Connect with us

Video Stories

യഥാര്‍ത്ഥ ഭക്തിയുടെ ഉറവിടം വിശുദ്ധമായ മനസ്സ്

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

റമസാന്‍ സമാഗതമായാല്‍ വിശ്വാസി സമൂഹത്തില്‍ ഭക്തിനിര്‍ഭരമായ പുതിയ അന്തരീക്ഷം സംജാതമാവുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ വ്യക്തമായ ഒരു സത്യത്തിന് നേരെ കണ്ണടക്കുക സാധ്യമല്ല. മതമൂല്യങ്ങളിലധിഷ്ഠിതവും ധര്‍മ്മനിഷ്ഠവുമായ ഒരു ജീവിതത്തിന് മാതൃകയാകേണ്ടവരാണല്ലോ മുഹമ്മദ് നബിയുടെ അനുയായികള്‍. പക്ഷേ, സമൂഹത്തില്‍ പൊതുവെ നടമാടുന്ന ഏത് കൊള്ളരുതായ്മയിലാണ് അവര്‍ക്ക് പ്രാതിനിധ്യമില്ലാത്തത്. റമസാന്‍ കഴിഞ്ഞാല്‍ അതിന് മുമ്പത്തെ അവസ്ഥ തന്നെ പുനഃസ്ഥാപിക്കപ്പെടുന്നു എന്നതല്ലേ സത്യം. ഇതെങ്ങനെ സംഭവിക്കുന്നു. യഥാര്‍ത്ഥത്തില്‍ നമസ്‌കാരവും നോമ്പും ആരാധനകളുമെല്ലാം പരമ്പരാഗതമായി തുടര്‍ന്നുവരുന്ന സമ്പ്രദായങ്ങള്‍ എന്നതില്‍ കവിഞ്ഞു മനസ്സ് നിറഞ്ഞു കവിയുന്ന ഭക്തിയില്‍നിന്ന് ഉടലെടുത്തതാകുമ്പോഴല്ലേ അതിന് ജീവിതത്തില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. ഖുര്‍ആനിലെ ‘മനശുദ്ധി നേടി അല്ലാഹുവിനെ സ്മരിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നവനാണ് വിജയം’ എന്ന വാക്യം നമസ്‌കാരത്തിന് മുമ്പ് മനസ്സ് ശുദ്ധമായിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ആശൂര്‍ ഇക്കാര്യം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘മനശുദ്ധിയാണ് കര്‍മ്മത്തിന്റെ അടിസ്ഥാനം. കാരണം അതുണ്ടാകുമ്പോഴേ സന്മാര്‍ഗത്തിന്റെ പ്രകാശം തിളങ്ങുകയുള്ളു’. ഇമാം സുയൂത്വി പറയുന്നു: ‘ബാഹ്യമായ കര്‍മ്മങ്ങള്‍കൊണ്ട് ഒരിക്കലും ഭക്തിയുണ്ടാവുകയില്ല. മനസ്സിലെ ദൈവ ഭയവും അവന്‍ എല്ലാം നിരീക്ഷിക്കുന്നു എന്ന വിശ്വാസവും കൊണ്ടേ അത് സാധ്യമാവുകയുള്ളു. ഇവിടെ മനസിന്റെ അവസ്ഥയാണ് പരിഗണനീയം’. പ്രവാചകന്റെ ഒരു പ്രസ്താവന ഈ ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. ഒരു മനുഷ്യന്‍ പ്രവാചകനോട് ചോദിച്ചു: ‘ആരാണ് വിശിഷ്ടനായ വ്യക്തി?’ അദ്ദേഹം പറഞ്ഞു: ‘പാപവും അക്രമവും വഞ്ചനയും അസൂയയും ഒന്നുമില്ലാത്ത ശുദ്ധ മനസ്‌കന്‍; സത്യവാന്‍’. മനുഷ്യന്റെ മനസിലേക്കാണ് അല്ലാഹു നോക്കുന്നത്; അവന്റെ ശരീര ചലനങ്ങളിലേക്കല്ല. ‘ഞാന്‍ റമസാന്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചു; രാത്രി നമസ്‌കാരം നിര്‍വഹിച്ചു’ എന്നിങ്ങനെ സ്വന്തം കര്‍മ്മങ്ങളെ പൊക്കി പറയുന്നതിനെ നബി നിരോധിച്ചു.
നബിയെപ്പോലെ തന്നെ അനുചരന്മാരും സംശുദ്ധതയാര്‍ജ്ജിച്ച മനസിന്റെ മാതൃകകളായിരുന്നു. മരണാസന്നനായ സന്ദര്‍ഭത്തില്‍ നബിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന അബൂബക്കര്‍ പറഞ്ഞു: ‘നോക്കൂ, എന്റെ ഈ രണ്ട് വസ്ത്രങ്ങള്‍. ഇത് നിങ്ങള്‍ അലക്കിവെക്കുക. എന്നെ കഫന്‍ ചെയ്യുന്നത് അതിലായിരിക്കണം. പുതിയ വസ്ത്രത്തിന് മയ്യിത്തിനേക്കാള്‍ കൂടുതല്‍ ആവശ്യം ജീവിച്ചിരിക്കുന്നവര്‍ക്കാണ്.’ ഇസ്‌ലാമിന്റെ കടുത്ത വൈരിയും നബിയോട് കഠിന വിരോധവുമുള്ള വ്യക്തിയുമായിരുന്ന ഉമറിന്റെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏന്തൊരു മാറ്റമാണ് ദൃശ്യമായത്. മിസ് അബുബ്‌നു ഉമൈര്‍ മക്കയിലെ ഏറ്റവും വലിയ സുഖലോലുപനായിരുന്നു. ഇസ്‌ലാം സ്വീകരിച്ച് മനസ്സ് ശുദ്ധീകരിക്കപ്പെട്ടതോടെ തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം ദൈവ മാര്‍ഗത്തില്‍ വിനിയോഗിച്ചു; സത്യത്തിന്റെ ശക്തനായ പോരാളിയായി മാറി; ബദറില്‍ രക്തസാക്ഷിയായി. ഉമറുബ്‌നു അബ്ദുല്‍ അസീസ് ഭരണാധികാരിയായി നിയുക്തനായപ്പോള്‍ അധികാരത്തിന്റെ ഭാവം പ്രകടിപ്പിച്ചതിനു പകരം നീതിനിര്‍വഹണത്തിനുള്ള ഒരവസരമായി അതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. മനസ്സ് മാറി വിശുദ്ധിയാര്‍ജ്ജിച്ചതിനുള്ള ഉദാഹരണങ്ങള്‍ ഇപ്പറഞ്ഞതിനുപ്പുറം എത്രയാണുള്ളത്.
എന്നാല്‍ മനസ്സ് എന്നര്‍ത്ഥമുള്ള ‘ഖല്‍ബ്’ എന്ന വാക്കില്‍ മാറിമറിയുന്നത് എന്ന ആശയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മനുഷ്യന്‍ എപ്പോഴും തന്റെ മനസിന്റെ തിന്മയിലേക്കുള്ള മാറ്റം ഭയപ്പെടണം. ഏത് നിമിഷവും ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പ്രവാചകന്‍ മനുഷ്യനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്: ‘മനുഷ്യ മനസിനെ മാറ്റിമറിക്കുന്നവനേ, എന്റെ മനസിനെ നീ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ!’. ഒരു ദുര്‍ബല നിമിഷത്തില്‍ മനസ്സ് മാറി തെറ്റിലേക്ക് വഴുതി വീഴുന്ന എത്ര മനുഷ്യരുണ്ട്. തെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രവണത മനുഷ്യന്റെ പ്രകൃതിയില്‍തന്നെ ഊട്ടപ്പെട്ടതാണ്. ഈമാനിന്റെ ശക്തി ഒന്നുകൊണ്ട് മാത്രമേ അതിനെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ഉള്ളില്‍ തന്നെയാണ് കുടിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ തത്വങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യ മനസിന് മൂന്ന് അവസ്ഥകളാണുള്ളതെന്ന് വ്യക്തമാകും. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ അവയെ ഇങ്ങനെ വേര്‍തിരിക്കുന്നു. ഒന്ന്: ‘അമ്മാറ’-മനുഷ്യനെ ചീത്തയായ വികാരങ്ങളുടെ ദുഃസ്വാധീനതകള്‍ക്ക് വിധേയനാക്കി തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന മനസ്സ്. രണ്ട്: ‘ലവ്വാമ’-ഒരു തെറ്റ് പ്രവര്‍ത്തിച്ചാല്‍ സ്വന്തത്തെ കുറ്റപ്പെടുത്തി പശ്ചാത്തപിക്കുന്ന മനസ്സ്. മൂന്ന്: ‘മുത്മഇന്ന’-തിന്മയോട് കടുത്ത വിരോധവും നന്മയോട് പ്രതിബദ്ധതയുമുള്ള, യാതൊരു ചാഞ്ചല്യവുമില്ലാത്ത, സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ശാന്തത പ്രാപിച്ച മനസ്സ്. നല്ലവരായി ഗണിക്കപ്പെടുന്ന എത്ര മനുഷ്യര്‍ ഒരു പെണ്ണിന്റെ അല്ലെങ്കില്‍ പണത്തിന്റെ മുമ്പില്‍ പതറിപ്പോകുന്നു. പ്രവാചകന്‍ ഈ സത്യം വ്യക്തമാക്കുന്നതിങ്ങനെ: ഒരാള്‍ സ്വര്‍ഗാവകാശിയാകാനുള്ള പ്രവൃത്തികള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിക്കാന്‍ ഒരു മുഴം മാത്രം ബാക്കിനില്‍ക്കെ പെട്ടെന്ന് അവന്റെ അവസ്ഥയില്‍ മാറ്റംവന്ന് നരകത്തില്‍ പോകാനുള്ള പ്രവൃത്തികള്‍ ചെയ്ത് അതിനര്‍ഹിക്കുന്നു.
ഭക്തിയെപ്പറ്റിയുള്ള തെറ്റായ സങ്കല്‍പങ്ങളാണ് മനുഷ്യന്‍ വെച്ചുപുലര്‍ത്തുന്നത്. ആരാധനകളൊക്കെ കൃത്യമായി നിര്‍വഹിച്ച് വേഷത്തില്‍ പ്രത്യേകത പുലര്‍ത്തി ജനങ്ങള്‍ ഭക്തനെന്ന് വിശേഷിപ്പിക്കാന്‍ പര്യാപ്തമായ മുദ്രകള്‍ സ്വീകരിച്ചാല്‍ ‘തഖ്‌വാ’ പൂര്‍ണമായി എന്ന് ധരിക്കാവതല്ല. സര്‍വോപരി അയാളുടെ പെരുമാറ്റമാണ് പ്രധാനം. സ്രഷ്ടാവുമായുള്ള ബന്ധം പോലെത്തന്നെ മികച്ചതായിരിക്കണം സൃഷ്ടികളുമായുള്ള ബന്ധവും. സ്വന്തം ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും മറ്റു ജനങ്ങളോടുമെല്ലാം മോശമായി പെരുമാറുന്നവന്‍ കൃത്യമായ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവുമൊക്കെയുണ്ടെങ്കിലും അയാള്‍ ഭക്തനായി ഗണിക്കപ്പെടാവതല്ല. കാരണം പ്രവാചകന്‍ പറയുന്നു: ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ച് ഭക്തനായി ജീവിക്കുക. ഒരു തെറ്റ് ചെയ്താല്‍ ഉടനെ അത് മായ്ച്ചുകളയുന്ന ഒരു നന്മ പ്രവര്‍ത്തിക്കുക. ജനങ്ങളോട് നല്ല സ്വഭാവത്തോടെ പെരുമാറുക. സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബന്ധത്തെ വേര്‍തിരിച്ചു കാണാന്‍ പാടില്ല.
വെള്ളം തെളിഞ്ഞതും ശുദ്ധവുമാകണമെങ്കില്‍ അതില്‍ അഴുക്കും കരടുമൊന്നും പാടില്ല. ഒരു വിള തഴച്ചു വളരണമെങ്കില്‍ അതിലെ കളകള്‍ നീക്കം ചെയ്യണം. അതുപോലെ മനസിനെ എല്ലാ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കി അതില്‍ തഖ്‌വ നിറക്കുമ്പോള്‍ മാത്രമേ മനുഷ്യന് പൂര്‍ണത നേടാന്‍ കഴിയുകയുള്ളു; സൃഷ്ടാവിനോടും സൃഷ്ടികളോടും ഒരേ സമയം നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുകയുള്ളു. റമസാന്‍ അത്തരത്തിലുള്ള ഒരവസ്ഥയെപ്പറ്റിയുള്ള ബോധം വിശ്വാസികളില്‍ സൃഷ്ടിക്കുമാറാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending