നിവര്‍ കളിച്ചില്ല.
അതേ സമയം ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രാന്‍സ് രണ്ട് ഗോളിന് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒലിവര്‍ ജെറോര്‍ഡ്, നബീല്‍ ഫക്കീര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫുള്‍ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി, ഡിജിബ്രില്‍ സിദിബെ എന്നിവരുടെ മികവായിരുന്നു മല്‍സരത്തില്‍ പ്രകടമായത്. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, നക്കാലെ കോണ്ടെ എന്നിവരൊന്നും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ലോകകപ്പിനൊരുങ്ങുന്ന സഊദി അറേബ്യക്ക് പക്ഷേ തോല്‍വിയേറ്റു. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് മുന്നിലാണ് സഊദി 1-2ന് തോറ്റത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബര്‍ട്ടോ മാഞ്ചിനിക്ക് നല്ല തുടക്കമായി ഈ വിജയം. 2014 ന് ശേഷം ആദ്യമായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മരിയോ ബലട്ടേലിയാണ് രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത്. യഹിയ അല്‍ ഷരി സഊദിക്കായി ഒരു ഗോള്‍ മടക്കി.
ഏഷ്യന്‍ ടീമായ ഇറാനും ആഘാതമേറ്റു. ഇസ്താംബൂളില്‍ തുര്‍ക്കിയാണ് 2-1 ന് ഇറാനെ പരാജയപ്പെടുത്തിയത്. സെന്‍ക് തോസും തുര്‍ക്കിയുടെ രണ്ട് ഗോളും നേടിയപ്പോള്‍ അഷ്‌കാന്‍ഡിജാ പെനാല്‍ട്ടി കിക്കില്‍ നിന്നും ഇറാന് വേണ്ടി ഒരു ഗോള്‍ മടക്കി. അഞ്ചാം ലോകകപ്പില്‍ കളിക്കുന്ന ഇറാന്‍ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ക്കൊപ്പമാണ്. സ്വന്തം നാട്ടില്‍ നടന്ന സന്നാഹത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സംഘം ഹോണ്ടുറാസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ,സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് കൊറിയക്കാര്‍ കളിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ ടീം സ്വന്തം വന്‍കരക്കാരായ കോംഗോയ്ട് 1-1 ന് സമനില വഴങ്ങി.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending