Connect with us

Sports

ഫ്രാന്‍സിന് ജയം: പോര്‍ച്ചുഗലും നൈജീരിയയും സമനില വഴങ്ങി

Published

on

 

ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ ടൂണിഷ്യക്ക് മുന്നിലാണ് 2-2 ല്‍ പോര്‍ച്ചുഗല്‍ തളക്കപ്പെട്ടത്. സൂപ്പര്‍ താരവും ടീമിന്റെ നായകനുമായ കൃസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് ലീഡ് ചെയ്തിരുന്നു പറങ്കിപ്പട. എന്നാല്‍ പിന്നീട് പ്രതിരോധം പാളിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങി. ലിസ്ബണില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ താരം ആന്ദ്രെ സില്‍വ ടീമിനെ മുന്നിലെത്തിച്ചു. സീനിയര്‍ താരം റെക്കാര്‍ഡോ കുറസേമയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെസ്്റ്റ്ഹാമിന്റെ മരിയോ ലീഡ് ഉയര്‍ത്തി. ജൂണ്‍ 18 ന് നടക്കുന്ന ലോകകപ്പ് അങ്കത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെ നേരിടുന്ന ടൂണിഷ്യക്കാര്‍ വിട്ടുകൊടുക്കാതെ പൊരുതിയപ്പോള്‍ പോര്‍ച്ചുഗല്‍ പ്രതിരോധം വിറച്ചു. അനീസ് ബദ്‌രി മുപ്പത്തിയൊമ്പതാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ് സമനില നേടി.
മറ്റൊരു ലോകകപ്പ് ടീമായ മെക്‌സിക്കോയും സന്നാഹത്തില്‍ സമനില വഴങ്ങി. വെയില്‍സായിരുന്നു പ്രതിയോഗികള്‍. കാലിഫോര്‍ണിയയിലെ പാസദെനയിലെ റോസ് ബൗളില്‍ നടന്ന മല്‍സരത്തില്‍ മുക്കാല്‍ ലക്ഷത്തോളം ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിയാക്കിയാണ് വെയില്‍സ് മിന്നിയത്. ഗോള്‍ക്കീപ്പര്‍ വെയ്‌നെ ഹാന്‍സെയായിരുന്നു വെയില്‍സിന്റെ സൂപ്പര്‍ ഹീറോ. ലോകകപ്പ് സംഘത്തിലെ ഹെക്ടര്‍ ഹെരേര, ജീസസ് കോറോന, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ജിയോവനി, ജോനാഥന്‍ ഡി സാന്‍ഡോസ് എന്നിവര്‍ കളിച്ചപ്പോള്‍ ഗുലെര്‍മോ ഒകാച്ചെ, ആന്‍ഡ്രിയാസ് ഗുര്‍ഡാഡോ, ഹിര്‍വിംഗ് ലോസാനോ എന്നിവര്‍ കളിച്ചില്ല.
അതേ സമയം ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഫ്രാന്‍സ് രണ്ട് ഗോളിന് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മല്‍സരത്തില്‍ ഒലിവര്‍ ജെറോര്‍ഡ്, നബീല്‍ ഫക്കീര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫുള്‍ബാക്ക് ബെഞ്ചമിന്‍ മെന്‍ഡി, ഡിജിബ്രില്‍ സിദിബെ എന്നിവരുടെ മികവായിരുന്നു മല്‍സരത്തില്‍ പ്രകടമായത്. അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, നക്കാലെ കോണ്ടെ എന്നിവരൊന്നും ആദ്യ ഇലവനിലുണ്ടായിരുന്നില്ല. ലോകകപ്പിനൊരുങ്ങുന്ന സഊദി അറേബ്യക്ക് പക്ഷേ തോല്‍വിയേറ്റു. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് മുന്നിലാണ് സഊദി 1-2ന് തോറ്റത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബര്‍ട്ടോ മാഞ്ചിനിക്ക് നല്ല തുടക്കമായി ഈ വിജയം. 2014 ന് ശേഷം ആദ്യമായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മരിയോ ബലട്ടേലിയാണ് രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തത്. യഹിയ അല്‍ ഷരി സഊദിക്കായി ഒരു ഗോള്‍ മടക്കി.
ഏഷ്യന്‍ ടീമായ ഇറാനും ആഘാതമേറ്റു. ഇസ്താംബൂളില്‍ തുര്‍ക്കിയാണ് 2-1 ന് ഇറാനെ പരാജയപ്പെടുത്തിയത്. സെന്‍ക് തോസും തുര്‍ക്കിയുടെ രണ്ട് ഗോളും നേടിയപ്പോള്‍ അഷ്‌കാന്‍ഡിജാ പെനാല്‍ട്ടി കിക്കില്‍ നിന്നും ഇറാന് വേണ്ടി ഒരു ഗോള്‍ മടക്കി. അഞ്ചാം ലോകകപ്പില്‍ കളിക്കുന്ന ഇറാന്‍ ഗ്രൂപ്പ് ബി യില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ കരുത്തര്‍ക്കൊപ്പമാണ്. സ്വന്തം നാട്ടില്‍ നടന്ന സന്നാഹത്തില്‍ ദക്ഷിണ കൊറിയയുടെ ലോകകപ്പ് സംഘം ഹോണ്ടുറാസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ജര്‍മനി, മെക്‌സിക്കോ,സ്വീഡന്‍ എന്നിവര്‍ക്കൊപ്പമാണ് കൊറിയക്കാര്‍ കളിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ നൈജീരിയയുടെ ടീം സ്വന്തം വന്‍കരക്കാരായ കോംഗോയ്ട് 1-1 ന് സമനില വഴങ്ങി.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending