Video Stories
പ്രണബ് കുമാര്‍ മുഖര്‍ജി

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നല്കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്‍ പോയാല്‍ സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്തതാണെങ്കിലും ആര്.എസ്.എസ്. രീതിയില്‍ ദാ അഭിവാദ്യം ചെയ്ത ചിത്രം ലോകം കണ്ടു. കളവ് പറയാനും പ്രചരിപ്പിക്കാനും ആര്.എസ്.എസ്. പഠിച്ചത് ഗീബല്സില് നിന്ന് നേരിട്ടാണല്ലോ.
മുസ്ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ടെന്നത് നേര്. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ ആര്.എസ്.എസ്. നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ അദ്ദേഹം പരിചയപ്പെടുത്തി. നാനാത്വത്തിന്റെ പ്രാധാന്യം അടക്കം നിങ്ങളോട് പറയാനാണ് ഇവിടെ വന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ.
ഈ രാജ്യത്തിന്റെ ആത്മാവായ ഈ മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്ന പ്രസ്ഥാനമായ ആര്.എസ്.എസിന്റെ സ്ഥാപകന്‍ ഹെഡ്ഗെവാറിനെ ഭാരതത്തിന്റെ പ്രിയ പുത്രന് എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതാണ് പ്രണബ് ദാ, ചേര്‍ന്നു പോകാത്തത്. രാജ്യത്തെ തകര്‍ക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഒരാളെങ്ങനെ രാജ്യത്തിന്റെ പ്രിയ പുത്രനാകും?
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബ് മുഖര്‍ജിക്ക് വയസ്സ് പന്ത്രണ്ടാണ്. പിതാവ് ദേശീയ പ്രസ്ഥാന പ്രവര്ത്തകന്, പിന്നീട് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗം. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട്ട വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി.
ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ അടുപ്പം രാജീവ് ഗാന്ധിയുടെ കാലത്തു തുടരാനായില്ലെന്നതായിരുന്നു, ചെറിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫില്‍ ഒരു താഴ്ച ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയും കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദത്തില്‍ അവരോധിക്കുകയും ചെയ്തതില്‍ ഈ രാഷ്ട്രീയ തന്ത്രജ്ഞനുള്ള പങ്ക് നിസ്സീമമാണ്. ഇന്ദിരാജിയുടെ കാലത്തു തന്നെ രണ്ടാമനെന്ന പദവിയിലേക്ക് ഉയര്‍ന്ന പ്രണബ് അവരുടെ കാലത്തിന് ശേഷം പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. അപ്പോഴാണ് രാജീവ് കടന്നുവരുന്നത്. അദ്ദേഹവുമായി യോജിച്ച് പോകാന്‍ പ്രണബിന് സാധിക്കാതെ വന്നപ്പോള്‍ വംഗനാട്ടിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.
1969ല്‍ മിഡ്നാപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോനെ ജയിപ്പിച്ചേടത്തായിരുന്നു പ്രണബിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് എടുത്തു. പിന്നീട് നാലു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ എന്തിനും ഏതിനും മുഖര്‍ജിയെ വേണമായിരുന്നു. 1973ല്‍ തന്നെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്‍ നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞു നില്ക്കാന് കഴിഞ്ഞില്ല. ജനത സര്‍ക്കാര്‍ വന്ന് അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന് പ്രണബിനെ കുറ്റപ്പെടുത്താതെയും ഇരുന്നില്ല. ഇന്ദിരാഗാന്ധി തിരിച്ചുവന്നപ്പോള്‍ പ്രണബ് ഉണ്ട് കൂടെ. 1981-84ല്‍ ധനമന്ത്രിയായി. ഡോ.മന്മോഹന് സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ദാ ആണ്. അതേ പ്രണബ് 2004ല്‍ സോണിയ തന്റെ പേര് നിര്‍ദേശിക്കുമെന്ന് കരുതിയിരിക്കെ മന്മോഹന് പ്രധാനമന്ത്രിയാവുകയായിരുന്നു.
രാജീവ് കോണ്‍ഗ്രസ് നേതാവായിരിക്കെ പാര്‍ട്ടി വിടേണ്ടിവന്ന പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസിന് രൂപം നല്‍കിയെങ്കിലും പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. മൂന്നു വര്‍ഷം കഴിയും മുമ്പെ പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാജീവ് കളമൊഴിയുകയും 1991ല്‍ നരസിംഹറാവു ചുമതലയേല്‍ക്കുകയും ചെയ്തതോടെ പ്രണബ് വീണ്ടും കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി. പ്ലാനിംഗ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി റാവു നിയമിച്ചു. 1995ല്‍ വിദേശകാര്യ മന്ത്രിയായി. 2004ലാണ് പ്രണബ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്ന്. 2009ല്‍ വീണ്ടും ജയിച്ച സീറ്റില്‍ 2012ല്‍ ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന് അജിത് മുഖര്‍ജിയാണ്. അജിത് ഇപ്പോള്‍ നിയമസഭാംഗമാണ്.
ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ‘രണ പാടവം യു.പി.എ. സര്‍ക്കാറുകള്‍ക്ക് കരുത്തായിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി 2012-17 അദ്ദേഹം പ്രവര്‍ത്തിച്ചു. അതിന്റെ എല്ലാ ഗരിമയോടെയും. അതിപ്പോള്‍ അദ്ദേഹത്തെ മകള്‍ ഓര്‍മപ്പെടുത്തേണ്ടിവന്നു. രാജ്യവും.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്. വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്