Video Stories
യഥാര്‍ത്ഥ ഭക്തിയുടെ ഉറവിടം വിശുദ്ധമായ മനസ്സ്
പി. മുഹമ്മദ് കുട്ടശ്ശേരി
റമസാന്‍ സമാഗതമായാല്‍ വിശ്വാസി സമൂഹത്തില്‍ ഭക്തിനിര്‍ഭരമായ പുതിയ അന്തരീക്ഷം സംജാതമാവുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ വ്യക്തമായ ഒരു സത്യത്തിന് നേരെ കണ്ണടക്കുക സാധ്യമല്ല. മതമൂല്യങ്ങളിലധിഷ്ഠിതവും ധര്‍മ്മനിഷ്ഠവുമായ ഒരു ജീവിതത്തിന് മാതൃകയാകേണ്ടവരാണല്ലോ മുഹമ്മദ് നബിയുടെ അനുയായികള്‍. പക്ഷേ, സമൂഹത്തില്‍ പൊതുവെ നടമാടുന്ന ഏത് കൊള്ളരുതായ്മയിലാണ് അവര്‍ക്ക് പ്രാതിനിധ്യമില്ലാത്തത്. റമസാന്‍ കഴിഞ്ഞാല്‍ അതിന് മുമ്പത്തെ അവസ്ഥ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നു എന്നതല്ലേ സത്യം. ഇതെങ്ങനെ സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമസ്കാരവും നോമ്പും ആരാധനകളുമെല്ലാം പരമ്പരാഗതമായി തുടര്‍ന്നുവരുന്ന സമ്പ്രദായങ്ങള്‍ എന്നതില്‍ കവിഞ്ഞു മനസ്സ് നിറഞ്ഞു കവിയുന്ന ഭക്തിയില്‍നിന്ന് ഉടലെടുത്തതാകുമ്പോഴല്ലേ അതിന് ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഖുര്‍ആനിലെ ‘മനശുദ്ധി നേടി അല്ലാഹുവിനെ സ്മരിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്നവനാണ് വിജയം’ എന്ന വാക്യം നമസ്കാരത്തിന് മുമ്പ് മനസ്സ് ശുദ്ധമായിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രസിദ്ധ പണ്ഡിതനായ ഇബ്നു ആശൂര്‍ ഇക്കാര്യം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘മനശുദ്ധിയാണ് കര്‍മ്മത്തിന്റെ അടിസ്ഥാനം. കാരണം അതുണ്ടാകുമ്പോഴേ സന്മാര്ഗത്തിന്റെ പ്രകാശം തിളങ്ങുകയുള്ളു’. ഇമാം സുയൂത്വി പറയുന്നു: ‘ബാഹ്യമായ കര്‍മ്മങ്ങള്‍കൊണ്ട് ഒരിക്കലും ഭക്തിയുണ്ടാവുകയില്ല. മനസ്സിലെ ദൈവ ഭയവും അവന് എല്ലാം നിരീക്ഷിക്കുന്നു എന്ന വിശ്വാസവും കൊണ്ടേ അത് സാധ്യമാവുകയുള്ളു. ഇവിടെ മനസിന്റെ അവസ്ഥയാണ് പരിഗണനീയം’. പ്രവാചകന്റെ ഒരു പ്രസ്താവന ഈ ആശയത്തിന് കൂടുതല്‍ വ്യക്തത നല്കുന്നു. ഒരു മനുഷ്യന് പ്രവാചകനോട് ചോദിച്ചു: ‘ആരാണ് വിശിഷ്ടനായ വ്യക്തി?’ അദ്ദേഹം പറഞ്ഞു: ‘പാപവും അക്രമവും വഞ്ചനയും അസൂയയും ഒന്നുമില്ലാത്ത ശുദ്ധ മനസ്കന്; സത്യവാന്’. മനുഷ്യന്റെ മനസിലേക്കാണ് അല്ലാഹു നോക്കുന്നത്; അവന്റെ ശരീര ചലനങ്ങളിലേക്കല്ല. ‘ഞാന്‍ റമസാന്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചു; രാത്രി നമസ്കാരം നിര്‍വഹിച്ചു’ എന്നിങ്ങനെ സ്വന്തം കര്‍മ്മങ്ങളെ പൊക്കി പറയുന്നതിനെ നബി നിരോധിച്ചു.
നബിയെപ്പോലെ തന്നെ അനുചരന്മാരും സംശുദ്ധതയാര്‍ജ്ജിച്ച മനസിന്റെ മാതൃകകളായിരുന്നു. മരണാസന്നനായ സന്ദര്‍ഭത്തില്‍ നബിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന അബൂബക്കര്‍ പറഞ്ഞു: ‘നോക്കൂ, എന്റെ ഈ രണ്ട് വസ്ത്രങ്ങള്‍. ഇത് നിങ്ങള്‍ അലക്കിവെക്കുക. എന്നെ കഫന്‍ ചെയ്യുന്നത് അതിലായിരിക്കണം. പുതിയ വസ്ത്രത്തിന് മയ്യിത്തിനേക്കാള്‍ കൂടുതല്‍ ആവശ്യം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.’ ഇസ്ലാമിന്റെ കടുത്ത വൈരിയും നബിയോട് കഠിന വിരോധവുമുള്ള വ്യക്തിയുമായിരുന്ന ഉമറിന്റെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏന്തൊരു മാറ്റമാണ് ദൃശ്യമായത്. മിസ് അബുബ്നു ഉമൈര്‍ മക്കയിലെ ഏറ്റവും വലിയ സുഖലോലുപനായിരുന്നു. ഇസ്ലാം സ്വീകരിച്ച് മനസ്സ് ശുദ്ധീകരിക്കപ്പെട്ടതോടെ തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം ദൈവ മാര്‍ഗത്തില്‍ വിനിയോഗിച്ചു; സത്യത്തിന്റെ ശക്തനായ പോരാളിയായി മാറി; ബദറില്‍ രക്തസാക്ഷിയായി. ഉമറുബ്നു അബ്ദുല്‍ അസീസ് ഭരണാധികാരിയായി നിയുക്തനായപ്പോള് അധികാരത്തിന്റെ ഭാവം പ്രകടിപ്പിച്ചതിനു പകരം നീതിനിര്‍വഹണത്തിനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. മനസ്സ് മാറി വിശുദ്ധിയാര്‍ജ്ജിച്ചതിനുള്ള ഉദാഹരണങ്ങള്‍ ഇപ്പറഞ്ഞതിനുപ്പുറം എത്രയാണുള്ളത്.
എന്നാല്‍ മനസ്സ് എന്നര്‍ത്ഥമുള്ള ‘ഖല്‍ബ്’ എന്ന വാക്കില്‍ മാറിമറിയുന്നത് എന്ന ആശയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മനുഷ്യന് എപ്പോഴും തന്റെ മനസിന്റെ തിന്മയിലേക്കുള്ള മാറ്റം ഭയപ്പെടണം. ഏത് നിമിഷവും ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പ്രവാചകന് മനുഷ്യനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്: ‘മനുഷ്യ മനസിനെ മാറ്റിമറിക്കുന്നവനേ, എന്റെ മനസിനെ നീ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!’. ഒരു ദുര്‍ബല നിമിഷത്തില്‍ മനസ്സ് മാറി തെറ്റിലേക്ക് വഴുതി വീഴുന്ന എത്ര മനുഷ്യരുണ്ട്. തെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രവണത മനുഷ്യന്റെ പ്രകൃതിയില്‍തന്നെ ഊട്ടപ്പെട്ടതാണ്. ഈമാനിന്റെ ശക്തി ഒന്നുകൊണ്ട് മാത്രമേ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളില്‍ തന്നെയാണ് കുടിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ തത്വങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യ മനസിന് മൂന്ന് അവസ്ഥകളാണുള്ളതെന്ന് വ്യക്തമാകും. ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ അവയെ ഇങ്ങനെ വേര്‍തിരിക്കുന്നു. ഒന്ന്: ‘അമ്മാറ’-മനുഷ്യനെ ചീത്തയായ വികാരങ്ങളുടെ ദുഃസ്വാധീനതകള്‍ക്ക് വിധേയനാക്കി തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന മനസ്സ്. രണ്ട്: ‘ലവ്വാമ’-ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ സ്വന്തത്തെ കുറ്റപ്പെടുത്തി പശ്ചാത്തപിക്കുന്ന മനസ്സ്. മൂന്ന്: ‘മുത്മഇന്ന’-തിന്മയോട് കടുത്ത വിരോധവും നന്മയോട് പ്രതിബദ്ധതയുമുള്ള, യാതൊരു ചാഞ്ചല്യവുമില്ലാത്ത, സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ശാന്തത പ്രാപിച്ച മനസ്സ്. നല്ലവരായി ഗണിക്കപ്പെടുന്ന എത്ര മനുഷ്യര്‍ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ പണത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നു. പ്രവാചകന് ഈ സത്യം വ്യക്തമാക്കുന്നതിങ്ങനെ: ഒരാള്‍ സ്വര്‍ഗാവകാശിയാകാനുള്ള പ്രവൃത്തികള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിക്കാന്‍ ഒരു മുഴം മാത്രം ബാക്കിനില്‍ക്കെ പെട്ടെന്ന് അവന്റെ അവസ്ഥയില്‍ മാറ്റംവന്ന് നരകത്തില്‍ പോകാനുള്ള പ്രവൃത്തികള്‍ ചെയ്ത് അതിനര്‍ഹിക്കുന്നു.
ഭക്തിയെപ്പറ്റിയുള്ള തെറ്റായ സങ്കല്പങ്ങളാണ് മനുഷ്യന് വെച്ചുപുലര്‍ത്തുന്നത്. ആരാധനകളൊക്കെ കൃത്യമായി നിര്‍വഹിച്ച് വേഷത്തില്‍ പ്രത്യേകത പുലര്‍ത്തി ജനങ്ങള്‍ ഭക്തനെന്ന് വിശേഷിപ്പിക്കാന്‍ പര്യാപ്തമായ മുദ്രകള്‍ സ്വീകരിച്ചാല്‍ ‘തഖ്വാ’ പൂര്‍ണമായി എന്ന് ധരിക്കാവതല്ല. സര്‍വോപരി അയാളുടെ പെരുമാറ്റമാണ് പ്രധാനം. സ്രഷ്ടാവുമായുള്ള ബന്ധം പോലെത്തന്നെ മികച്ചതായിരിക്കണം സൃഷ്ടികളുമായുള്ള ബന്ധവും. സ്വന്തം ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും മറ്റു ജനങ്ങളോടുമെല്ലാം മോശമായി പെരുമാറുന്നവന് കൃത്യമായ നമസ്കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെയുണ്ടെങ്കിലും അയാള്‍ ഭക്തനായി ഗണിക്കപ്പെടാവതല്ല. കാരണം പ്രവാചകന് പറയുന്നു: ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ച് ഭക്തനായി ജീവിക്കുക. ഒരു തെറ്റ് ചെയ്താല്‍ ഉടനെ അത് മായ്ച്ചുകളയുന്ന ഒരു നന്മ പ്രവര്‍ത്തിക്കുക. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബന്ധത്തെ വേര്‍തിരിച്ചു കാണാന്‍ പാടില്ല.
വെള്ളം തെളിഞ്ഞതും ശുദ്ധവുമാകണമെങ്കില്‍ അതില്‍ അഴുക്കും കരടുമൊന്നും പാടില്ല. ഒരു വിള തഴച്ചു വളരണമെങ്കില്‍ അതിലെ കളകള്‍ നീക്കം ചെയ്യണം. അതുപോലെ മനസിനെ എല്ലാ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി അതില്‍ തഖ്വ നിറക്കുമ്പോള്‍ മാത്രമേ മനുഷ്യന് പൂര്‍ണത നേടാന്‍ കഴിയുകയുള്ളു; സൃഷ്ടാവിനോടും സൃഷ്ടികളോടും ഒരേ സമയം നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുകയുള്ളു. റമസാന്‍ അത്തരത്തിലുള്ള ഒരവസ്ഥയെപ്പറ്റിയുള്ള ബോധം വിശ്വാസികളില്‍ സൃഷ്ടിക്കുമാറാകട്ടെ.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world23 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

